രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.

രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.

ആറ്റിങ്ങലിലെ പ്രമുഖ  ബ്യൂട്ടിപാർലറിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്

ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്

ആറ്റിങ്ങൽ പ്രവർത്തിച്ചു വരുന്ന മീനുസ് ബ്യൂട്ടിപാർലറിലേക്ക്എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. മാന്യമായ സാലറി നൽകുന്നതായിരിക്കും.

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9747054614

മുന്നൂറ് കിലോയോളം വരുന്ന കഞ്ചാവ് പോലീസിന്റെ ഡാൻസാഫ് വിഭാഗം പിടികൂടി

മുന്നൂറ് കിലോയോളം വരുന്ന കഞ്ചാവ് പോലീസിന്റെ ഡാൻസാഫ് വിഭാഗം പിടികൂടി

നേമം: കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ആഡംബര കാറിൽനിന്ന് മുന്നൂറ് കിലോയോളം വരുന്ന കഞ്ചാവ് പോലീസിന്റെ ഡാൻസാഫ് വിഭാഗം പിടികൂടി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക്‌ കവറുകളിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. അൻപതിലധികം പായ്ക്കറ്റുകളുണ്ടായിരുന്നു. കാറിന്റെ പിൻവശത്താണ് ഇവ വെച്ചിരുന്നത്.

ഞായറാഴ്ച മുതൽ കാർ ഈ ഭാഗത്ത് നിർത്തിയിട്ടിരുന്നതിനെ തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാറെടുക്കാൻ ആളെത്തിയപ്പോൾ കാത്തുനിന്ന പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരകുളം സ്വദേശിയായ അഫ്‌സൽ(23) എന്നയാളും ഇയാൾ വിളിച്ചുവരുത്തിയ സുഹൃത്തും പോലീസ് കസ്റ്റഡിയിലുണ്ട്. ഹൈദരാബാദിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർ വാടകയ്ക്കെടുത്തതാണെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി.

കാറിൽനിന്നെടുത്ത കഞ്ചാവുപൊതികൾ റോഡരികിൽ നിരത്തിവെച്ച ശേഷം രാത്രി വൈകിയാണ് വൈദ്യുതസംവിധാനങ്ങളൊരുക്കി അളവെടുത്ത് സീൽ ചെയ്തത്. സിറ്റി പോലീസ് കമ്മിഷണർ കെ.കാർത്തിക്കും സ്ഥലത്തെത്തി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ നേമം പോലീസിനു കൈമാറും.

ആ​ഗോള അയ്യപ്പ സം​ഗമം:ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്,പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

ആ​ഗോള അയ്യപ്പ സം​ഗമം:ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്,പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്’ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

‘കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതെല്ലാം ശബരിമലയില്‍ ആചാരലംഘനം പാടില്ല എന്നുള്ളതാണ്. ആചാര ലംഘനം പാടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും’ മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്നലെ നിയമമന്ത്രി പി രാജീവ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പ് സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഎമ്മും സര്‍ക്കാരും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

പൂവത്തൂരിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് ഗുരുതരപരിക്ക്

പൂവത്തൂരിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് ഗുരുതരപരിക്ക്

പൂവത്തൂർ എൽ എം എസ് ചർച്ചിന്റെ കീഴിലെ സ്കൂൾ വാനാണ് മുട്ടക്കാവ് എന്ന കനാലിലേക്ക്വീണ് അപകടം നടന്നത്.
സ്കൂൾ വാഹനം ഇല്ലാതായിരിക്കുന്ന സമയങ്ങളിൽ പുറത്തുനിന്നുള്ള വാൻ വിളിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത്. പുറത്തുള്ള വാഹനത്തിൽ കുട്ടികളുമായി വരുമ്പോൾ വാഹനം നിയന്ത്രണം വിട്ടു കനാലിലേക്ക് വീഴുകയായിരുന്നു. കനാലിൽ വെള്ളമുണ്ടായിരുന്നു. ഇടുങ്ങിയ റോഡുമായിരുന്നു.