by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ:സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടലാഴങ്ങളിലേയ്ക്ക് പതിച്ച ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ‘ടൈറ്റൻ’ അന്തർവാഹിനി തകർന്ന് അഞ്ച് പേർ മരിച്ച ദാരുണ സംഭവത്തിൽ പ്രതികരണവുമായി ‘ടൈറ്റാനിക്’ സംവിധായകൻ ജെയിംസ് കാമറൂൺ. ഉപരിതല സപ്പോർട്ട് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടയുടൻ തനിക്ക് ദുരന്തം മണത്തതായി ജെയിംസ് കാമറൂൺ പറഞ്ഞു.
ഞായറാഴ്ച അപകടം നടക്കുന്ന സമയത്ത് താനൊരു കപ്പലിലായിരുന്നു. വിനാശകരമായ എന്തെങ്കിലും സംഭവിക്കാതെ ജലപേടകത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകില്ലെന്ന് സംഭവം അറിഞ്ഞയുടന്‍ താന്‍ പറഞ്ഞുവെന്നും തന്റെ ചിന്തയില്‍ ആദ്യം വന്നത് ഉള്‍വലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ടൈറ്റന്റെ അപകടം ടൈറ്റാനിക് ദുരന്തം പോലെ തന്നെയാണ് എന്നാണ് കാമറൂണ്‍ പറയുന്നത്.
“ടൈറ്റൻ അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളിൽ, കടലിനടിയിൽ നിന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായതായി ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു. ഹൈഡ്രോഫോണിൽ ഒരു വലിയ സ്‌ഫോടനം, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാമായിരുന്നു. സബ്ബ് പൊട്ടിത്തെറിച്ചു” – കാമറൂൺ പറഞ്ഞു. സബ്‌മെർസിബിൾ നിർമ്മിക്കുന്നതിലെ പ്രശ്‌നങ്ങളും ജെയിംസ് കാമറൂൺ ചൂണ്ടിക്കാട്ടി. സംയോജിത കാർബൺ ഫൈബറും ടൈറ്റാനിയം ഹളും ഉപയോഗിച്ചാണ് ഓഷ്യൻഗേറ്റ് സബ്‌മെർസിബിൾ നിർമ്മിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഇക്കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ജെയിംസ് കാമറൂൺ പറഞ്ഞു.
“ഇതൊരു മണ്ടൻ ആശയമാണെന്ന് എനിക്ക് തോന്നിയിരുന്നു. ഇത് ഞാൻ നേരത്തെ പറയേണ്ടതായിരുന്നു. എനിക്ക് ആ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയില്ല, അവർ എന്നെക്കാൾ മിടുക്കരാണെന്ന് ഞാൻ കരുതി” – അദ്ദേഹം കൂട്ടിച്ചേർത്തു. അന്തര്‍വാഹിനിയെ കുറിച്ച് ഓഷ്യൻ ഗേറ്റിന് നിരവധിപേര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് അദ്ദേഹം പറയുന്നത്. യാത്രക്കാരെ കൊണ്ടുപോകുന്നത് അപകടമാണെന്ന് ഓഷ്യൻ ഗേറ്റിന് കത്തെഴുതിയിരുന്നെന്നാണ് കാമറൂണ്‍ പറഞ്ഞത്.
ഒരു നൂറ്റാണ്ടു മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക്കിനെക്കുറിച്ച് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം നിരവധി തവണയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കിടക്കുന്ന അടിത്തട്ട് സന്ദര്‍ശിച്ചിട്ടുള്ളത്. 1912 ല്‍ നടന്ന ടൈറ്റാനിക് അപകടത്തില്‍ 1500 ഓളം പേരാണ് മരിച്ചത്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: പിഎം കിസാന്‍ മൊബൈല്‍ ആപ്പില്‍ കര്‍ഷകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖം സ്‌കാന്‍ ചെയ്യുന്ന ഫെയ്‌സ് ഓതന്റിക്കേഷനിലൂടെ ഇ- കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്.
നിലവില്‍ ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വണ്‍ ടൈം പാസ് വേര്‍ഡും ഫിംഗര്‍പ്രിന്റും ആവശ്യമാണ്. ഇതിന് പകരം മുഖം സ്‌കാന്‍ ചെയ്യുന്നതിലൂടെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നാണ് പുതിയ ഫീച്ചര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് പുതിയ ഫീച്ചര്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറച്ചു കൂടി എളുപ്പമായതായി അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷം ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക നല്‍കുന്നത്. നാലുമാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് നല്‍കുന്നത്.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മണ്ഡലം എം.എൽ.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. നെടുമങ്ങാട് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് -‘മികവുത്സവം 2023’-പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അറിവും വിദ്യാഭ്യാസവും അടിസ്ഥാനമായ ഒരു സമൂഹത്തെയാണ് വാർത്തെടുക്കേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സമ്പൂർണ സാക്ഷരത പോലെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസത്തിലും ഒന്നാമതെത്താനുള്ള ശ്രമം കേരളം നടത്തുകയാണെന്നും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളുടെ പഠനനിലവാരം ഉയർത്താൻ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. തന്റെ മണ്ഡലത്തിലെ കുട്ടികൾ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള പ്രചോദനമാണ് ഈ അവാർഡെന്നും തുടർവിദ്യാഭ്യാസത്തിനുള്ള ഭൗതിക സാഹചര്യം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 586 വിദ്യാർത്ഥികൾക്കും പ്ലസ്ടുവിൽ മികച്ച വിജയം നേടിയ 242 വിദ്യാർത്ഥികൾക്കും സി.ബി.എസ്.ഇ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 36 വിദ്യാർത്ഥികൾക്കും മന്ത്രി ജി.ആർ അനിൽ അവാർഡുകൾ നൽകി.
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച 14 സ്‌കൂളുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് മന്ത്രി കെ.രാധാകൃഷ്ണൻ അവാർഡ് നൽകി. 2021-22 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുകയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നെടുമങ്ങാട് നഗരസഭയേയും പുരസ്‌കാരം നൽകി മന്ത്രി കെ.രാധാകൃഷ്ണൻ അനുമോദിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ ആശംസകൾ അറിയിച്ചു. നെടുമങ്ങാട് മുൻസിപ്പാലിറ്റി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ, ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്‌സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ ആണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. അപേക്ഷ ഫോം http://ksg.keltron.in വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7561866186, 9388338357
by liji HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുമല: തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം എത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു. ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. ആളുകള്‍ കല്ലെറിഞ്ഞെതിനെ തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ അമരാവതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ദര്‍ശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാന്‍ പ്രതിമയ്ക്കരികില്‍ ഇരിക്കുകയായിരുന്നു കുടുംബം. അല്‍പം മാറിയിരുന്ന് കുട്ടി കളിക്കുന്നതിനിടെ കാട്ടില്‍ നിന്ന് പുലി ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ഭക്തരും സുരക്ഷ ഉദ്യോഗസ്ഥരും ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു.
Recent Comments