കാഴ്ച വിരുന്നൊരുക്കി 82 രാജ്യങ്ങളിൽ നിന്നും 206 ചിത്രങ്ങൾ; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

കാഴ്ച വിരുന്നൊരുക്കി 82 രാജ്യങ്ങളിൽ നിന്നും 206 ചിത്രങ്ങൾ; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. ഡിസംബർ 12 മുതൽ 19 വരെയാണ് തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള നടക്കുക. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും. ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം.

ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കും. ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷ ഭാ​ഗമായി, അദ്ദേഹത്തിൻ്റെ വിഖ്യാത ചിത്രങ്ങളായ ‘കെയ്‌റോ സ്റ്റേഷൻ’, ‘അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ’, ‘ദി അദർ’ എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇന്തോനേഷ്യൻ സിനിമയുടെ മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ ‘കണ്ടംപററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

നഗരസഭയിൽ പോളിംഗ് കൂടുതൽ ചിറ്റാറ്റിൻകരയിൽ, കുറവ് ടൗണിലും

ആറ്റിങ്ങൽ: നഗരസഭയിൽ പോളിംഗ് ശതമാനം ഏറ്റവും കൂടുതൽ പതിനഞ്ചാം വാർഡായ ചിറ്റാറ്റിൻകരയിൽ. ഏറ്റവും കുറവ് ടൗൺ വാർഡിലും. പതിനഞ്ചാം വാർഡായ ചിറ്റാറ്റിൻകരയിൽ 75.85% പോളിംഗ് നടന്നു. 1031 വോട്ടർമാർ ഉള്ളതിൽ 851 പേർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത് ടൗൺ വാർഡിലാണ്. ഇവിടെ 59.79% വോട്ടാണ് പോൽ ചെയ്തത്. ആകെ 868 വോട്ടർമാർ മാത്രമാണ് ഈ വാർഡിൽ ഉള്ളത്. അതിൽ 519 പേർ മാത്രമാണ് വോട്ട് ചെയ്തത്. ടൗൺ വാർഡിൽ മുൻ വർഷങ്ങളിലും പോളിംഗ് ശതമാനം കുറവാണ്.

നഗരസഭയിലെ ഒന്നാം വാർഡ് ആയ കൊച്ചുവിളയിൽ 62.33 ശതമാനം പോളിംഗ് നടന്നു. 969 വോട്ടർമാരിൽ 604 പേർ വോട്ട് ചെയ്തു. രണ്ടാം വാർഡായ ആലംകോട് 60.1% വോട്ട് പോൽ ചെയ്തു. 1000 വോട്ടർമാരിൽ 601 പേരാണ് വോട്ട് ചെയ്തത്. മൂന്നാം വാർഡായ മേലാറ്റിങ്ങലിൽ 73.25 ശതമാനം വോട്ട് പോൽ ചെയ്തു. ഇവിടെ 1155 വോട്ടർമാരിൽ 846 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

14 വാർഡുകളിൽ വോട്ടിംഗ് ശതമാനം 70ന് മുകളിൽ പോയി. ആറാം വാർഡ് തച്ചൂർ കുന്നിൽ 74.66% വും ഒമ്പതാം വാർഡായ ഗ്രാമത്തിൽ 71.36%, 13ാം വാർഡ് ആയ അമ്പലമുക്കിൽ 71.18 ശതമാനവും പതിനാറാം വാർഡായ വലിയകുന്നിൽ 70.32%, 18ആം വാർഡ് ആയ ഐ.ടി.ഐയിൽ 70.79% ഇരുപതാം വാർഡായ കാഞ്ഞിരം കോണത്ത് 73.72ശതമാനവും, 22 വാർഡായ ചെറുവള്ളിമുക്കിൽ 72.73% വും, 24 വാർഡായ പാലസിൽ 75.7 ശതമാനവും, 25 വാർഡായ എ.സി.എ.സി നഗറിൽ 72.23% വും ഇരുപത്തിയേഴാം വാർഡായ പച്ചകുളത്ത് 70.52% വും 29 ആം വാർഡ് ആയ തോട്ടവാരത് 72.16 ശതമാനവും മുപ്പതാം വാർഡ് ആയ കൊട്ടിയോട് 72.07 ശതമാനവും വോട്ട് പോള്‍ ചെയ്തു.

ഇതര വാർഡുകളിൽ 70% ത്തിന് താഴെയാണ് പോളിംഗ്. വാർഡ് നാലിൽ 68.25 ശതമാനവും വാർഡ് അഞ്ചിൽ 69.63 ശതമാനവും വാർഡ് ഏഴിൽ 66.6 ശതമാനവും എട്ടിൽ 68.08% വും ആണ് പോളിംഗ്. വാർഡ് പത്തിൽ 69.92 ശതമാനവും 11 ൽ 61.79 ശതമാനവും 12ൽ 68.7 ശതമാനവും വോട്ടിംഗ് നടന്നു. വാർഡ് 14 ൽ 68.28 ശതമാനവും വാർഡ് 17ൽ 66.17 ശതമാനവും 19ൽ 66.03% വാർഡ് ഇരുപത്തി ഒന്നിൽ 65.72ശതമാനവും വോട്ട് ചെയ്തു. വാർഡ് ഇരുപത്തിമൂന്നിൽ 69.78% വും 28 ൽ 61.12%, 31ൽ 60.43%, 32ൽ 60.05 ശതമാനവും വോട്ടിംഗ് നടന്നു. വോട്ടിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് കണക്ക് കൂട്ടുകയാണ് സ്ഥാനാർത്ഥികൾ. ശക്തമായ മത്സരം നടന്ന വാർഡുകളിൽ എല്ലാം വോട്ടിംഗ് ശതമാനം ഉയർന്നിട്ടുണ്ട്.

സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

സാഹിത്യ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: മലയാള വേദിയുടെ 231 മത് സാഹിത്യ ചർച്ചയുടെ ഭാഗമായി പ്രശസ്ത നാടക പ്രതിഭയായ ജി.ശങ്കരപ്പിള്ളയുടെ നാടക ജീവിതത്തെ ആസ്പദമാക്കിയുള്ള കാലം കല ദർശനം എന്ന പുസ്തകത്തെ കുറിച്ചുള്ള സെമിനാർ നടന്നു. എഴുത്തുകാരനായ പിരപ്പൻകോട് അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഓരനെല്ലൂർ ബാബു അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കരവാരം, എം.മോഹൻദാസ്, കെ.രാജ ചന്ദ്രൻ, അനഘ.എസ്.എസ്,
വിജയൻ ചന്ദനമാല, ബീന നാവായിക്കുളം, രണിത.കെ, ഷീബജോണി, അനിൽ പൂതക്കുഴി, ശ്രീകണ്ഠൻകല്ലമ്പലം, കെ.കെ.സജീവ്, ഓയൂർ രാമചന്ദ്രൻ, കെ.കെ.രാജീവ്, പ്രസന്നൻ വടശ്ശേരിക്കോണം തുടങ്ങിയവർ സംസാരിച്ചു.

ലീലാവതി അമ്മ അന്തരിച്ചു

ലീലാവതി അമ്മ അന്തരിച്ചു

ആറ്റിങ്ങൽ മാമം കുറുപ്പ് ലൈനിൻ CTRA 36, കാർത്തികയിൽ ലീലാവതി അമ്മ അന്തരിച്ചു.

ഭർത്താവ്: സോമശേഖരൻനായർ (Rtd HM Gvrm ups)
മക്കൾ: സംജിത്ത് (പോലീസ് ഡിപ്പാർട്ട്മെൻ്റ്), ശ്യാമ (KSFE)
മരുമക്കൾ: വിമൽ (ആറ്റിങ്ങൽ മുനിസിപാലിറ്റി), രാഖി നാഥ്

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകൾ

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാളെ രാവിലെ 7ന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്. ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്ജെന്‍ഡര്‍ – 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍- 1025, കാസര്‍കോട്- 19 എന്നിങ്ങനെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.

കണ്ണൂരില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്, അന്‍ജംപീഡിക എന്നീ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീനയുടെ മരണത്തെ തുടര്‍ന്ന് ആ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്. ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍- 1025, കാസര്‍കോട്- 19 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.

കണ്ണൂരില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്, അന്‍ജംപീഡിക എന്നീ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീനയുടെ മരണത്തെ തുടര്‍ന്ന് ആ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.