ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി

ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി

ആറ്റിങ്ങൽ കടുവയിൽ രോഹിണി മന്ദിരത്തിൽ പരേതനായ കെ സുകുമാരപിള്ളയുടെ ഭാര്യ ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി.

മക്കൾ: സുധ, ഉഷാകുമാരി, ഹരികുമാർ(Rtd. സീനിയർ സുപ്രണ്ട്, ലേബർ കമ്മീഷണറാഫീസ്, തിരുവനന്തപുരം), രവികുമാർ (മുകുന്ദൻ)
മരുമക്കൾ: മനോഹരൻ പിള്ള (കലാനിലയം) രാമദാസ്കുറുപ്പ്, രമാദേവി, ശ്രീലത (ഡി ജി പി ഓഫീസ്)
സംസ്കാരം ബുധനാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

‘സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ’;എം.ജെ. ശ്രീചിത്രൻ

‘സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ’;എം.ജെ. ശ്രീചിത്രൻ

സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ എന്ന് എം.ജെ. ശ്രീചിത്രൻ. യുവമേള പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, കവിയും, കിഴുവിലം ഗവൺമെന്റ് യുപിഎസിലെ അധ്യാപകനും പാട്ടുകാരനുമായ ടി ആർ ബാലമുരളീകൃഷ്ണന്റെ “മുറിയിലേക്കൊരു ഗൂഗിൾ മാപ്പ്” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ശ്രീചിത്രൻ എം ജെ.

പനപ്പെട്ടി ഗവൺമെന്റ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രകാശന ചടങ്ങ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ആർ ബാലമുരളീ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കവി സി എസ് രാജേഷ് പുസ്തകം ഏറ്റുവാങ്ങി, പ്രഭാഷകനും എഴുത്തുകാരനുമായ പികെ അനിൽകുമാർ പുസ്തക പരിചയവും, ഇഷ്ടകവിത മീന ശൂരനാടും അവതരിപ്പിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണിഗായനും നാടൻപാട്ട് കലാകാരനുമായ മത്തായി സുനിൽ പാട്ടരങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിയാ ബാലമുരളി നന്ദി അർപ്പിച്ചു.

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല  ക്വിസ് മത്സരം സംഘടിപ്പിച്ചു

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നീലക്കുറിഞ്ഞി – ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം തിരുവനന്തപുരം എസ് എം വി ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വച്ചു സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത 48 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ അശോക് സി പരിപാടിയിൽ സ്വാഗതം പറഞ്ഞു. വിദ്യാ കിരണം മിഷൻ ജില്ലാ കോർഡിനേറ്റർ ദിനിൽ കെ എസ് അധ്യക്ഷത വഹിച്ചു.

ക്വിസ് മാസ്റ്റർ സ്റ്റെഫിൻ ബാബു ക്വിസ് മത്സരം നിയന്ത്രിച്ചു. ഇതിനോടൊപ്പം ഓപ്പൺ ആക്റ്റിവിറ്റി ചോദ്യങ്ങൾ അക്ബർ ഷാ, ശ്രീപ്രീയ വിഎം എന്നിവർ വിലയിരുത്തുകയും ചെയ്തു.

ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവിക എസ് എസ് ഗവൺമെന്റ്.യു.പി.എസ്, വെങ്ങാനൂർ, ഭഗവതിനട, രണ്ടാം സ്ഥാനം ശിഖ ആർ സതീഷ് ഗവ. എച്ച്.എസ്.എസ്. തോന്നയ്ക്കൽ, മൂന്നാം സ്ഥാനം മാർത്ത മേരി ചാക്കോ, കാർമൽ എച്ച്.എസ്.എസ്, വഴുതക്കാട്, നാലാം സ്ഥാനം അർണവ് ആർ ശേഖർ, Sr. എലിസബത്ത് ജോയൽ സിഎസ്ഐ ഇഎംഎച്ച്എസ്എസ് ആറ്റിങ്ങൽ എന്നിവർ കരസ്ഥമാക്കി.

മത്സരത്തിൽ വിജയിച്ച 4 കുട്ടികൾക്കും 2025 മെയ് 16 , 17, 18 മൂന്നാറിൽ വച്ചു നടക്കുന്ന സംസ്ഥാന തല പഠന ക്യാമ്പിൽ പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പ്രത്യേക അംഗീകാരവും നൽകി.

ദേവയാനി (91) അന്തരിച്ചു

ദേവയാനി (91) അന്തരിച്ചു

എസ് എൻ ഡി പി ഊരുപൊയ്ക ശാഖ സെക്രട്ടറി കുട്ടപ്പന്റെ മാതാവ് ഊരുപൊയ്ക കടയിൽ വീട്ടിൽ ദേവയാനി (91) അന്തരിച്ചു.

മക്കൾ: പ്രസന്നൻ, പ്രസന്ന, കുട്ടപ്പൻ, ഷീല
സഞ്ചയനം- ശനിയാഴ്ച രാവിലെ 8 ന്

ആറാം വയസില്‍ ഐപിഎല്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച ഈ താരം ആരാണെന്ന് അറിയാമോ?

ആറാം വയസില്‍ ഐപിഎല്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച ഈ താരം ആരാണെന്ന് അറിയാമോ?

ലഖ്‌നൗ: ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പതിനാലുകാരന്‍ വൈഭവ് സൂര്യവംശി ആറാം വയസ്സില്‍ ഐപിഎല്‍ കാണാനെത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക. 2017ല്‍ തന്റെ അന്നത്തെ ടീമായ പൂനെ സൂപ്പര്‍ജയന്റ്‌സിനായി ഗാലറിയില്‍ ആര്‍പ്പവിളിക്കാനെത്തിയ കുട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.

തിങ്കളാഴ്ച ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയാണ് ഈ കൗമാരക്കാരന്‍ ചരിത്രം കുറിച്ചത്. ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഏറ്റവും വേഗമേറിയതും ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്നെ നേട്ടവും പതിനാലുകാരന്‍ സ്വന്തം പേരില്‍ എഴുതി. വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോള്‍, വെറും 35 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ഐപിഎല്ലിലും ടി20യിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സെഞ്ച്വറി തികയ്ക്കാനായി ക്രിസ് ഗെയ്‌ലിനെക്കാള്‍ അഞ്ച് പന്തുകള്‍ മാത്രമാണ് വൈഭവ് അധികമെടത്തത്.

ഈ കൗമാരതാരത്തിന്റെ മിന്നല്‍ പ്രകടത്തിന് ശേഷം, എല്‍എസജി ഉടമ സോഷ്യല്‍ മീഡിയയില്‍ ആറുവയസുകാരന്‍ വൈഭവിന്റെ ചിത്രം പങ്കിട്ടു. പൂനെ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗാലറിയില്‍ കളികാണെനെത്തിയ കുട്ടിയുടെതായിരുന്നു. ‘ഇന്നലെ രാത്രി ഞാന്‍ അത്ഭുതത്തോടെ കണ്ടു… ഇന്ന് രാവിലെ ഞാന്‍ അത് സാമൂഹിക മാധ്യമത്തില്‍ പങ്കവച്ചു. 2017ല്‍ എന്റെ അന്നത്തെ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് ടീമിനായി ആര്‍പ്പുവിളിക്കുന്ന ആറ് വയസുകാരന്റെ ചിത്രം നന്ദി, വൈഭവ്. ഒരുപാട് ആശംസകളും പിന്തുണയും,’ ഗോയങ്ക കുറിച്ചു.

സൂര്യവംശിയുടെ 35 പന്തില്‍ നിന്നുള്ള സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്തനെതിരെ രാജസ്ഥാന്‍ എട്ടുവിക്കറ്റിന്റെ വിജയം നേടി. 15.5 ഓവറില്‍ വിജയലക്ഷ്യമായ 210 റണ്‍സ് മറികടന്നു. മത്സരശേഷം, ഗോയങ്ക കൗമാരക്കാരന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ‘ആത്മവിശ്വാസത്തിനും പ്രതിഭയ്ക്കും സല്യൂട്ട്… യുവ വൈഭവ് സൂര്യവംശി… വൗ! 35 പന്തില്‍ നിന്നുള്ള അതിശയകരമായ സെഞ്ച്വറി…,’ അദ്ദേഹം കുറിച്ചു.

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറയുക. പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. നാളെയാണ് ശിക്ഷ വിധിക്കുക. 2011 ഡിസംബർ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിൽ ഉണ്ടായത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തുടർന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.