തദ്ദേശ വോട്ടര്‍ പട്ടിക: പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

തദ്ദേശ വോട്ടര്‍ പട്ടിക: പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാവുന്നത്. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങിന്​ നേരിട്ട്​ ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത്​ സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.

ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ടഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

അടൂരിനെയും യേശുദാസിനെയും തെറി വിളിച്ച് വിനായകൻ, എഫ്ബി പോസ്റ്റില്‍ അധിക്ഷേപ വര്‍ഷം

അടൂരിനെയും യേശുദാസിനെയും തെറി വിളിച്ച് വിനായകൻ, എഫ്ബി പോസ്റ്റില്‍ അധിക്ഷേപ വര്‍ഷം

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഫെയ്​സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരിൽ ഒട്ടേറെ പേരാണ് വിനായകനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കും വിധം സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി- വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീ സംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നു മാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. നേരത്തെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചു കൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

രാജമ്മ അമ്മ (98) നിര്യാതയായി

രാജമ്മ അമ്മ (98) നിര്യാതയായി

കല്ലമ്പലം: തോട്ടയ്ക്കാട് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ -എ -55 വത്സല വിലാസത്തിൽ – മംഗലത്തു പരേതനായ ഗംഗാധാര കുറുപ്പിന്റെ ഭാര്യ രാജമ്മ അമ്മ (98) നിര്യാതയായി.

മക്കൾ: പരേതനായ പീതാംബര കുറുപ്പ്, ലളിതമ്മ, മുരളീധരക്കുറുപ്പ്, വിജയകുമാരൻ നായർ (റിട്ട: ഉദ്യോഗസ്ഥൻ, വിദ്യാഭ്യാസ വകുപ്പ്), വത്സല കുമാരി (റിട്ട : ഉദ്യോഗസ്ഥ, മൃഗ സംരക്ഷണ വകുപ്പ്), ഭുവനേന്ദ്രൻ കുറുപ്പ് (റിട്ട : പി. എസ്. സി. ഉദ്യോഗസ്ഥൻ), ലീനാ കുമാരി (മോളി).
മരുമക്കൾ: പരേതനായ ഭാസ്കര കുറുപ്പ്, രമണി, ലളിതാഭായി അമ്മ, പരേതനായ രാധാകൃഷ്ണ പിള്ള, മിനി കുമാരി, സോമശേഖരൻ നായർ (ജോയിന്റ് സെക്രട്ടറി,സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ)

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി.ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.

തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു; രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

തിരുവനന്തപുരം കിംസ് ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഓഗസ്റ്റ് 15-ന് സൗജന്യ മെഗാ ഓർത്തോപീഡിക്സ് ക്യാമ്പ് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ഡോ. മുഹമ്മദ് നസീർ പരിശോധനകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൽ സൗജന്യ BMD Test (Bone Mineral Density), പരിശോധനയും, എക്സ്-റേ പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭിക്കും. ഓഗസ്റ്റ് 5 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്. പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് അനീഷ് മെമ്മോറിയൽ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ വൺ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 17 ഞായറാഴ്ച്ച മുതൽ പെരുംകുളം ടർഫ്ലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഫസ്റ്റ് പ്രൈസ് “7777” രൂപയും ട്രോഫിയും സെക്കന്റ്‌ പ്രൈസ് “4444”രൂപയും ട്രോഫിയുമാണ് സമ്മാനം. കൂടാതെ മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റങ്ങ്, ബൗളിംഗ്, മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ തുടങ്ങിയ ഇനങ്ങളിലും ആകർഷകമായ സമ്മാനങ്ങളുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്: 8921746818 / 9539630129 പ്ലെയർ ലേലം ഈ വരുന്ന ആഗസ്റ്റ്‌ 9 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വക്കം സൂര്യ തേജസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്ലയെർ രെജിസ്ട്രേഷൻ 8 ആം തിയതി വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്.