കേരള ഹിന്ദി പ്രചാരസഭ  പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക്  നേടിയ നിവേദിത എ.എൻ

കേരള ഹിന്ദി പ്രചാരസഭ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത എ.എൻ

കേരള ഹിന്ദി പ്രചാരസഭ 2025 ആഗസ്റ്റ് മാസത്തിൽ നടത്തിയ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത എ.എൻ. ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം ഹരിചന്ദനത്തിൽ നിതിൻ രാജേന്ദ്രന്റേയും ആതിര എം.എസിന്റേയും മകളാണ്. ആറ്റിങ്ങൽ ബാബുജി ഹിന്ദി വിദ്യാലയത്തിലേയും മദർ ഇന്ത്യയിലെയും വിദ്യാർത്ഥിയാണ്.

വക്കം ഗവൺമെന്റ് വിഎച്ച്എസ്എസ് 125 വർഷത്തിന്റെ നിറവിൽ

വക്കം ഗവൺമെന്റ് വിഎച്ച്എസ്എസ് 125 വർഷത്തിന്റെ നിറവിൽ

വക്കം ഗവൺമെന്റ് വിഎച്ച്എസ്എസ് 125 വർഷത്തിന്റെ നിറവിൽ. സെപ്റ്റംബർ 15 മുതലാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 15ന്) വൈകുന്നേരം നാലിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

സ്കൂളിന്റെ സുരക്ഷയും അച്ചടക്കവും ഉറപ്പുവരുത്തുവാൻ പൂർവ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും മുൻകൈയെടുത്ത് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച സിസിടിവി പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം അടൂർപ്രകാശ് എം. പി നിർവഹിക്കും.

പൂർവ്വ അധ്യാപക വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മൂന്നുലക്ഷം രൂപ സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

1900ത്തിൽ കുടിപ്പള്ളിക്കുടമായി തുടങ്ങിയതാണ്. പ്രജാസഭ മെമ്പർ ആയിരുന്ന കൊച്ചു പപ്പുതരകൻ സംഭാവന ചെയ്ത വസ്തുവിൽ ആണ് വിദ്യാലയം ആരംഭിച്ചത്. ശ്രീനാരായണഗുരുദേവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

1905ഇൽ ഈ കുടിപ്പള്ളിക്കൂടത്തെ സർക്കാർ ഏറ്റെടുത്തു പൊട്ടച്ചൻ വിളാകം പ്രൈമറി സ്കൂൾ ആയി ഉയർത്തി. 1961ൽ ഹൈസ്കൂൾ ആയും 1984ഇൽ വി എച്ച് എസ് ഇയും അനുവദിച്ചു. ആദ്യകാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാണിത്. തുടർന്ന് 2004ൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. പഠന നിലവാരത്തിൽ 100% വിജയം നിലനിർത്തുന്ന മേഖലയിലെ സ്കൂളുകളിൽ ഒന്നാണിത്.

ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സ്റ്റാർസ് പദ്ധതിയും പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടെയുണ്ട്. ജി എസ് ടി അസിസ്റ്റന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകളും ഇതിൽ പെടും. സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പുറമേ നിന്നുള്ള കുട്ടികൾക്കും സൗജന്യമായി തൊഴിൽ പരിശീലന കോഴ്സുകളിൽ പ്രവേശനം ഉണ്ട്. ഒട്ടേറെ പ്രഗത്ഭരായവരെ വാർത്തെടുത്തിട്ടുള്ള വിദ്യാലയം കൂടിയാണിത്.

കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്

കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലാണു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആര്‍. കൂലിപ്പണിക്കാരനായ രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വാഹനം ഓടിച്ചത് അനില്‍കുമാറാണോ എന്ന് പരിശോധിക്കും. അനില്‍കുമാറാണു ഡ്രൈവറെന്നു തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവര്‍ ആരാണ് എന്നു തിരിച്ചറിയാന്‍ ശ്രമിക്കുന്നത്.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണ് മാർഗദീപം പദ്ധതി. 2025-26ലെ സ്‌കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികൾ സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ നൽകണം

*യോഗ്യത*

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
വിദ്യാർഥികൾ മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം.
കേരളത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം.
കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല.

ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഒരേ കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല.

ഈ സ്‌കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്‌കീമുകളിലെ/ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

– വരുമാന സർട്ടിഫിക്കറ്റ്

– മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

– ബാങ്ക് പാസ് ബുക്ക് പകർപ്പ്

– ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)

– ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

– ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ

താൽപര്യമുള്ളവർ https://margadeepam.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന സ്‌കൂൾ തലത്തിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്ന നമ്പറിൽ ബന്ധപ്പെടുക.

എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി

എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി

തിരുവനന്തപുരം സി ഡിറ്റിൽ വീഡിയോ എഡിറ്റർ ആയിരുന്ന 45 കാരനായ മിഥുൻ ദേവ്,
കാൻസർ ചികിത്സയിൽ ആയിരിക്കെ ആണ് മരണപ്പെട്ടത് . കവി അയ്യപ്പ പണിക്കരുടെ കൊച്ചുമകൾ, സി ഡിറ്റിലെ സഹപ്രവർത്തക ചാന്ദിനി ദേവി ആണ് ഭാര്യ.
മക്കൾ സച്ചിൻ, സൗരവ്.

മിഥുന്റെ താല്പര്യ പ്രകാരം ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പഠനാർത്ഥം ദാനം ചെയ്യും.