ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്

ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.

വര്‍ഷം 12,000 രൂപ ധനസഹായം, കണക്ട് വര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കള്‍; ഉദ്ഘാടനം ഇന്ന്

വര്‍ഷം 12,000 രൂപ ധനസഹായം, കണക്ട് വര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കള്‍; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച) വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്.

യുവജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഇതിനോടകം 36,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍നിന്ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ 10,000 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.

പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകുന്ന സാമ്പത്തിക മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിച്ചത്. മത്സരപ്പരീക്ഷകള്‍ക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി.

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും.18നും 30നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂര്‍ണമായും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും. മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.

പോയ്കമുക്ക് മാനവ സേവ സമിതിക്കു അവാർഡ് നൽകി ആദരിച്ചു

പോയ്കമുക്ക് മാനവ സേവ സമിതിക്കു അവാർഡ് നൽകി ആദരിച്ചു

മികച്ച സന്നദ്ധ സേവന പ്രവർത്തനക്കുള്ള സ്‌പെഷ്യൽ പുരസ്‌കാരം മാനവസേവ സമിതിക്കു മണികണ്ഠ ഭജന മഠം നൽകി ആദരിച്ചു. മാനവ സേവ സമിതി പ്രസിഡന്റ്‌ പൊയ്കമുക്ക് ഹരി, സെക്രട്ടറി ശശിധരൻ നായർ, അംഗങ്ങൾ ആയ പ്രവീൺ ജിത്ത്, വിജയൻ നായർ, സാബു, അനിത ഹരികുമാർ, ഷീലകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിയ്ക്ക് ആദരവ് നല്കി

ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിയ്ക്ക് ആദരവ് നല്കി

ആറ്റിങ്ങൽ: ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിക്കു മാസ്റ്റേഴ്സ് അവാർഡ് നൽകി. അവനവഞ്ചേരിയിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ എസ്‌ അനൂപ്, മികച്ച പൊതു പ്രവർത്തകനും സന്നദ്ധ സേവന പ്രവർത്തങ്ങൾക്കുള്ള അവാർഡ്പോയ്കമുക്ക് ഹരിക്കു നൽകി ആദരിച്ചു.

കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

10 ശതമാനം ഡി എ അനുവദിക്കുക, സഹകരണ പെൻഷൻ കാർക്കും മെഡിസെപ്പ് നടപ്പിലാക്കുക, മിനിമം പെൻഷനും മാക്സിമം പെൻഷനും വർദ്ധിപ്പിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു
കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഫെബ്രുവരി 9 മുതൽ 18 വരെ തിരുവനന്തപുരം
സെക്രട്ടേറിയറ്റിനു മുന്നിലെ റിലേ സത്യാഗ്രഹ സമരവും ഫെബ്രുവരി 23 മുതൽ നടത്തുന്ന നിരാഹാര സത്യാഗ്രഹവും വിജയിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ ക്യാപ്റ്റനായ
ദക്ഷിണമേഖല വാഹന പ്രചരണ ജാഥയ്ക്ക് ഫെബ്രുവരി 4 രാവിലെ ആറ്റിങ്ങൽ കച്ചേരി നടയിൽ വൻപിച്ച വരവേൽപ്പ് നൽകാൻ കേരള കോ- ഒപ്പറേ റ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു.

ആറ്റിങ്ങൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി ഹാളിൽ പ്രസിഡന്റ് എസ്.രാജശേഖരന്റെ അദ്ധ്യക്ഷതയിൽചേർന്ന കൺവെൻഷൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറി എസ്. രത്നമണി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എൻ. ദേവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.രവീന്ദ്രൻ നായർ ജില്ല കമിറ്റി അംഗങ്ങൾ ആയ എം.കെ.രാധാകൃഷ്ണൻ, എം.എൻ. ഷൈലജ, എസ്.രാജേന്ദ്രപ്രസാദ്, ടൗൺ സർവീസ് ബാങ്ക് പ്രസിഡന്റ് എം.മുരളീധരൻ, എൽ.മണിലാൽ എന്നിവർ അഭിവാദ്യം ചെയ്തു.

ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് ആറ്റിങ്ങൽ കച്ചേരി നടയിലെത്തുന്ന ദക്ഷിണമേഖലാ പ്രചരണ ജാഥയ്ക്ക് വൻപിച്ച വരവേൽപ്പ് നൽകാൻ എം.മുരളീധരൻ ചെയർമാനായി സംഘാടക സമിതിയും രൂപികരിച്ചു. പുതുതായി സംഘടനയിൽ വന്നവരെ ജില്ലാ കമ്മിറ്റി അംഗങ്ങൾ പൊന്നാട ചാർത്തി സ്വീകരിച്ചു അംഗത്വം നൽകി.