പെട്രോൾ അടിച്ചു,10 രൂപ ബാക്കി നൽകിയില്ല; കടയുടമയെ വെടിവച്ച് കൊന്നു

പെട്രോൾ അടിച്ചു,10 രൂപ ബാക്കി നൽകിയില്ല; കടയുടമയെ വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് അക്രമി ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി.

ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന ചെയ്തിരുന്നു.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

രാജ്യത്ത് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 1000 രൂപ പിഴയോട് കൂടിയ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. പാന്‍ കാര്‍ഡുകള്‍ 1961ലെ ആദായനികുതി നിയമപ്രകാരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല എന്നതാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താത്തവര്‍ നേരിടാന്‍ പോകുന്നത്.

അസാധുവായാല്‍ ഒരുമാസത്തിനകം 1000 രൂപ നല്‍കി പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. 2021 മാര്‍ച്ച് 31വരെ ഫീസൊന്നുമില്ലാതെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാമായിരുന്നു. പിന്നീട് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് സമയപരിധി നീട്ടി നല്‍കുകയായിരുന്നു. 2022 ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 500 രൂപ പിഴയോടെ ബന്ധിപ്പിക്കാമായിരുന്നു. ജൂലൈ ഒന്നു മുതല്‍ പിഴ 1000 രൂപയാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്‌സ് റേ മെഷീൻ പണിമുടക്കിയ സംഭവം; നടപടിക്കായി നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്‌സ് റേ മെഷീൻ പണിമുടക്കിയ സംഭവം; നടപടിക്കായി നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ പി ബ്ലോക്കിലെ എക്‌സറേ യൂണിറ്റ് പണിമുടക്കി ഒന്നര മാസമായിട്ടും നന്നാക്കാത്തതിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. പരിശോധിച്ച് നടപടി സ്വീകരിക്കാൻ സൂപ്രണ്ടിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സർക്കാർ വന്നതിന് ശേഷം മൊബൈൽ എക്‌സറേ യൂണിറ്റുകൾ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളജിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്റേ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒന്നരമാസമായെന്ന വാർത്ത ഇന്നലെയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. പ്രധാന ബ്ളോക്കിലെ എക്സ് റേ മെഷീൻ കേടായതോടെ രോഗികൾ കടുത്ത ദുരിതത്തത്തിലാണ്. ഒപിയിൽ എത്തുന്ന രോഗികളെ സ്ട്രെക്ചറിൽ ആകാശപാത വഴി പഴയ കാഷ്വാലിറ്റി ബ്ളോക്കിൽ എത്തിച്ചാണ് നിലവിൽ എക്സ്റേ എടുക്കുന്നത്.
മുൻകാല കുടിശ്ശിക നൽകാത്തതിന്റെ പേരിലാണ് എക്സ്റേ മെഷീൻ അറ്റകുറ്റപ്പണി നടത്താൻ കമ്പനി തയ്യാറാകാത്തത്. ഇതോടെ ഒപിയിലെത്തുന്ന ഒരു രോഗി എക്സ്റേ എടുത്ത് ചികിത്സ പൂർത്തിയാക്കി മടങ്ങണമെങ്കിൽ കുറഞ്ഞത് ഒരു കിലോമീറ്ററോളം സഞ്ചരിക്കണം. കുട്ടിരിപ്പുകാരുടെ ദുരിതം അതിലുമേറെയാണ്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി നടപടിക്കായി നിർദേശം നൽകുകയായിരുന്നു.

നജീമ ടീച്ചർ നിര്യാതയായി

നജീമ ടീച്ചർ നിര്യാതയായി

ഞെക്കാട് സ്കൂളിലെ മുൻ അധ്യാപിക നജീമ ടീച്ചർ നിര്യാതയായി. ഖബറടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വടശ്ശേരിക്കോണം ജുമാ മസ്ജിദിൽ നടക്കും.

വന്ദേഭാരതില്‍ സൂപ്പര്‍ കേരളത്തിലേത്; യാത്രക്കാരുടെ എണ്ണത്തില്‍ നമ്പര്‍ വണ്‍

വന്ദേഭാരതില്‍ സൂപ്പര്‍ കേരളത്തിലേത്; യാത്രക്കാരുടെ എണ്ണത്തില്‍ നമ്പര്‍ വണ്‍

ഡല്‍ഹി: രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ ശരാശരി റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതില്‍ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്ത് ഗാന്ധിനഗര്‍ – മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. റിസര്‍വ് ചെയ്യുന്നവരുടെ എണ്ണം 134 ശതമാനമാണ്.

2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ശരാശരി ഒരു മണിക്കൂര്‍ നേരത്തെ എത്താന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിന്‍. 665 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ പിന്നിടുന്നത് എട്ട് മണിക്കൂര്‍ സമയംകൊണ്ടാണ്. ഈ ട്രെയിന്റെ ശരാശരി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസിലെ റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 129 ശതമാനമാണ്, വാരണാസി-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് (128 ശതമാനം), ന്യൂഡല്‍ഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് (124 ശതമാനം), ഡെറാഡൂണ്‍-അമൃത്സര്‍ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള ട്രെയിനുകള്‍. ഭാരത് എക്‌സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് (111 ശതമാനം), ഷോലാപൂര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് (104 ശതമാനം). കിഴക്കന്‍ മേഖലയില്‍, ഹൗറ-ജല്‍പായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസിന് ശരാശരി 108 ശതമാനവും മടക്കയാത്രയില്‍ 103 ശതമാനവുമാണ്. പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന് 125 ശതമാനവും മടക്കയാത്രയില്‍ 127 ശതമാനവുമാണ്.

ട്രെയിന്‍ ഇതുവരെ 2,140 ട്രിപ്പുകള്‍ നടത്തി, 25,20,370 യാത്രക്കാര്‍ 2022 ഏപ്രില്‍ 1 മുതല്‍ 2023 ജൂണ്‍ 21 വരെ വന്ദേ ഭാരത് എക്സ്പ്രസില്‍ കയറിയതായാണ് റെയില്‍വേയുടെ കണക്കുകള്‍.

ഞായറാഴ്ച മുതല്‍ കനത്ത മഴ; രണ്ടുദിവസങ്ങളില്‍ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയോടെ മഴ ശക്തി പ്രപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലാണ് തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. തീവ്ര മഴ കണക്കിലെടുത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണുര്‍, കാസര്‍കോട് ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലൊഴികെ മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. വേഗത സെക്കന്‍ഡില്‍ 46cmനും 66cmനും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.