തദ്ദേശ വാര്‍ഡ് കരടുപട്ടിക നവംബര്‍ 16ന്; പരാതികള്‍ ഡിസംബര്‍ ഒന്നുവരെ നല്‍കാം

തദ്ദേശ വാര്‍ഡ് കരടുപട്ടിക നവംബര്‍ 16ന്; പരാതികള്‍ ഡിസംബര്‍ ഒന്നുവരെ നല്‍കാം

തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിന്റെ കരടുപട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ ഒന്നുവരെ നല്‍കാം. ഇതും കൂടി പരിഗണിച്ചാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗം ഇതിനായുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

മൂന്നുഘട്ടമായാണ് പുനര്‍വിഭജനം നടക്കുക. ആദ്യം പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തിലും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. എല്ലാവാര്‍ഡുകളുടെയും അതിര്‍ത്തികളില്‍ മാറ്റമുണ്ടാകും. ആദ്യഘട്ടത്തിലേതിന്റെ പരാതികള്‍ ഡീലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറിക്കോ കലക്ടര്‍ക്കോ നേരിട്ടും രജിസ്ട്രേഡ് തപാലിലും നല്‍കാം. കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമീഷന് നല്‍കാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ക്കാണ്.

സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23,612 ആകും. നിലവില്‍ 21,900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചത്. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും ആറ് കോര്‍പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും 941 പഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍ 17,337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2,267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ധിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗത്തില്‍ ചെയര്‍മാന്‍ എ ഷാജഹാന്‍ അധ്യക്ഷനായി. കമീഷന്‍ അംഗങ്ങളായ പൊതുമരാമത്ത്- വിനോദസഞ്ചാര സെക്രട്ടറി കെ ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി എസ് ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത സെക്രട്ടറി ഡോ. കെ വാസുകി, കമീഷന്‍ സെക്രട്ടറി എസ് ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https://www.lsgkerala.gov.in, https://www.sec.kerala.gov.in,

https://www.prd.kerala.gov.in,

https://www.kerala.gov.in വൈബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ നടന്നു

സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ നടന്നു

ആറ്റിങ്ങൽ: സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ ചേർന്നു. ഒ എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പട്ടികവിഭാഗ – പിന്നാക്ക വികസന വകുപ്പുകൾ സംഘടിപ്പിക്കുന്ന പക്ഷാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 2 ന് വൈകിട്ട് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.. ജില്ലാ ആസ്ഥാനമല്ലാത്ത ഒരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയും ആറ്റിങ്ങലിനുണ്ട്…

സംഘാടക സമിതി യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി., ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡി സ്മിത [ നഗരൂർ ] , ലൈജു വി [ അഞ്ചുതെങ്ങ് ] , എസ് ഷീല
[ കടയ്ക്കാവൂർ ] , അബ്ദുൾ വാഹിദ് [ചിറയിൻകീഴ് ] എന്നിവർ സംസാരിച്ചു.
വകുപ്പ് ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധ ഉപസമിതികളും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്

കോട്ടയം: എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പുഴയിൽ എംപോക്സ് സംശയത്തെ തുടർന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

കിടാരി പാർക്കിലെ ഇന്നത്തെ കാഴ്ച്ച; ഇരുചക്ര വാഹനങ്ങളുടെ അപകടം തുടർക്കഥയാകുന്നു

കിടാരി പാർക്കിലെ ഇന്നത്തെ കാഴ്ച്ച; ഇരുചക്ര വാഹനങ്ങളുടെ അപകടം തുടർക്കഥയാകുന്നു

കടക്കാവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കിടാരി പാർക്ക് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി.
70% വ്യവസായവും നിലച്ചു. തൊഴിലാളികൾ ഉൾപ്പെടെ ഇവിടെ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണ്. ഇതുവഴി നിരന്തരം ഇരുചക്ര വാഹനം ഓടിക്കുന്നവർക്ക് നട്ടെല്ലിന് വേദന അനുഭവപ്പെടുകയാണ്. വാഹനങ്ങൾ നിരന്തരം അറ്റകുറ്റപ്പണിയിലാണ് ഒരു ഒമിനിയും രണ്ട് ഇരുചക്രവാഹനങ്ങളും കട്ടപ്പുറത്തായി. 200 ഓളം പശുക്കൾ ഉണ്ടായിരുന്ന സംസ്ഥാന സർക്കാരിൻറെ ആദ്യത്തെ കിടാരി പാർക്ക് ദുരിതങ്ങളുടെ നടുവിലാണ്. പരാതി പറയുമ്പോൾ മുടന്തൻ ന്യായങ്ങൾ മാത്രം പറയുന്ന ഭരണാധികാരികൾ ഈ റോഡിൻറെ ദുരവസ്ഥയും ഇത് ഉപയോഗിക്കുന്ന വൃദ്ധരും കുട്ടികളും അടങ്ങുന്നവരുടെ അവസ്ഥയും നേരിട്ട് കണ്ടു മനസ്സിലാക്കാൻ പോലും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്.

അടിയന്തരമായി ഈ റോഡിൻറെ ദുരവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ഇത് ഗതാഗത യോഗ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഭരണാധികാരികളോടും ജനപ്രതിനിധികളോടും നിരന്തരം ആവശ്യപ്പെടുകയാണ് ജനങ്ങൾ.

പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു

പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങലിനും ഇളമ്പ പാലത്തിനും ഇടയിൽ വെച്ച് പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ഇന്ന് (23.09.2024) ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പണത്തിനു പുറമെ എടിഎം കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ പേഴ്സിൽ ഉണ്ടായിരുന്നു.
കണ്ടുകിട്ടുന്നവർ ദയവായി 9961525895, 7012981187 ഈ നമ്പറുകളിൽ ബന്ധപെടുക.

ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീൻ കറിയും തൈരും തന്നെ; നടനെതിരെ കൂടുതൽ തെളിവുകൾ

ആ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീൻ കറിയും തൈരും തന്നെ; നടനെതിരെ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: നടൻ സിദ്ധിഖിന് എതിരെയുള്ള ലൈം​ഗിക അതിക്രമ പരാതിയിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ​ഗ്ലാസ് ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയാൽ സ്വിമ്മിങ് പൂൾ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പിൽ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലിൽ നിന്ന് ലഭിച്ചു.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേർന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വർഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈം​ഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘർഷത്തെ തുടർന്ന് 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴിനൽകി.