‘ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്, എല്ലാവരും ഒന്നിച്ചു കൂടെ നിന്നു’; നന്ദി പറഞ്ഞ് അഹാനയും ദിയയും

‘ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്, എല്ലാവരും ഒന്നിച്ചു കൂടെ നിന്നു’; നന്ദി പറഞ്ഞ് അഹാനയും ദിയയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു നടി അഹാന കൃഷ്ണയും കുടുംബവും. വിഷമഘട്ടങ്ങൾ തരണം ചെയ്തതിന് പിന്നാലെ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ് അഹാനയും ദിയയും. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു.

എന്നാൽ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു എന്നാണ് അഹാന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവർക്കും കഠിനമായിരുന്നു ദിവസങ്ങൾ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണ കൊണ്ടാണ് മറികടക്കാൻ കഴിഞ്ഞതെന്ന് ദിയ കൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ‌ കുറിച്ചു.

അഹാന കൃഷ്ണയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്:

‘‘കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്കിടയിലും ഒരു നിമിഷം എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3, 4 ദിവസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു. പക്ഷേ നിങ്ങൾ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അർപ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്നേഹവും കാരണം ഞങ്ങൾ ആ ഇരുട്ട് അറിഞ്ഞതേയില്ല.

നിങ്ങളുടെ സ്നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അത് ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും തന്നു ! മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാർക്കും നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിയമപരമായി മുന്നോട്ട് പോവുകയാണ്. നിങ്ങളിൽ പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരിക്കൽ കൂടി നിങ്ങൾ ഓരോരുത്തർക്കും നന്ദി.’’

ദിയ കൃഷ്ണയുടെ വാക്കുകൾ:

‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും എന്റെ കുഞ്ഞിനും എന്റെ കുടുംബത്തിനും വളരെയധികം കഠിനമായിരുന്നു. ഈ വിഷമഘട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങൾക്കും, ഫോളോവേഴ്സിനും മറ്റുള്ള എല്ലാവർക്കും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത് എന്നെ ഹൃദയം കൊണ്ടും മനസ്സുകൊണ്ടും കൂടുതൽ ശക്തയാക്കി.

കുറ്റകൃത്യങ്ങൾക്കെതിരെ നമ്മൾ കേരളീയർ എത്രത്തോളം ഒറ്റക്കെട്ടാണെന്നും നിങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു. എനിക്കും എന്റെ കുടുംബത്തിനും നിങ്ങൾ നൽകിയ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.”
‘ആരൊക്കെ വന്നാലും എന്തൊക്കെ കാണിച്ചാലും ബാല്ലയ്യയുടെ തട്ട് താണ് തന്നെ ഇരിക്കും’! വീണ്ടും ട്രോളുകളിൽ നിറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

ദിയ കൃഷ്ണയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെ കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പെൺകുട്ടികളും രംഗത്തെത്തിയിരുന്നു.’അവിടെയാണ് അവർ സ്വന്തം കുഴിമാടം കുഴിച്ചത്, തട്ടിപ്പുകാർക്ക് ഇതൊരു ശക്തമായ താക്കീതാണ്’; അഹാന കൃഷ്ണ

രണ്ട് പരാതികളിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ.തമ്പി അന്തരിച്ചു

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ.തമ്പി അന്തരിച്ചു

സി പി ഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാനുമായിരുന്ന കെ.തമ്പി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ മരണപ്പെട്ടു. പാർട്ടി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗമായും, കർഷക തൊഴിലാളി ബി കെ എം യു ജില്ലാ നേതാവായും, ജില്ലാ സഹകരണ ബാങ്ക് ഡയക്ടർ ബോർഡ് അംഗമായും, കിളിമാനൂർ കാർഷിക ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കാണ്മാനില്ല

കാണ്മാനില്ല

ആറ്റിങ്ങൽ:ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ആറ്റിങ്ങലിൽ നിന്നും കാണാതായി. കൊല്ലം മയ്യനാട് മുക്കുളം സ്വദേശിയായ N.R നിവാസിൽ 29 വയസുള്ള അരുൺ ചന്ദ് എന്ന യുവാവിനെയാണ് ആറ്റിങ്ങലിൽ നിന്നും കാണാതായത്. സ്വകാര്യ ധനകാര്യ സ്ഥാപന മായ കഴക്കൂട്ടം IDFC ശാഖയിലെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരനാണ് കാണാതായ അരുൺചന്ദ്. കഴിഞ്ഞ ദിവസം രാവിലെ അമ്മയുടെ സഹോദരിയുടെ ആറ്റിങ്ങലിലുള്ള വീട്ടിൽ വന്ന് പോവുകയും, തുടർന്ന് ഉച്ചക്ക് ഒരു സുഹൃത്തിനെ വിളിച്ച് 105 രൂപ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത‌ിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും,ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കിഴുവിലം രണ്ടാം വാർഡിലെ പഴവിളാകം അംഗൻവാടി റോഡ് പണി പൂർത്തിയാക്കാതെയും ഗതാഗതയോഗ്യമല്ലാതെയും വെള്ളക്കെട്ടായും കിടക്കുന്നതിനെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

പ്രതിഷേധത്തിന് വാർഡ് പ്രസിഡന്റ് രാജീവ്.ആർ. നായർ, സെക്രട്ടറി നസീം, ഖജാൻജി കബീർ, ആർച്ച, രവീന്ദ്രൻ നായർ, സുകുമാരപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. റോഡിലുള്ള പൈപ്പ്, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് മാറ്റാതെ, ഉറക്കം നടിക്കുന്ന വാർഡ് മെമ്പർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. അല്ലെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളുമായി വാർഡ് കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസ്

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസ്

തിരുവനന്തപുരം: ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അഡീഷണല്‍ ഡയറക്ടര്‍ ജനറലായി രാജു വര്‍ഗീസിനെ നിയമിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവ ഉള്‍പ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും.ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി കേരളത്തിന്റെ ചുമതല വഹിക്കെയാണ് നിയമനം.

1989 ബാച്ച് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ് രാജു. അച്ച സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കില്‍, മുണ്ടിയപ്പള്ളിയില്‍, അങ്ങില്‍ത്താഴെ കുടുബാംഗമാണ്.