by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഗള്‍ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില്‍ എത്തിച്ചേരാനാകാതെ, പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന ആശങ്കയില്‍ ചില വിദ്യാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ് അവര്‍ക്കൊപ്പമുണ്ട്. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം.
നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
രമേഷ് പിഷാരടി മത്സരിച്ചാല്‍ വിജയസാധ്യത ഏറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലക്കാട്ടെ സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിനേഷൻ ആരംഭിച്ചു. സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സെർവിക്സ് ക്യാൻസർ തടയുന്നതിന്റെ ഭാഗമായി എച്ച് പി വി വാക്സിൻ നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതിനാൽ 14 വയസ്സ് മുതൽ 15 വയസ്സും മൂന്നുമാസം വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്.
ഈ വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് വാർഡിലെ ആരോഗ്യപ്രവർത്തകരായിട്ടുള്ള ആശാവർക്കർ അറിയിക്കേണ്ടതാണ്. വലിയകുന്ന് ആശുപത്രിയിൽ ഞായർ ഒഴികെ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഒരു മണി വരെ വാക്‌സിൻ നൽകുന്നതാണ്. ആധാർ കാർഡ്, ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പറുമായി രക്ഷകർത്താവ് കുട്ടിയെ കൊണ്ട് വരേണ്ടതാണ്.
മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത സോമന്റെ നേതൃത്വത്തിൽ 16 കുട്ടികൾക്ക് ഇന്ന് വാക്സിൻ നൽകിയിട്ടുണ്ട്. ബാക്ക് എടുത്ത കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടുള്ളതാണ്. പീഡിയാട്രിക് വിഭാഗം ഡോക്ടർ മഞ്ജു വാക്സിൻ എടുക്കുന്നേണ്ടുന്ന ഗുണങ്ങളെ കുറിച്ച് ബോധ വൽക്കരണം നൽകി. ഗൈനറ്റ് വിഭാഗം ഡോക്ടർ ഗീത വേണുഗോപാൽ ഡോക്ടർ രാഹിത ജി. JPHN മാർ ആശാവർക്കർ മറ്റ് ആരോഗ്യ പ്രവർത്തക പങ്കെടുത്തു. ഈ വാക്‌സിൻ ഗർഭാശയമുഖ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗ്ഗമാണ്ണ്.
വാക്‌സിനേഷൻ ആരംഭിച്ച തീയതി: 2026 ഫെബ്രുവരി 28.
വാക്സിൻ്റെ പേര്:ഗാർഡസിൽ 4 (Gardasil ) ഇത് ഒറ്റ ഡോസ് (0.5 ml) ആയി ഇടത് മേൽക്കൈയ്യിലാണ് നൽകുന്നത്.
14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് (14-ാം ജന്മദിനം ആഘോഷിച്ചവർ, എന്നാൽ 15 വയസ്സ് തികയാത്തവർ).
ക്യാമ്പയിൻ ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ആർക്കെല്ലാം വാക്സിൻ നൽകരുത്…….
1 കഠിനമായ അസുഖമുള്ളവർക്ക് സുഖം പ്രാപിച്ച ശേഷം വാക്സിൻ നൽകാം
2 മുമ്പ് വാക്സിൻ എടുത്തപ്പോൾ അലർജി ഉണ്ടായവർ അല്ലെങ്കിൽ ഈസ്റ്റ് (Yeast) അലർജി ഉള്ളവർക്ക് വാക്സിൻ നൽകരുത്.
3 ഗർഭിണികൾ.
4 നിശ്ചിത പ്രായപരിധിയിൽ അല്ലാത്തവർ.
5 നേരത്തെ തന്നെ HPV വാക്സിൻ (Gardasil/Cervarix/Cervavac) ഒന്നോ അതിലധികമോ ഡോസ് എടുത്തവർ.
എവിടെ വെച്ച് ലഭിക്കും?…..
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം (PHC, CHC, മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയവ).
സ്വീകരിക്കേണ്ട മുൻകരുതലുകൾ……
1 വാക്സിനേഷന് മുമ്പ്: പെൺകുട്ടികൾ ആഹാരം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
2 വെറും വയറ്റിൽ വാക്സിൻ നൽകരുത്.
വാക്സിനേഷന് ശേഷം:…….
1 വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം.
പ്രധാന വിവരങ്ങൾ……
1. പാർശ്വഫലങ്ങളും പരിഹാരങ്ങളും (AEFI Management)
HPV വാക്സിൻ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ഭാഗത്ത് ചെറിയ വേദന, ചുവപ്പ്, അല്ലെങ്കിൽ തടിപ്പ് എന്നിവ ഉണ്ടാകാം. ചിലപ്പോൾ പനി, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണയായി രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക, പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ കഴിക്കുക,
എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും അടുത്തുള്ള ആശുപത്രികളുമായി ബന്ധിപ്പിച്ചിരിക്കും. അടിയന്തര സാഹചര്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമായിരിക്കും.
2. സമ്മതപത്രം
പെൺകുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്.
U-WIN പോർട്ടൽ വഴിയോ അല്ലെങ്കിൽ നേരിട്ട് രേഖാമൂലമോ (Hard copy) സമ്മതം അറിയിക്കാം.
3. വാക്സിനേഷൻ കാലാവധി
പ്രത്യേക ക്യാമ്പയിൻ വഴി 3 മാസം (90 ദിവസം) വാക്സിൻ ലഭ്യമാകും. അതിനുശേഷം ഇത് സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിവസങ്ങളിൽ ലഭ്യമായിരിക്കും.
4. രജിസ്ട്രേഷൻ രീതി……
U-WIN പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
രക്ഷിതാക്കൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.
നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
5. മറ്റ് കാര്യങ്ങൾ
വിരലിൽ അടയാളം: വാക്സിൻ എടുത്ത ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി കൊണ്ട് അടയാളപ്പെടുത്തും.
സർട്ടിഫിക്കറ്റ്: വാക്സിനേഷൻ പൂർത്തിയായാൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് U-WIN പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


by Midhun HP News | Mar 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്കാല പ്രത്യേക ക്രമീകരണങ്ങള്‍ കാരണം 2026 മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും. നിലവിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം രണ്ടാം എന്‍ട്രന്‍സ് (പവര്‍ ഹൗസ് റോഡ് വശം) പൂര്‍ണമായി അടച്ചിരിക്കുന്നു.എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് തീര്‍ഥാടകരും താഴെപ്പറയുന്ന എന്‍ട്രന്‍സുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു.
തമ്പാനൂര്‍ വശത്തുള്ള പ്രധാന എന്‍ട്രന്‍സ്
പാര്‍സല്‍ ഓഫീസ് വശവും പ്രീമിയം പാര്‍ക്കിങ് എന്‍ട്രന്‍സ്
തൈക്കാട് വനിതാ & ശിശു ആശുപത്രിക്ക് സമീപമുള്ള ഓവര്‍ബ്രിഡ്ജിനടുത്തുള്ള അണ്ടര്‍പാസ്
2026 മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം താഴെപ്പറയുന്ന പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക.
കൊല്ലം ജങ്ഷന്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോമുകള്‍ 1, 2, 3, 4,
നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോം 5
ട്രെയിന്‍ ഷെഡ്യൂളിനനുസൃതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കും. ഹോള്‍ഡിങ് ഏരിയകള്‍ക്ക് സമീപം അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജീകരിക്കും. റിസര്‍വ്ഡ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് പ്രധാന എന്‍ട്രന്‍സ് പോര്‍ട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം. കൂടാതെ, റിസര്‍വ്ഡ് യാത്രക്കാരുടെ സൗകര്യാര്‍ഥം തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ താഴെപ്പറയുന്ന ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Feb 28, 2026 | Latest News, ജില്ലാ വാർത്ത
ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. കെ എസ് ആർ ടി സി ബസ് രണ്ട് ഓട്ടോകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു ഓട്ടോയുടെ ഡ്രൈവർക്ക് പരിക്കേറ്റു.
കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡ് വശത്ത് നിർത്തിയിട്ട ഓട്ടോയിലും റോഡ് മുറിച്ചു കടന്ന ഓട്ടോയിലും ഇടിക്കുകയും ഓട്ടോ മറിയുകയും ചെയ്തു. റോഡ് മുറിച്ചു കടന്ന ഓട്ടോയിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിൽ രണ്ട് യാത്രക്കാരും ഉണ്ടായിരുന്നു. മാവേലിക്കര ഡിപോയിലെ കെ എസ് ആർ ടി സി ബസ്സ് ആണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ മറ്റൊരു ബസ്സിൽ യാത്ര തുടർന്നു.
Recent Comments