ഒറ്റ രാത്രികൊണ്ട് പൊക്കിയത് മൂന്നു ബൈക്കുകൾ: ഒടുവിൽ പിടിയിൽ

ഒറ്റ രാത്രികൊണ്ട് പൊക്കിയത് മൂന്നു ബൈക്കുകൾ: ഒടുവിൽ പിടിയിൽ

പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ. പോത്തൻകോട് തച്ചപ്പള്ളിയിൽ സിയാദിന്റെയും മേലെ വിളയിൽ പഞ്ചായത്ത് മെമ്പറുടേയും, കുന്നിലകം അഭിലാഷ് എന്നിവരുടെ ബൈക്കുകളാണ് മൂന്നംഗ സംഘം കടത്തിക്കൊണ്ടുപോയത്. വാവറമ്പലം സ്വദേശി ബിനോയ് (18), തെറ്റിച്ചിറ സ്വദേശി മയൂഖ് (21), പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. പോലീസ് സിസി ക്യാമറ നോക്കിയാണ് പ്രതികളെ പിടികൂടിയത്.

പി ശശിക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

പി ശശിക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹര്‍ജിക്കാരന്‍. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആർ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. പി ശശി സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളില്‍നിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് പി ശശിയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കിളിമാനൂർ: കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ തടത്തരികത്ത് വീട്ടിൽ പ്രസ്സി (56) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇലക്ട്രീഷ്യൻ തൊഴിലാളിയാണ്: ഭാര്യ.രജനി. മക്കൾ: അനു പ്രസ്സി, അബിൻ.

18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.

വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക. അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്.

അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്. 18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

രാജധാനി ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഗവൺമെന്റ് ഫീസോടുകൂടി പഠിക്കാനുള്ള സുവർണ്ണാവസരം

രാജധാനി ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഗവൺമെന്റ് ഫീസോടുകൂടി പഠിക്കാനുള്ള സുവർണ്ണാവസരം

രാജധാനി ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഗവൺമെന്റ് ഫീസോടുകൂടി പഠിക്കാനുള്ള സുവർണ്ണാവസരം

ഉന്നത വിദ്യാഭ്യാസ നിലവാരവും, സ്റ്റുഡൻസ് പ്ലാസ്‌മെന്റ് ഉറപ്പുവരുത്തുന്ന രാജധാനി ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 2024 അഡ്മിഷൻ അടുത്ത മാസം 23 വരെ ഗവൺമെന്റ് നീട്ടിയിട്ടുണ്ട്. എം ബി എ, എൻജിനീയറിങ്, ഹോട്ടൽ മാനേജ്മെന്റ്, പോളിടെക്നിക് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അർഹരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഡിഗ്രി യോഗ്യതയുള്ളവർക്ക് ഡ്യുവൽ സ്പെഷ്യലൈസേഷനോടുകൂടിയ എം ബി എ ജനറൽ മാനേജ്മെന്റ്, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാവുന്നതാണ്. ഈ കോഴ്സിനോടൊപ്പം 7 ആഡ് ഓൺ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിനീയറിങ് ബാച്ചുകളായ:

1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്.
2. സൈബർ സെക്യൂരിറ്റി
3. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ
4. ഏറോ നോട്ടിക്കൽ എൻജിനീയറിങ്
5. ബയോമെഡിക്കൽ എൻജിനീയറിങ്
6. മെക്കാനിക്കൽ എൻജിനീയറിങ്
7. സിവിൽ എൻജിനീയറിങ്
8. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
9. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
10. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. സിവിൽ എഞ്ചിനീയറിങ്ങിൽ താല്പര്യമുള്ള വർക്കിംഗ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.

തൊഴിലവസരങ്ങൾ ഏറെയുള്ള നാലു വർഷത്തെ ഡിഗ്രി കോഴ്സ് ആയ “ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി “ഒഴിവുള്ള സീറ്റിലേക്കും, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

രാജധാനി പോളിടെക്നിക് കോളേജിലേക്ക് മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ ആയ
1. സിവിൽ എൻജിനീയറിങ്
2. മെക്കാനിക്കൽ എൻജിനീയറിങ്
3. ഓട്ടോമൊബൈൽ എൻജിനീയറിങ്
4. കമ്പ്യൂട്ടർ എൻജിനീയറിങ്
5. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
എന്നീ തൊഴിലവസരങ്ങൾ ഏറെയുള്ള ഡിപ്ലോമ എൻജിനീയറിങ് കോഴ്സുകളിലേക്ക് പത്താംതരം വിദ്യാഭ്യാസ
യോഗ്യതയുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്

അഡ്മിഷന് നേരിട്ട് കോളജുമായി ബന്ധപ്പെടുകയോ, 7025577773 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

അവനവഞ്ചേരി ഇണ്ടിളയപ്പന്റെ മുന്നിൽ അടൂർപ്രകാശ് എം. പി ക്കു തുലാഭാരം

അവനവഞ്ചേരി ഇണ്ടിളയപ്പന്റെ മുന്നിൽ അടൂർപ്രകാശ് എം. പി ക്കു തുലാഭാരം

ആറ്റിങ്ങൽ: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ വിജയത്തിനായി അവനവഞ്ചേരി മേഖലയിലെ കോൺഗ്രസ്‌ പ്രവർത്തകർ അവനവഞ്ചേരി ഇണ്ടിളയപ്പന് തുലാഭാരം നേർന്നിരുന്നു. ഇലക്ഷനിൽ ആറ്റിങ്ങൽ പാർലമെന്റിൽ നിന്ന് അദ്ദേഹം വിജയിച്ചതോടെ പ്രവർത്തകരുടെ വഴിപാട് പൂർത്തികരിക്കാൻ അടൂർപ്രകാശ് ഇണ്ടിളയപ്പന്റെമുന്നിൽ എത്തുകയും കോൺഗ്രസ്‌ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭക്തി ആദരവോടെ ഇണ്ടിളയപ്പന്റെ മുന്നിൽ തുലഭാരം നടത്തി.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്ശ്രീ.രംഗൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ.ജെ രവികുമാർ, മുൻ കൗൺസിലർ ഇന്ദിരാ ഭായി അമ്മ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്. രഘു റാം, ഐ. എൻ.ടി യു.സി സ്റ്റേറ്റ്കമ്മിറ്റി അംഗംപാണന്റെ മുക്ക് സലിം, പ്രവാസി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പള്ളിമുക്ക് നാസർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. എസ്. സുദർശനൻ പിള്ള, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ബി.മനോജ്, ചന്ദ്രശേഖരൻ നായർ, ഊരുപൊയ്ക അനിൽ, സുകുമാരപിള്ള, സതീശൻ, ക്ഷേത്ര കമ്മിറ്റി ജീവനക്കാർ തുടങ്ങിയവർ അടൂർ പ്രകാശ് എം.പി യെ ക്ഷേത്രത്തിലേക്ക്
സ്വീകരിച്ചു.