ഹരിതാമൃതത്തിന് പിറന്നാൾ സമ്മാനം നബാർഡിന്റെ വക ഇരുചക്ര വാഹനം

ഹരിതാമൃതത്തിന് പിറന്നാൾ സമ്മാനം നബാർഡിന്റെ വക ഇരുചക്ര വാഹനം

ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ മൂന്നാം പിറന്നാൾ നമ്പാർഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ചിറയിൻകീഴ് ബ്ലോക്കിലെ ഒരു കൂട്ടം കർഷകർ ചേർന്ന് ആരംഭിച്ച ഹരിതാമൃതം എന്ന കർഷക കമ്പനിയുടെ മൂന്നാം പിറന്നാൾ 2023 ജൂൺ 5 ന് നമ്പാർ ഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഹരിതാമൃതത്തിനായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനത്തിൻ്റെ താക്കോൽ നമ്പാർഡ് എ ജി എം മീനു അൻവറിൻ്റെയും ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി ജോർജ്ൻ്റെയും സാന്നിദ്ധ്യത്തിൽ നമ്പാഡ് ജി എം എച്ച് മനോജ്, ഹരിതാമൃതം എം ഡി വീണാ സൂനു വിന് നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഹരിതാമൃതം സി ഇ ഒ ബിനു. വി . കുട്ടൻ, ഡയറക്ടർമാരായ ശ്രീകല, ശരത്ചന്ദ്രൻ, ഷെല്ലി സുനു കയിക്കര എന്നിവർ പങ്കെടുത്തു.

ഐ എൻ ടി യു സി തൊഴിലാളി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഐ എൻ ടി യു സി തൊഴിലാളി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ടും വിലക്കയറ്റം തടയുക, പെട്രോൾ, ഡീസൽ നികുതി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി നവീകരിക്കുക, വിവിധ തൊഴിൽ മേഖലകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐ.എൻ.റ്റി.യു.സി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പോത്തൻകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ്സ് ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ഡി. ജോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ആർ.എസ്. വിനോദ്മണി, നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് ഖാൻ, കെ പി എസ് ടി എ മുൻ പ്രസിഡൻറ് എം. സലാഹുദ്ദീൻ, എ എച്ച് എസ് ടി എ പ്രസിഡൻ്റ് ആർ.എസ്. അരുൺകുമാർ, കെ.എസ്‌.യു മുൻ ജനറൽ സെക്രട്ടറി ബാഹുൽകൃഷ്ണ, കിരൺദാസ്, സാജൻലാൽ, എ.ഷിബി, ഷീജപണിമൂല, ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.

രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യുവരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സ്മൃതി മണ്ഡപം ഒരുക്കി ജന്മനാട്

രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യുവരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സ്മൃതി മണ്ഡപം ഒരുക്കി ജന്മനാട്

ഇക്കഴിഞ്ഞ മെയ് 23 ന് കിൻഫ്ര പാർക്കിലെ മരുന്ന് ഗോഡൗണിൽ ഉണ്ടായ അഗ്നിബാധ അണക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ചാക്ക അഗ്നി രക്ഷാ നിലയത്തിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ രഞ്ജിത്തിന് ജന്മനാട്ടിൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ചേർന്ന് സ്മൃതി മണ്ഡപം സമർപ്പിച്ചു. തോട്ടയ്ക്കാട് പറക്കുളം സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വർക്കല അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ജി രവീന്ദ്രൻ നായർ അനാച്ഛാദനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു, ദീപ, പങ്കജാക്ഷൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുൽഫിക്കർ ഉണ്ണികൃഷ്ണൻ, വിപിൻ രാജ് എന്നിവരും സുഹൃത് വേദിയുടെ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

മാര്‍ക്ക്‌ലിസ്റ്റ് വിവാദം: ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി;  പദവിയില്‍ നിന്ന് മാറ്റും

മാര്‍ക്ക്‌ലിസ്റ്റ് വിവാദം: ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി; പദവിയില്‍ നിന്ന് മാറ്റും

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തെത്തുടര്‍ന്ന് മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും. ആര്‍ക്കിലോളജി വകുിപ്പ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിനെയാണ് പദവിയില്‍ നിന്നും മാറ്റുന്നത്. പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചു എന്ന മാര്‍ക്ക്‌ലിസ്റ്റാണ് വിവാദമായത്. സംഭവത്തില്‍ ആര്‍ഷോ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയാണ് ഇതിന് അടിസ്ഥാനം. കോളജ് കേന്ദ്രീകരിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ആര്‍ഷോ ആരോപണം ഉന്നയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 28 നാണ് ആര്‍ഷോയുടെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി നല്‍കുന്നത്. ഡോ. വിനോദ്കുമാര്‍ കൊല്ലോനിക്കല്‍ ക്ലാസില്‍ ഗ്രൂപ്പിസം ഉണ്ടാക്കുന്നു, ക്ലാസില്‍ പക്ഷപാതിത്വത്തോടെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. സംഘടനാ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് കോര്‍ഡിനേറ്റര്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നും ആര്‍ഷോ ആരോപിച്ചിരുന്നു.

കെഎസ് യു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിക്ക് അധിക മാര്‍ക്ക് അനുവദിച്ചതില്‍ കോര്‍ഡിനേറ്റര്‍ക്ക് പങ്കുണ്ടെന്നും ആര്‍ഷോ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് കോളജ് അധികൃതര്‍ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സമിതി വിലയിരുത്തി.

അതേസമയം വിവേചനപരമായി പെരുമാറുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ പരിശോധിച്ച പരാതി പരിഹാര സെല്‍ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന് കൈമാറിയിരുന്നു. പരാതി ഭരണനിര്‍വഹണത്തിലെ അസംതൃപ്തിയില്‍ നിന്നും ഉണ്ടായതാണെന്ന് സെല്‍ വിലയിരുത്തി. ഇടതുസംഘടനാ പ്രവര്‍ത്തകനെങ്കിലും, ചട്ടപ്പടി പ്രവര്‍ത്തനം നടക്കണമെന്ന നിലപാടുകാരനാണ് ഡോ. വിനോദ് കുമാര്‍ എന്നും സമിതി അഭിപ്രായപ്പെട്ടു. ആര്‍ഷോ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കല്‍ റോള്‍ഔട്ട് ആക്കിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പിഴവാണെന്നാണ് മഹാരാജ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മാര്‍ക്ക് ലിസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് പാസ്സ്ഡ് എന്നത്, ആര്‍ഷോ തോറ്റതായി തിരുത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും.

എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ: മന്ത്രി

എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ: മന്ത്രി

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു പ്രകാരമാണു സർവകലാശാലകൾ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയാറാക്കുക. നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാനുള്ള തീരുമാനത്തോടെ, ഇതിന് ആവശ്യമായ അധ്യാപക പരിശീലന പ്രക്രിയ വിശദമായി പൂർത്തിയാക്കാൻ കഴിയും. സമഗ്രവും സമൂലവുമായ പരിഷ്‌കാര നടപടികളിലേക്കു പോകാൻ കഴിയുന്നവിധത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷ സൃഷ്ടി സാധ്യമാകും.

സർവകലാശാലകൾക്ക് അവരവരുടെ പ്രത്യേകതകൾക്കനുസരിച്ച് കരിക്കുലം ഫ്രെയിം വർക്ക് കസ്റ്റമൈസ് ചെയ്യാനും ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കോഴ്സിനും സിലബസ് തയാറാക്കുന്നതിനും അതിന് അനുസൃതമായ ലേണർ സെന്റേഡ് കാഴ്ചപ്പാടിലേക്ക് അധ്യാപകർക്കു മാറുന്നതിനും സമയം ലഭിക്കുകയും ചെയ്യും.

നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണു പുതിയ കരിക്കുലം നൽകുന്നത്. നൈപുണ്യ വികസനത്തിനുള്ള സംവിധാനങ്ങൾ എല്ലാ കലാലയങ്ങളിലും ഉണ്ടാകും. ബിരുദ തലത്തിൽ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതൽ പഠിക്കാനും ഗവേഷണത്തിനും താത്പര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണു നാലു വർഷ ഡിഗ്രി കോഴ്സുകൽ വിഭാവനം ചെയ്തിട്ടുള്ളത്. ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുയെന്നും മന്ത്രി പറഞ്ഞു.