ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

നവ്‌സാരി: ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്‌സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു.

ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയ മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 32 സീറ്റുകളുള്ള സ്പിന്നിങ് റൈഡ് തകരാറിലായതിന് പിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഓപ്പറേറ്റര്‍ക്കുമാണ് പരിക്കേറ്റത്.

അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ നാല് പേരെ ബിലിമോറയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓപ്പറേറ്ററെ സൂറത്തിലെ ഒരു ആശുപത്രിയിലേക്കും മാറ്റി. മേളയില്‍ ഏഴ് റൈഡുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഒപ്പംചേരാന്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു’; പ്രധാനമന്ത്രിയോട് ശുഭാംശു ശുക്ല

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഒപ്പംചേരാന്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു’; പ്രധാനമന്ത്രിയോട് ശുഭാംശു ശുക്ല

ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ പങ്കെടുക്കാന്‍ തന്റെ ക്രൂ അംഗങ്ങള്‍ താല്‍പര്യം അറിയിച്ചതായും ശുഭാംശു പറഞ്ഞു. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായി 40-50 ബഹിരാകാശയാത്രികരുടെ ഒരു കൂട്ടം തയ്യാറാക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. ‘നിങ്ങളുടെ ദൗത്യം ആദ്യപടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,’ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ കുറിച്ച് മോദി പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങള്‍ക്ക് സഹായകമാകുമെന്നും മോദി പറഞ്ഞു. 2027 ല്‍ ആദ്യമായി മനുഷ്യ ബഹിരാകാശ യാത്ര നടത്താനും 2035 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിര്‍മ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. 2040 ഓടെ ചന്ദ്രനില്‍ സ്വന്തം ബഹിരാകാശയാത്രികനെ ഇറക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. മോദി പറഞ്ഞു.

ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷന്‍ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

ഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.

ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയിയായ മാനിക വിശ്വകര്‍മ്മ ഈ വര്‍ഷം നവംബറില്‍ തായ് ലന്‍ഡില്‍ വെച്ചു നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി രംഗത്തിറങ്ങിറങ്ങും. റിയ സിന്‍ഹയായിരുന്നു 2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

പ്രണയിച്ച യുവതിക്ക് മറ്റൊരാളുമായി കല്യാണം, വരനെ കൊല്ലാന്‍ ബോംബ് വച്ച സ്പീക്കര്‍ സമ്മാനം

പ്രണയിച്ച യുവതിക്ക് മറ്റൊരാളുമായി കല്യാണം, വരനെ കൊല്ലാന്‍ ബോംബ് വച്ച സ്പീക്കര്‍ സമ്മാനം

റായ്പൂര്‍: കല്യാണ സമ്മാനം എന്ന വ്യാജേന വരന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരന്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. ഏകദേശം രണ്ട് കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കളാണ് ഇതില്‍ നിറച്ചിരുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടലും യുവാവിന് തോന്നിയ സംശയവുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.

പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.

ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.

പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.

ഹരിത സ്റ്റീൽ: ഇനി ഹൈഡ്രജൻ ഉപയോഗിച്ചു സ്റ്റീൽ നിർമ്മിക്കാം; ഗുണങ്ങളേറെ,ചെലവും കുറവ്

ഹരിത സ്റ്റീൽ: ഇനി ഹൈഡ്രജൻ ഉപയോഗിച്ചു സ്റ്റീൽ നിർമ്മിക്കാം; ഗുണങ്ങളേറെ,ചെലവും കുറവ്

അബൂദബി: സ്റ്റീൽ ഉൽപ്പാദനരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് യു എ ഇ. ഹരിത ഹൈഡ്രജൻ വാതകം ഉപയോഗിച്ചുള്ള സ്റ്റീൽ നിർമ്മാണം ദുബൈയിൽ ആരംഭിച്ചു. അബുദാബിയിലെ ഫ്യൂച്ചർ എനർജി സ്ഥാപനമായ മസ്ദാറും എംസ്റ്റീലും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ സ്റ്റീൽ നിർമ്മാണമാകും ഇതിലൂടെ സാധ്യമാകുക എന്ന് അധികൃതർ അറിയിച്ചു.

സ്റ്റീൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഒരു ഘട്ടമാണ് ഇരുമ്പയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കുന്ന പ്രക്രിയ. സാധാരണ പ്രകൃതി വാതകം ഉപയോഗിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുന്നത്. ഈ ഘട്ടത്തിൽ വൻ തോതിൽ കാർബൺ ഡയോക്സൈഡ് ഉണ്ടാകുകയും പരിസ്ഥിതി മലിനീകരണം വർധിക്കുകയും ചെയ്യുന്നു. എന്നാൽ ഹരിത ഹൈഡ്രജൻ ഉപയോഗിച്ചു ഈ പ്രക്രിയ പൂർത്തിയാക്കുമ്പോൾ ജലം മാത്രമാണ് പുറന്തള്ളുന്നത്.

ഇതിലൂടെ ലഭിക്കുന്ന ഇരുമ്പ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദവും കാർബൺ രഹിതവുമായ ‘ഹരിത സ്റ്റീൽ’ നിർമ്മിക്കാം.

സാധാരണ സ്റ്റീലിനെപ്പോലെ തന്നെ ശക്തിയും ഗുണമേന്മയും ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിനും ഉണ്ടാകും. വലിയ നിർമ്മാണ പദ്ധതികളിൽ കോളം, ബീം തുടങ്ങിയവയുടെ നിർമ്മാണത്തിനാകും പ്രധാനമായും ഈ സ്റ്റീൽ ഉപയോഗിക്കുക.

നിലവിൽ കെട്ടിടനിർമ്മാണത്തിന് ചെലവ് കുറവായതിനാൽ സാധാരണ സ്റ്റീലാണ് കൂടുതൽ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷേ ഭാവിയിൽ ഗ്രീൻ സർട്ടിഫിക്കേഷനും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഗ്രീൻ ഹൈഡ്രജൻ സ്റ്റീലിന് വലിയ പ്രാധാന്യം ലഭിക്കും എന്നാണ് വിലയിരുത്തൽ. ഭാവിയിൽ കെട്ടിടനിർമ്മാണത്തിലും വാഹന വ്യവസായത്തിലും ഇതിന് വലിയ പ്രാധാന്യം ലഭിക്കും. 2050ൽ കാർബൺ വികിരണമില്ലാത്ത അന്തരീക്ഷം എന്ന യു എ ഇയുടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത് വയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും, നാലു മരണം

കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത് വയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും, നാലു മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കശ്മീരിലെ കത് വയിലെ ജോധ് ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മിന്നല്‍ പ്രളയത്തില്‍ പ്രദേശത്തെ നിരവധി റോഡുകള്‍ ഒലിച്ചുപോയി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ജംഗ്ലോട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നതായി കത് വ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ശര്‍മ്മ പറഞ്ഞു.

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ 60 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും പിന്നാലെയാണ് കശ്മീരിലെ കത് വയിലും മേഘവിസ്‌ഫോടനമുണ്ടായത്. റെയില്‍വേ ട്രാക്ക്, ദേശീയപാത-44, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവ കനത്ത മഴയില്‍ തകര്‍ന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.