ബ്ലോക്ക് ബസ്റ്ററോടെ പോര് തുടങ്ങുന്നു; വനിതാ പ്രീമിയര്‍ ലീഗിന് നാളെ മുതൽ

ബ്ലോക്ക് ബസ്റ്ററോടെ പോര് തുടങ്ങുന്നു; വനിതാ പ്രീമിയര്‍ ലീഗിന് നാളെ മുതൽ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് നാലാം എഡിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനല്‍. വൈകീട്ട് 3.30നും 7.30നുമാണ് മത്സരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, യുപി ടീമുകള്‍ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

ഡബിള്‍ റൗണ്ട് റോബിന്‍ പോരാട്ടമാണ് ഇത്തവണയും. 5 ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വരും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുക. ടേബിള്‍ ടോപ്പര്‍ നേരിട്ട് ഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തുള്ളവര്‍ തമ്മില്‍ വീണ്ടും മത്സരിക്കും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ജെമിമ റോഡ്രിഗ്‌സുമാണ് നയിക്കുന്നത്. യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാര്‍ഡ്‌നറാണ് നയിക്കുന്നത്.

മൂന്ന് മലയാളി താരങ്ങളും വിവിധ ടീമുകളിലുണ്ട്. മലയാളി താരങ്ങളായ സജീവന്‍ സജന മുംബൈ ഇന്ത്യന്‍സിലും ആശ ശോഭന യുപി വാരിയേഴ്‌സിലും മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലും കളിക്കും.

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ തത്സമയം കാണാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജിയോ ഹോട്‌സ്റ്റാര്‍, വെബ്‌സൈറ്റ് എന്നിവയിലും ലൈവ് ബ്രോഡ്കാസ്റ്റിങുണ്ട്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കെ എസ് ജയഘോഷ്; 16 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കെ എസ് ജയഘോഷ്; 16 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ 16 സീറ്റ് ചോദിക്കാന്‍ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെയാണ് മുന്നോട്ടുവെക്കുന്നത്.

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിനു ചുള്ളിയിലിനെയും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയേയും പരിഗണിക്കണം. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഒന്നില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ പരിഗണിക്കണം.

അരൂരില്‍ ജിന്‍ഷാദ് ജിന്നാസിനെയും, തൃക്കരിപ്പൂരില്‍ ജോമോന്‍ ജോസിനേയും പരിഗണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യമുന്നയിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും മറ്റ് കേന്ദ്ര നേതാക്കളും കേരളത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം മുന്നോട്ടുവെക്കുന്നത്.

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PG 247439 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PL 643092 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PC 450287 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Fourth prize: ₹5,000
0640, 0823, 1460, 1500, 1505, 2166, 2387, 2453, 2580, 2622, 2710, 2776, 5095, 6249, 6981, 7102, 7492, 7872, 9860

Fifth prize: ₹2,000
0811, 5419, 6165, 8683, 8784, 9926

Sixth prize: ₹1,000
1279, 1292, 2219, 2399, 2718, 3421, 4395, 4469, 4606, 4613, 5499, 5815, 6469, 6689, 7365, 8207, 8804, 8857, 8991, 9213, 9597, 9813, 9886, 9891, 9979

Seventh prize: ₹500
0104, 0241, 0300, 0338, 0438, 0471, 0574, 0596, 0612, 0665, 0678, 0746, 0749, 1089, 1229, 1877, 2158, 2281, 2556, 2980, 3022, 3096, 3160, 3168, 3191, 3357, 3362, 3372, 3479, 3492, 3654, 4115, 4191, 4236, 4289, 4369, 4392, 4396, 4673, 5107, 5520, 5904, 6020, 6027, 6091, 6195, 6417, 6422, 6423, 6458, 6792, 6964, 7000, 7138, 7417, 7441, 7945, 7947, 8226, 8286, 8300, 8348, 8372, 8429, 8452, 8582, 8638, 8806, 9102, 9302, 9427, 9450, 9557, 9565, 9740, 9893

Eighth prize: ₹200
0063, 0218, 0356, 0531, 0597, 0687, 0722, 0741, 0812, 0913, 0922, 1185, 1262, 1476, 1620, 1669, 1962, 2003, 2260, 2319, 2433, 2435, 2466, 2781, 2855, 2905, 2985, 3062, 3260, 3544, 3674, 3696, 3850, 3985, 4180, 4412, 4464, 4537, 4546, 4560, 4617, 4716, 4738, 4750, 4896, 5025, 5115, 5238, 5333, 5361, 5669, 5885, 5928, 6010, 6179, 6322, 6336, 6414, 6544, 6587, 6702, 6822, 7122, 7147, 7163, 7226, 7255, 7409, 7521, 7649, 7654, 7823, 8705, 8763, 8928, 9118, 9426, 9470, 9486, 9588, 9776, 9828, 9941, 9944

എംഎസ്‌സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

എംഎസ്‌സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.

തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.

കരുപ്പൂര് വില്ലേജ് ഓഫിസിൽ നിന്ന് പണവും മദ്യക്കുപ്പിയും കണ്ടെത്തി

കരുപ്പൂര് വില്ലേജ് ഓഫിസിൽ നിന്ന് പണവും മദ്യക്കുപ്പിയും കണ്ടെത്തി

നെടുമങ്ങാട്: കരുപ്പൂര് വില്ലേജ് ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12,000 രൂപയും ഒരു ഫയലിനുള്ളിൽ നിന്ന് മദ്യം അടങ്ങുന്ന കുപ്പിയും കണ്ടെടുത്തു. ഓഫിസിൽ നടക്കുന്ന അഴിമതികൾ സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നു നടത്തിയ റെയ്ഡിലാണ് പണവും മദ്യവും പിടികൂടിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് തിരുവനന്തപുരം വിജിലൻസ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ട് ഓഫിസിൽ പരിശോധന തുടങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ വില്ലേജോഫീസർ പ്രദീപ് കുമാറും അഞ്ച് ജീവനക്കാരും ഹാജരുണ്ടായിരുന്നു. സ്റ്റോർ റൂമിലെ അലമാരയ്ക്കുള്ളിൽ ഫയൽ പരിശോധിക്കുന്നതിനിടെയാണ് ഫയലിനുള്ളിൽ പൊതിഞ്ഞ നിലയിൽ മദ്യമടങ്ങിയ കുപ്പി കാണപ്പെട്ടത്. ആരോ പാരിതോഷികമായി നൽകിയതാകാമെന്നാണ് സംശയിക്കുന്നത്.

ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലെ മേശവലിപ്പിൽ നിന്നാണ് കണക്കിൽപ്പെടാതെ 12,000 രൂപ പിടിച്ചെടുത്തത്. ഒരു ടിഫിൻ ബോക്സിൽ സൂക്ഷിച്ച നിലയിൽ ചെറിയ തുകകളുടെ നോട്ടുകളും കണ്ടെടുത്തു. പോക്കുവരവിനും ഭൂമി തരം മാറ്റുന്നതിനും മറ്റുമായി ഇടനിലക്കാർ മുഖേന വ്യാപകമായി ജീവനക്കാർ പണം വാങ്ങുന്നതായി ജില്ല കലക്ടർക്ക് മൂന്നു മാസം മുമ്പ് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് വിജിലൻസിന് പരാതി കൈമാറിയത്.

ഏഴു പേരടങ്ങിയ വിജിലൻസ് ടീം രാത്രി 8.30 ഓടെയാണ് പരിശോധന അവസാനിപ്പിച്ചത്. ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന്റെ റിപ്പോർട്ട് ഇന്നുതന്നെ വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.