ആറ്റിങ്ങൽ നഗരം തിരഞ്ഞെടുപ്പിന് സജ്ജം; നഗരത്തിലെ 32 ബൂത്തുകളിൽ ഡിസംബർ 9 ന് വോട്ടിംഗ്

ആറ്റിങ്ങൽ നഗരം തിരഞ്ഞെടുപ്പിന് സജ്ജം; നഗരത്തിലെ 32 ബൂത്തുകളിൽ ഡിസംബർ 9 ന് വോട്ടിംഗ്

ആകെ 8 പെട്ടികളിലായി 80 വോട്ടിംഗ് മെഷീനുകൾ ഇന്ന് വൈകിട്ടോടെ നഗരസഭയിലെ സ്ട്രോങ് റൂമിലെത്തിച്ചു. കുടപ്പനക്കുന്നിലെ സ്പെഷ്യൽ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും പോലീസ് കാവലോടെ കനത്ത സുരക്ഷയിലാണ് മെഷീനുകൾ ആറ്റിങ്ങലിൽ എത്തിച്ചത്.
നാളെ മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമെ നഗരസഭാങ്കണത്തിൽ പ്രവേശനമുണ്ടായിരിക്കൂ. കൂടാതെ നാളെ മുതൽ ജോലിക്കെത്തുന്ന നഗരസഭാ ജീവനക്കാർ തിരിച്ചറിയൽ ഐഡി കാർഡ് നിർബന്ധമായും അണിഞ്ഞിരിക്കണം എന്നും അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ല്

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ല്

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം. ബന്ധുക്കളായ സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ലി. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. മർദ്ദനമേറ്റ യുവതിയുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം വൈകുന്നേരം ആറേകാൽ മണിയോടെ വർക്കല അയിരൂർ പാളയംകുന്ന് ഗുരു മന്ദിരത്തിന് സമീപമായിരുന്നു സംഭവം. വർക്കല സ്വദേശി സുനി എന്ന യുവതിക്കാണ് മർദനമേറ്റത്. ചതയ പൂജക്ക് പങ്കെടുത്ത ശേഷം മടങ്ങവേ സുനിയുടെ ബന്ധുകൂടിയായ ബിന്ദു എന്ന യുവതി വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

ബിന്ദുവും സുനിയും ബന്ധുക്കളാണ്. ബിന്ദുവിന്റെ സഹോദരൻ ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സുനിയെ ബിന്ദുവിന്റെ സഹോദരന്റെ ഇലക്ഷൻ പ്രചരണത്തിനായി വിളിച്ചിട്ട് വന്നില്ല എന്ന് പറഞ്ഞായിരുന്നു ആദ്യം തർക്കം തുടങ്ങിയത്. തർക്കം പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിലും കലാശിച്ചു.

അടികൊണ്ട് തറയിൽ വീണ സുനിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ശരീരമാസകലം മർദ്ദനമേറ്റ സുനി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം; 28 ഒഴിവ്, അപേക്ഷ ഡിസംബർ 1മുതൽ സമർപ്പിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം; 28 ഒഴിവ്, അപേക്ഷ ഡിസംബർ 1മുതൽ സമർപ്പിക്കാം

സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29.

സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29. അപേക്ഷകരിൽ നിന്ന് ഉയർന്ന യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക ലിസ്റ്റ് തയ്യറാക്കും. തുടർന്ന് ഒരു എഴുത്ത് പരീക്ഷയ്‌ക്കോ അല്ലെങ്കിൽ സെമിനാറിനോ ക്ഷണിക്കും. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.cgcri.res.in/ സന്ദർശിക്കുക.

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

ഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.

കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും.

കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്, പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബിഎല്‍ഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.

ക്രിസ്മസ്: 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

ക്രിസ്മസ്: 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും.

319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ

ഇൗ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ നല്‍കുന്നുണ്ട്. വനിതകള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്.

ആയിരം രൂപയ്ക്കുമേല്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമേല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ നല്‍കും.

ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ചന്ത നടത്തും. താലൂക്കുതലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളുണ്ടാകും. 250-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്!; നോര്‍ക്ക കെയര്‍ എൻ‌റോൾമെന്റ് ഇന്ന് അവസാനിക്കും

പ്രവാസികളുടെ ശ്രദ്ധയ്ക്ക്!; നോര്‍ക്ക കെയര്‍ എൻ‌റോൾമെന്റ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.