ക്ഷേത്ര വികസനത്തിന് ഭൂമി ദാനം: ആലംകോട് സ്വദേശി അബ്ദുൽ ഗഫാർ മാതൃകയായി

ക്ഷേത്ര വികസനത്തിന് ഭൂമി ദാനം: ആലംകോട് സ്വദേശി അബ്ദുൽ ഗഫാർ മാതൃകയായി

ആലംകോട്: മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബ്ദുൽ ഗഫാർ. ആലംകോട് കൊച്ചുവിള പ്ലാക്കോട് നെട്ടറഅപ്പൂപ്പൻ നടദേവീ ക്ഷേത്രത്തിന്റെ വികസനത്തിനായി അര സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകി ഞാറവിള മുസ്ല്യാർ മൻസിലിൽ അബ്ദുൽ ഗഫാർ ശ്രദ്ധേയനായി.

ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം പുരയിടത്തിൽ നിന്നാണ് അദ്ദേഹം വികസന ആവശ്യങ്ങൾക്കായി ഭൂമി നൽകിയത്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമായി ഈ നടപടി വിലയിരുത്തപ്പെടുന്നു. ആരാധനാലയത്തെ ബഹുമാനിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്ത അബ്ദുൽ ഗഫാറിനോട് ക്ഷേത്രരക്ഷാധികാരി ഗോപാലൻ, പൂജാരി സന്തോഷ്, ശശി എന്നിവർ നന്ദി അറിയിച്ചു. ഇത് സമൂഹത്തിൽ മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്ന മഹത്തായ മാതൃകയാണെന്ന് പൊതുപ്രവർത്തകരായ മോഹനൻ നായർ (സോൾവില്ല), ഷാഹുൽ ഹമീദ് (ഞാറവിള) എന്നിവർ അഭിപ്രായപ്പെട്ടു.

സമ്മര്‍ ബംപര്‍: പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 ന്

സമ്മര്‍ ബംപര്‍: പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 ന്

തിരുവനന്തപുരം: സമ്മര്‍ ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്‌. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാര്‍ഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകള്‍ക്കും ലഭിക്കും.

വർക്കലയിൽ പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്

വർക്കലയിൽ പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്

വർക്കല: പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്. വർക്കല ചിലക്കൂർ സ്വദേശിനിയായ 38 വയസ്സുകാരിയായ മാതാവിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ ദിവസം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വർക്കല ടൗണിലൂടെ 15 വയസ്സുകാരൻ അമിതവേഗത്തിൽ ഇരുചക്രവാഹനം ഓടിച്ചു വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അനധികൃതമായി വാഹനത്തിൽ രൂപരേഖകൾ വരുത്തി നമ്പർ പ്ലേറ്റുകൾ പതിപ്പിച്ചിട്ടില്ലാതെയും വാഹനം ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് മോട്ടോർ വാഹന നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം മാതാപിതാക്കൾ നൽകുന്നത് ഗൗരവമായ നിയമലംഘനം ആണെന്നും വർക്കലയിൽ വരും ദിവസങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധന നടത്തുമെന്ന് അറിയിച്ചു.

കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശിനി മരിച്ചു

കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശിനി മരിച്ചു

വെഞ്ഞാറമൂട്: കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശിനിയായ യുവതി മരിച്ചു. വെഞ്ഞാറമൂട് തമ്പുരാൻപൊയ്ക കെട്ടിട നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളി ലാലി ബഹാദൂറിന്റെ ഭാര്യ മിലൻ കുമാരി (23) ആണ് മരിച്ചത്.

24-നാണ് അപകടം നടന്നത്. യുവതിയെ കിണറ്റിൽ നിന്നും കരയ്ക്കെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്നലെ മരിച്ചു.

സുധാകരൻ (85) അന്തരിച്ചു

സുധാകരൻ (85) അന്തരിച്ചു

ആറ്റിങ്ങൽ: റ്റി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ അമ്പാടി വീട്ടിൽ സുധാകരൻ (85) അന്തരിച്ചു. ഇന്ന് രാവിലെ 7. 30ന് ആണ് അന്ത്യം സംഭവിച്ചത്. റിട്ടയേർഡ് മിലിട്ടറി, കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ്.

ഭാര്യ: പരേതയായ സരോജിനി.
മക്കൾ: എസ് എസ് ബൈജു, എസ് എസ് മനോജ്, എസ് എസ് സിജി, എസ് എസ് ഉണ്ണികൃഷ്ണൻ.
മരുമക്കൾ: ജീന, മീര, സജു, ലീന.

മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം; ഹോട്ടലുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ

മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം; ഹോട്ടലുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ

തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കൽ, രാസവസ്തുക്കൾ പോലുള്ള മാലിന്യങ്ങൾ എന്നിങ്ങനെയാണു തരംതിരിക്കേണ്ടത്.

കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണിത്. ഇവ നടപ്പാക്കാൻ ശുചിത്വമിഷൻ നിർദേശിച്ചു.

ഹോട്ടലുകൾ, വൻകിട സമുച്ചയങ്ങൾ, മാർക്കറ്റുകൾ, ബിസിനസ്- വ്യവസായ സ്ഥാപനങ്ങൾ എന്നിങ്ങനെ വൻതോതിൽ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ (ബൾക് വേസ്‌റ്റ് ജനറേറ്റേഴ്സ്) നിശ്ചയിക്കാൻ 3 മാനദണ്ഡങ്ങളും പരിഷ്കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവർ, പ്രതിദിനം 100 കിലോഗ്രാമിൽ അധികം ഖരമാലിന്യം തള്ളുന്നവർ എന്നിവയിൽ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തിൽ. അവർ കേന്ദ്ര മലിനീകരണ നിയ‌ന്ത്രണ ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മാലിന്യങ്ങൾ അംഗീകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംസ്കരിക്കണം. പുതുതായി തുടങ്ങുന്ന വൻകിട സ്ഥാപനങ്ങൾ നിർബന്ധമായും ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണം.

ഭക്ഷണാവശിഷ്ടങ്ങൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, കപ്പുകൾ, കാനുകൾ, കവറുകൾ, ചിരട്ടകൾ, പച്ചക്കറി പഴ അവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്നറുകൾ തെരുവു കച്ചവടക്കാർ കരുതണം. നൂറിലധികം പേരുള്ള പരിപാടികൾ നടത്തുമ്പോൾ 3 പ്രവൃത്തി ദിനം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. പുനരുപയോഗിക്കാനോ ഊർജാവശ്യങ്ങൾക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാൻ അനുവാദമുള്ളൂ.