വർക്കലയിൽ ഓട്ടോറിക്ഷ കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ ഓട്ടോറിക്ഷ കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ ഓട്ടോറിക്ഷ കുന്നിൽ മുകളിൽ നിന്നും കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഇടവ ഓടയം സ്വദേശി ഫാറൂഖ് (46).
വർക്കല താഴെവെട്ടൂർ കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇടവ മാന്തറ ക്ലിഫിൽ നിന്നുമാണ് ഓട്ടോറിക്ഷ കടലിലേക്ക് വീണത് ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് ഓട്ടോകടലിൽ വീണത്. കുന്നിൽ നിന്നും 50 അടിയോളം
താഴ്ച്ചയിലേക്കാണ് ഓട്ടോ വീണത്.ഓട്ടോ പൂർണമായും തകർന്നു. അപകടം അറിഞ്ഞ നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും തിരഞ്ഞെങ്കിലും ഇന്നലെ ഫാറൂക്കിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തമിഴ്നാട്ടിൽ ഡി ഐജി ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ്നാട്ടിൽ ഡി ഐജി ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ്നാട്ടിൽ കോയമ്പത്തൂർ റേഞ്ച് ഡിഐജി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
ഡിഐജി സി വിജയകുമാർ ആണ് മരണപ്പെട്ടത്. ക്യാമ്പ് ഓഫീസിൽ സ്വയം വെടി വച്ചാണ് മരണമെന്ന് സൂചന. പ്രഭാത നടത്തത്തിന് ശേഷം ആറുമണിയോടെ വീട്ടിലെത്തിയാണ് സംഭവം.

ദേവകി നിലയങ്ങോട് അന്തരിച്ചു

ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശൂര്‍: സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12: 15 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
1928-ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി പൊന്നാനിക്കടുത്ത് മൂക്കുതലയില്‍ ജനിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്പൂതിരി വാതില്‍പ്പുറപ്പാട്‌, കാലപ്പകര്‍ച്ചകള്‍, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസത്കങ്ങളും രചിച്ചിട്ടുണ്ട്.

കുട്ടികളോട് കഥ പറയുന്നതിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കുട്ടികളോട് കഥ പറയുന്നതിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: റിട്ട.അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്‌കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63) ആണ് മരിച്ചത്.

വീടിനു സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. 5 വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കിയും സജീവമായിരുന്നു.