സൗജന്യ നേത്രപരിശോധന ഏപ്രിൽ 18ന്

സൗജന്യ നേത്രപരിശോധന ഏപ്രിൽ 18ന്

ആറ്റിങ്ങൽ ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കാണാശുപത്രിയുമായി ചേർന്ന് കൃഷ്ണപുരം റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ എൽ. എം. എസ്, എൽ. പി. എസിൽ വച്ച് 18.04.26 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ നേത്രപരിശോധന നടത്തുന്നു.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്ന് തന്നെ തിരുനെൽവേലിയിൽ കൊണ്ടുപോയി ശാസ്ത്രക്രിയക്ക് ശേഷം തിങ്കളാഴ്ച തിരികെ എത്തിക്കുന്നതാണ്.

രോഗികളുടെ യാത്രയുടെയും ചികിത്സയുടെയും ചിലവുകൾ പൂർണമായും അരവിന്ദ് ഐ ഹോസ്പിറ്റലും ലയണസ് ക്ലബ്സ് ഇന്റർനാഷനലും ചേർന്ന് വഹിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് ഒരു ബൈസ്റ്റാൻഡേറെ കൂടെ കരുതാം.

രജിസ്ട്രേഷന് വേണ്ടി താഴേപറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

9656067700
9447020466
94470 15873
73561 84877

വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീവിലാസം ഹൈസ്‌കൂൾ

വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീവിലാസം ഹൈസ്‌കൂൾ

ആറ്റിങ്ങൽ: പോത്തൻകോട് ലക്ഷ്‌മീ വിലാസം ഹൈസ്‌കൂളിൽ വിഷു ദിനത്തിൽ പുസ്തക്കണിയും അക്ഷരകൈനീട്ടവും സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.

ഹെഡ്മിസ്ട്രസ് എൽ റ്റി അനീഷ് ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പിറ്റിഎ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജി, ഡെപ്യൂട്ടി എച്ച് എം ആർ ഐ അനീഷ്, അധ്യാപകരായ എം എസ് വിനീത, വി വിനോജ്, എ നിസാറുദീൻ, പി ആർ വിനോദ്,
ഡി എസ് വിഷ്‌ണു, എസ് എൽ സുലീഷ്, എ ഷൈന, വി ആർ ബിജു ലാൽ, പി രാഹുൽ, ഡോ. ഹരികൃഷ്ണൻ, കൃഷ്‌ണനുണ്ണി, ഓഫീസ് ജീവനക്കാരായ ബീന കുമാരി, റ്റി അനീഷ്,
എ ഗോകുൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനേജർ വി. രമ എല്ലാപേർക്കും കൈനീട്ടം നൽകി.

ബി. ഖദീജ ബീവി (98) അന്തരിച്ചു

ബി. ഖദീജ ബീവി (98) അന്തരിച്ചു

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കിളിത്തട്ടിൽ വീട്ടിൽ പരേതനായ ഇബ്രാഹിം സാഹിബിന്റെ സഹധർമ്മിണി ബി. ഖദീജ ബീവി (98) അന്തരിച്ചു.

മക്കൾ: ഇ നസീർ, കെ സീനത്ത്, കെ ജമീല, ഇ താജുദ്ദീൻ, ഇ ഷിഹാബുദ്ദീൻ, പരേതരായ ഇ അബ്ദുൾ റഷീദ്, കെ ലൈലാ ബീവി.
മരുമക്കൾ: ആബിദ, അബ്ദുൾ അസീസ്, ഷൈല, അബ്ദുൾ റഹ്മാൻ, സൈനുദ്ദീൻ, നജുമ, ഷംജ.

ജി മണികണ്ഠൻ നായർ (74) അന്തരിച്ചു

ജി മണികണ്ഠൻ നായർ (74) അന്തരിച്ചു

ചിറയിൻകീഴ്: ഇരട്ടക്കലുങ്ക് പ്ലാന്തോപ്പിൽ ജി. മണികണ്ഠൻ നായർ (74) അന്തരിച്ചു.
ഭാര്യ: എസ് ഉഷ.
മക്കൾ: എം മനീഷാ പ്രമോദ്, പരേതനായ എം മഹേഷ്.
മരുമകൻ: പ്രമോദ് നായർ (ബാംഗ്ളൂർ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍; ഡെന്റല്‍ കോളജ് ഉടമകള്‍ നിരവധി കേസുകളിലെ പ്രതികള്‍

നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍; ഡെന്റല്‍ കോളജ് ഉടമകള്‍ നിരവധി കേസുകളിലെ പ്രതികള്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ ഉടമകള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ഭൂമി കയ്യേറ്റം, ഭൂമി തരം മാറ്റല്‍, വ്യാജരേഖ ഉണ്ടാക്കല്‍, അനധികൃത പണമിടപാട് അടക്കം നിരവധി കേസുകളില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എംഎ അബ്ദുള്‍ ജബ്ബാര്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രസ്റ്റിന് കീഴിലെ നിരവധി സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ്. നേരത്തെ ട്രസ്റ്റിന് മെഡിക്കല്‍ കോളജ്, എഞ്ചിനീയറിങ് കോളജ്, ബിബിഎ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫാര്‍മസി കോളജ്, നഴ്‌സിങ് കോളജ് അങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തന്നെ പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും പലപ്പോഴായി പ്രവര്‍ത്തനം നിര്‍ത്തി. അവസാനം ഡെന്റല്‍ കോളജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന് എതിരെയും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം എ അബ്ദുള്‍ ജബ്ബാര്‍ ഹാജി, മകന്‍ ജാബിര്‍ ജബ്ബാര്‍, ബന്ധു എ കെ മഹബൂബ്, മകള്‍ എസ് വി സമീറ എന്നിവര്‍ അടങ്ങുന്നതാണ് ട്രസ്റ്റ്. അഞ്ചരക്കണ്ടിയിലെ കറുവത്തോട്ടം അനധികൃതമായി കയ്യേറിയെന്ന കേസുണ്ട്. ഭൂമി തരംമാറ്റി, പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചു, ഭൂമി മറിച്ചു വിറ്റു തുടങ്ങി നിരവധി സിവില്‍ കേസുകള്‍ അബ്ദുള്‍ ജബ്ബാര്‍ ഹാജിക്കെതിരെയുണ്ട്.

കൂടാതെ അനധികൃത പണമിടപാട്, കോഴ വാങ്ങല്‍, വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട കേസ് തുടങ്ങി നിരവധി കേസുകളുമുണ്ട്. ട്രസ്റ്റിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ ഹോട്ടലുകളും അടക്കം പൂട്ടിയിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് സ്ഥലവും സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്നും ആക്ഷേപമുണ്ട്. ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ആരോഗ്യ സര്‍വകലാശാല നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. സാധാരണയെക്കാള്‍ 2 മുതല്‍ 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ശനിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.