നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കപ്പാംവിള കാഞ്ഞിരംവിള വീട്ടിൽ അഫ്സൽ (26)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ മൂന്നരയോടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ദുബായിൽ ജോലി ചെയ്തിരുന്ന അഫ്സൽ ആറ് മാസം മുൻപാണ് അഫ്സൽ ജോലി നഷ്ടപ്പെട്ടു നാട്ടിൽ എത്തിയതായി അറിയുന്നു.

ആർ. നാരായണൻ നായർ (68) അന്തരിച്ചു

ആർ. നാരായണൻ നായർ (68) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം ഇരമൺ വീട്ടിൽ ആർ നാരായണൻ നായർ (68) അന്തരിച്ചു.

ഭാര്യ: എസ് ഗിരിജ (വാർഡൻ, ശ്രീപാദം സ്റ്റേഡിയം, മുൻ സി.ഡി.എസ് ചെയർപേഴ്സൺ, ആറ്റിങ്ങൽ നഗരസഭ, സി പി.ഐ.എം പൂവൻപാറ ബ്രാഞ്ചംഗം).
മക്കൾ: എൻ.ജി അനീഷ് (ലുലുമാൾ), ജി ആര്യ.സഞ്ചയനം
വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.

കൊച്ചിയിൽ ആദ്യമായി ലഹരിക്കെതിരെ ഡ്രോൺ ഷോ; അതിഥികളായി മോഹൻലാലും പൃഥ്വിയും ആന്റണിയും

കൊച്ചിയിൽ ആദ്യമായി ലഹരിക്കെതിരെ ഡ്രോൺ ഷോ; അതിഥികളായി മോഹൻലാലും പൃഥ്വിയും ആന്റണിയും

മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും അടങ്ങുന്ന എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം കൊച്ചിയിൽ ആദ്യമായി ലഹരി വിരുദ്ധ ക്യാംപെയ്നുമായി ബന്ധപ്പെട്ട് ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. 250 ഡ്രോണുകളുടെ അകമ്പടിയിലാകും വർണശബളമായ ഈ ഷോ അരങ്ങേറുക. മാർച്ച് 26ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ഇൻഫോപാർക്ക് ജെയിൻ യൂണിവേഴ്സിറ്റിയാണ് വേദി.

എമ്പുരാൻ ടീമും മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്നു നടത്തുന്ന ‘unite against ഡ്രഗ്സ് ’ എന്ന പത്തു ദിവസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ സമാപന പരിപാടിയായാണ് ഡ്രോൺ ഷോ അരങ്ങേറുന്നത്.
ഈ പരിപാടിയിൽ ലഹരിക്കെതിരെ ഒന്നിക്കാൻ പൊതുജങ്ങൾക്കും അവസരം ഉണ്ടാകും. ആദ്യം റജിസ്റ്റർ ചെയുന്ന 1000 ആളുകൾക്ക് ഡ്രോൺ ഷോ പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്നതിനായി.

Registration google form
https://docs.google.com/forms/d/e/1FAIpQLSeKVbuup1V9-63W32g8TQF8zH-xpm_3GgOj_h1IQvsPLFlIHA/viewform

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.

ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; സംസ്ഥാന പ്രസിഡന്റാകും

ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനാറായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സുരേഷ് ഗോപിയുടെ വിജയം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടങ്ങിയവ കെ സുരേന്ദ്രന് ഒരു തവണ കൂടി പ്രസിഡന്റ് പദം നീട്ടിനല്‍കിയേക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണക്കുകൂട്ടിയിരുന്നത്.

ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം

ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം

ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം. മാർച്ച് 21 മുതൽ 24 വരെയാണ് എക്സ്പോ നടക്കുന്നത്. വിവാഹ ആവശ്യങ്ങൾക്ക് മാത്രമായി 100 ഇൽ അധികം വ്യത്യസ്തമായ വിവാഹ ആഭരണ സെറ്റുകൾ ആണ് വെഡിങ് എക്സ്പോയുടെ ഭാഗമായി ഭീമയിൽ ഒരുക്കിയിട്ടുള്ളത്.