തൃശൂരിൽ‌ ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ‌ ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിൻസി. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി; എസ് എ ടിക്ക് മുന്നിൽ ബന്ധുക്കൾ തമ്മിലടിച്ചു

ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി; എസ് എ ടിക്ക് മുന്നിൽ ബന്ധുക്കൾ തമ്മിലടിച്ചു

ഇന്നലെ ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതോടെ കുണ്ടറ സ്വദേശിയായ ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാൽ യുവതിയെ ഭർത്താവിനൊപ്പം അയയ്ക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബന്ധുക്കൾ ഇത് ചോദ്യം ചെയ്‌തതോടെയാണ് കൈയാങ്കളിയായത്. യുവതിയുടെ മാമനെ യുവാവും സുഹൃത്തുക്കളും സംഘം ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വയറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് എയിഡ് പോസ്റ്റിൽ നിന്ന് പൊലീസും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി.

ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും കൈയേറ്റശ്രമമുണ്ടായി. സംഭവത്തിൽ ഇരുകൂട്ടർക്കും പരാതിയില്ല. കസ്റ്റഡിയിലെടുത്ത പള്ളിച്ചൽ സ്വദേശിയായ യുവതിയുടെ മാമനെതിരെ പെറ്റിക്കേസ് എടുത്തിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി ഭർത്താവിനൊപ്പം പോയി. ഇതിനിടെ ആശുപത്രിയിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാവിനെ കാണാതായത് പരിഭ്രാന്തി പരത്തി. മാതാവ് സ്വന്തം വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മകളോടൊപ്പം പോയതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. രാത്രി വൈകിയും ഇവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധികബാച്ചുകള്‍ അനുവദിച്ചു

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധികബാച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക. സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. താത്കാലി ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിക്കുക. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്നത് ആവശ്യമില്ലാത്ത വിവാദമാണ്. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

പി എസ് സി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

പി എസ് സി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: ഈ മാസം ജൂൺ 23ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർസെക്കൻഡറി അറബി അധ്യാപക എച്ച് എസ് എസ് ടി ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് രംഗത്ത് വന്നിരുന്നു. ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരുന്നത്.

കടയ്ക്കലിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്നു

കടയ്ക്കലിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്നു

കടയ്ക്കല്‍: കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 5 പവൻ സ്വർണാഭരണങ്ങളും 7000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ശ്രീ നിലയത്തിൽ ഓമന 77 വയസ്സ് ആണ് കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

മൂന്നു പവന്റെ മാലയും കമ്മലും വളയും അടങ്ങുന്ന 5 പവന്‍ സ്വർണമാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ഓമന റൂമിൽ കിടക്കാനായി കട്ടിലിൽ ഇരുന്നപ്പോൾ തൊട്ടടുത്ത കട്ടിലിനടിയിൽ ചെറിയ അനക്കം കേട്ടതിനെത്തുടർന്ന് ഓമന അമ്മ ഹാളിലേക്ക് ഇറങ്ങിയെങ്കിലും അക്രമി തള്ളി ഇടുകയായിരുന്നു. തറയിൽ വീണ ഓമന അമ്മയെ തോർത്തതുകൊണ്ട് കൈകൾ ബന്ധിക്കുകയും അടുക്കളയിൽ നിന്ന് കറി കത്തിയെടുത്ത് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു.

ക്യാൻസർ രോഗത്തിന് ചികിത്സയ്ക്ക് പണം വേണമെന്നും അതിനാൽ സ്വർണാഭരണങ്ങൾ തരണമെന്നും അക്രമി ആവശ്യപ്പെട്ടു. സ്വർണാഭരണങ്ങൾ ഊരി വാങ്ങിയ മോഷ്ടാവ് വീടിൻറെ പുറകുവശത്തെ വാതിൽ തുറന്ന് ഇറങ്ങിപ്പോയി. തറയിൽ വീണു കിടന്ന ഓമന അമ്മയെ രണ്ടു മണിക്കൂറിനു ശേഷം കൂട്ട് കിടക്കാനെത്തുന്ന സ്ത്രീയാണ് കെട്ടിയിട്ട നിലയിൽ കാണുന്നത് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഓമന അമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഓമന അമ്മയുടെ ഇടുപ്പ് എല്ലിന് പൊട്ടലുണ്ട് സംഭവസ്ഥലത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഡി വിജയകുമാർ സന്ദർശിക്കുകയുണ്ടായി അക്രമിയെ ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

പെരുമാതുറ പഞ്ചായത്ത് : മുസ്ലിം ലീഗ് പ്രക്ഷോഭ കൺവെൻഷൻ വിളിച്ചു കൂട്ടും

പെരുമാതുറ പഞ്ചായത്ത് : മുസ്ലിം ലീഗ് പ്രക്ഷോഭ കൺവെൻഷൻ വിളിച്ചു കൂട്ടും

ചിറയിൻകീഴ് – മുതലപ്പൊഴിയോട് ചേർന്നു കിടക്കുന്ന തീരദേശ വാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സമര പരിപാടികളുടെ ഭാഗമായി ജൂലൈ 1 ന് പെരുമാതുറയിൽ പ്രക്ഷോഭ കൺവെൺഷൻ വിളിച്ചു കൂട്ടാൻ പുതുകുറിച്ചിയിൽ ചേർന്ന മുസ്ലിം ലീഗ് പെരുമാതുറ ശാക്തീകരണ പ്രവർത്തക സമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് ഭരണത്തില്‍ പെരുമാതുറ ഉള്‍പ്പെടെയുള്ള പുതിയ പഞ്ചായത്തുകളുടെ പ്രഖ്യാപനം നടന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവേ ഹൈക്കോടതി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പഞ്ചായത്ത് രൂപീകരിക്കണമെന്ന ജനകീയ ആവശ്യം നേടിയെടുക്കുന്നതു വരെ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടിക്കൊരുങ്ങുന്നതിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

ശാക്തികരണ പ്രവർത്തകസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസ്സാർ മുഹമ്മദ് സുൽഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഷഹീർ ജി അഹമ്മദ്, എസ്. എ വാഹിദ്, എം.എച്ച് ഹുമയൂൺ കബീർ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് മൺവിള സൈനുദ്ദീൻ, മണ്ഡലം ഭാരവാഹികളായ എം. എസ് കമാലുദ്ദീൻ, വഹാബ് കിഴുവിലം, നവാസ് മാടൻ വിള, റംസി അഹമ്മദ്, അൻസർ പെരുമാതുറ, അഷറഫ് കൊട്ടാരംതുരുത്ത്, എന്നിവർ പ്രസംഗിച്ചു