സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മാതൃകാപരമാക്കി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണം

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മാതൃകാപരമാക്കി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണം

ആറ്റിങ്ങൽ: പൊതുതെരഞ്ഞടുപ്പിൻ്റെ പ്രക്രിയ കുട്ടികളെ ബൊധ്യപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് മാതൃകാപരമാക്കി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ. രാവിലേ പത്ത് മണിമുതൽ വോട്ട് രേഖപ്പെടുത്തുന്നതിനായി കുട്ടികളുടെ നീണ്ട നിര രൂപപ്പെട്ടു.

വോട്ടർ തിരിച്ചറിയൽ കാർഡും സ്ലിപ്പുമായി ക്യൂനിന്ന കുട്ടികൾക്ക് ബാലറ്റ് പേപ്പറുകൾ നൽകി പ്രത്യേകം സജ്ജീകരിച്ച ഇടത്ത് വോട്ടിംഗിംൻ്റെ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു. ജനാധിപത്യ സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രകിയയെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ പറഞ്ഞു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ജി. ജോയി അധ്യാപകരായ അതുൽ രാജ്. പ്രിജിന, ഷെറിൻ എന്നിവർ നേതൃത്വം നൽകി.

‘ട്രംപിനെ രണ്ടുതവണ നൊബേലിന് ശുപാര്‍ശ ചെയ്യൂ’; തീരുവ പ്രശ്‌നത്തിന് പരിഹാരമാകും; പരിഹസിച്ച് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

‘ട്രംപിനെ രണ്ടുതവണ നൊബേലിന് ശുപാര്‍ശ ചെയ്യൂ’; തീരുവ പ്രശ്‌നത്തിന് പരിഹാരമാകും; പരിഹസിച്ച് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നയം തെറ്റെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. തീരുവ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍മതിയെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യയില്‍നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട് എന്നാല്‍, ചൈന ഇത്തരത്തില്‍ ഒരു തീരുവ പ്രതിസന്ധി നേരിടേണ്ടിവരുന്നില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി’ ബോള്‍ട്ടണ്‍ പരിഹസിച്ചു.

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി’ ബോള്‍ട്ടണ്‍ പരിഹസിച്ചു.

“സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ച് പെരുംകുളം എ എം എൽ പി എസ്

“സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ച് പെരുംകുളം എ എം എൽ പി എസ്

സ്വതന്ത്ര്യ ദിനം ആറ്റിങ്ങൽ കലാപത്തിന്റെ ഓർമ്മകൾ ഉണർത്തി
വക്കo അബ്ദുൽ ഖാദറിന്റെ മണ്ണിൽ നിന്നും തുടക്കം കുറിച്ചു പെരുംകുളം എ എം എൽ പി എസ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി “സ്വാതന്ത്ര്യത്തിന്റെ ചിറകൊച്ചകൾ “എന്ന പരിപാടി സംഘടിപ്പിച്ചു. ആറ്റിങ്ങൽ കലാപം, സ്വാതന്ത്ര്യ സമര ചരിത്രം, ഗാന്ധിയുടെ സമരങ്ങൾ, ഇന്ത്യൻ ഭരണ ഘടന, ഇന്ത്യൻ പ്രധാന മന്ത്രിമാരും കാലഘട്ടവും.,തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ഉയർത്താനുള്ള പതാക കുട്ടികളും അധ്യാപകരും ചേർന്ന് ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര രക്ത സാക്ഷിയുമായ വക്കം അബ്ദുൽ ഖാദർ സ്മാരകത്തിൽ വച്ചു അനുസ്മരണ വേദി ചെയർമാൻ ലത്തീഫിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി. ഖാദറിന്റെ ജീവചരിത്രവും അദ്ദേഹം എഴുതിയ കത്തുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

കുട്ടികളിൽ രാഷ്ട്ര സ്നേഹം, പരസ്പര സഹകരണം എന്നിവ വളർത്തുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ ഓഗസ്റ്റ് 4 നു സ്വാതന്ത്ര്യത്തിന്റ ചിറകൊച്ചകൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ്‌ അൻസർ പെരുംകുളം അധ്യാപകരായ രജനി ജി കെ, ശാന്തി വി എസ്, കാവേരി.എസ്, കൃഷ്ണരാജ് ആർ ജി, പി ടി എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ടൗണിൽ ട്രംപിന്റെയും നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു

ആറ്റിങ്ങൽ: ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക, ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തിയ സാഹചര്യത്തിൽ അമേരിക്കയുമായുള്ള സമഗ്ര സാമ്പത്തിക കരാർ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻ്റിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കച്ചേരിനട ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അവനവഞ്ചേരി രാജു അധ്യക്ഷനായി.

കർഷകസംഘം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി സി ദേവരാജൻ സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ(സിഐടിയു), കെ.എസ് ബാബു(ജനതാദൾ) പി മണികണ്ഠൻ, സി ചന്ദ്ര ബോസ്, രാധാകൃഷ്ണകുറുപ്പ്, സി വി അനിൽകുമാർ, മോഹനൻ നായർ, ജി വ്യാസൻ, കെ മോഹനൻ, സുദീന്ദ്രൻ, ദുവനചന്ദ്രൻ, ജയകുമാർ, നൗഷാദ് ,ന്യൂട്ടൺ അക്ബർ തുടങ്ങിയവർ സംസാരിച്ചു.

എറണാകുളം – ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടി

എറണാകുളം – ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടി

തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.