പിതാവും മകനും ചേർന്ന് അഭിഭാഷകനെ മർദ്ദിച്ചതായി പരാതി

പിതാവും മകനും ചേർന്ന് അഭിഭാഷകനെ മർദ്ദിച്ചതായി പരാതി

നെടുമങ്ങാട്: കോടതിയിൽ വെച്ച് പിതാവും മകനും ചേർന്ന് അഭിഭാഷകനെ മർദ്ദിച്ചതായി പരാതി. കരകുളം പേരൂർക്കോണം കോട്ടുകാൽ കോണത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞ്, മകൻ അൻവർസലീം എന്നിവർ ചേർന്ന് വക്കീലും ലീഗൽ കൺസൽട്ടന്‍റുമായ ആർ.സി. പ്രകാശിനെ മർദ്ദിച്ചുവെന്നാണ് പരാതി.നെടുങ്ങാട് മുനിസിഫ് കോടതിയിൽ ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് സംഭവം

സിവിൽ കേസുമായി ബന്ധപ്പെട്ട് മീഡിയേഷന് എതിർ കക്ഷികൾ ഹാജരുണ്ടായിരുന്നു. മീഡിയേഷന്‍റെ ഭാഗമായി എതിർ വിഭാഗത്തിന് വക്കീൽ ഇല്ലാത്തതിനാൽ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് ചീത്തവിളിച്ച് അക്രമണം നടത്തിയതെന്ന് പ്രകാശ് പറഞ്ഞു. താടിയെല്ലിലും മുഖത്തും ഇരുവരും ചേർന്ന് മർദ്ദിച്ചതായും മർദ്ദനത്തിനിടെ 5000 രൂപ വിലവരുന്ന വാച്ച് പൊട്ടി നഷ്ടപ്പെട്ടതായും പ്രകാശ് പരാതിയിൽ പറയുന്നു. മജിസ്ട്രേറ്റിന്റെ മുന്നിൽ വെച്ചാണ് സംഭവം നടന്നത്.

പൊലീസെത്തിയപ്പോൾ അൻവർ സലീം ഓടി രക്ഷപ്പെട്ടെങ്കിലും പിതാവ് മുഹമ്മദ്കുഞ്ഞിനെ പിടികൂടി. സ്റ്റേഷനിലേക്ക് കൊണ്ടുവരുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റ പ്രകാശിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേന്ദ്ര സർക്കാറിന്‍റെ അഡീഷണൽ സ്റ്റാൻറിങ് കോൺസലായ പ്രകാശിനെ ആക്രമിച്ച സംഭവത്തിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദ്ദനമേൽപ്പിച്ചതിനും കേസെടുത്തതായി നെടുമങ്ങാട് എസ്.എച്ച്. ഒ രാജേഷ് കുമാർ പറഞ്ഞു.

അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അന്തരിച്ച സിപിഐഎം നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ് ശശാങ്കന്റെ ഒമ്പതാമത് ചരമ വാർഷികo സിപിഐഎം അഞ്ചു തെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
രാവിലെ കായിക്കരയിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു.
അനുസ്മരണ സമ്മേളനം സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ് ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗo ആർ സുഭാഷ്, ഏരിയ സെക്രട്ടറി എം പ്രദീപ്, ഏരിയ കമ്മിറ്റി അംഗo സി.പയസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, ബി. എൻ സൈജു രാജ്, ലിജാ ബോസ്, സജി സുന്ദർ എന്നിവർ സംസാരിച്ചു.

കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കൊടുവഴന്നൂർ വലിയകാട് മഹേഷ് ഭവനിൽ മഹേഷ് (35) ആണ് മരിച്ചത്. രണ്ടുദിവസമായി മഹേഷ് സ്വകാര്യ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു. വർക്ഷോപ്പിൽ കിടക്കുന്ന ഓട്ടോറിക്ഷയുടെ പണി എന്തായി എന്നറിയാൻ സ്വകാര്യബസ്സിലെ ജോലിക്കിടയിൽ പുതിയകാവിൽ ഇറങ്ങിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എം സി എച്ചിലേക്ക് മാറ്റും.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ നാഗസാക്കി ദിനാചരണം

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ നാഗസാക്കി ദിനാചരണം

ആറ്റിങ്ങൽ: നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധത്തിനെതിരായ പോസ്റ്ററുകളുടെയും കുട്ടികൾ നിർമ്മിച്ച സുഡോക്കോ കൊക്കുകളുടെയും പ്രദർശനവൂം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, അധ്യാപകൻ ജോയ്.ജി എന്നിവർ സംസാരിച്ചു.

ഓണത്തിന് 2000 കർഷക ചന്തകൾ, സെപ്റ്റംബർ 1 മുതൽ 4 വരെ, പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവ്

ഓണത്തിന് 2000 കർഷക ചന്തകൾ, സെപ്റ്റംബർ 1 മുതൽ 4 വരെ, പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവ്

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ. പഞ്ചായത്ത്- കോർപ്പറേഷൻ- മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി എഫ് പി സി കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി പച്ചക്കറികൾ സംഭരിച്ച്, പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20 ശതമാനം അധികവില നൽകി സംഭരിക്കും. ഇവ വിപണി വിലയേക്കാൾ 10 ശതമാനം കുറച്ച് വില്പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉൽപ്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപ്പനക്കായി കർഷകചന്തയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.

വിപണികളിൽ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങൾ ഒരുക്കുക. കഴിഞ്ഞ വർഷം 1,956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

വർക്കലയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സ്വകാര്യ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സ്വകാര്യ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ വൃദ്ധൻ മരിച്ചു. കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. 78 വയസ്സായിരുന്നു. റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്. വിജയൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് തട്ടിയാണ് അപകടം. പരിക്കേറ്റ വിജയനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.