വിടപറഞ്ഞ കലാസംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം

വിടപറഞ്ഞ കലാസംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം

ലോസാഞ്ചല്‍സ്: പ്രമുഖ കലാ സംവിധായകന്‍ നിതിന്‍ ദേശായിക്ക് ഓസ്‌കര്‍ വേദിയില്‍ ആദരം. ലഗാന്‍, ജോധാ അക്ബര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നിതിന്‍ ദേശായിയെ മരണാനന്തര ബഹുമതിയായിട്ടാണ് ആദരമര്‍പ്പിച്ചത്.

വിടപറഞ്ഞ കലാകാരന്മാര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഇന്‍ മെമോറിയത്തിലാണ് നിതിന്‍ ദേശായിയും ഉള്‍പ്പെട്ടത്. അദ്ദേഹം ചെയ്ത സിനിമയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ചിത്രവും വേദിയില്‍ കാണിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മുംബൈയിലെ തന്റെ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ നിതിന്‍ ദേശായിയെ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.

അദ്ദേഹത്തിന്റെ മരണത്തില്‍ അന്വേഷണം നടക്കുകയായാണ്. ദേവദാസ്, മുന്നാഭായ് എംബിബിഎസ്, പ്രേം രതന്‍ ധന്‍ പായോ തുടങ്ങിയ നിരവധി ഹിറ്റ് ബോളിവുഡ് സിനിമകളുടെ ഭാഗമായിരുന്നു. 20 വര്‍ഷം നീണ്ട കരിയറില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരായ അഷുതോഷ് ഗൗരികര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

നിതിന്‍ ദേശായിക്ക് നല്‍കിയ ആദരത്തിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ഇന്ത്യന്‍ സിനിമാപ്രേമകളാണ് രംഗത്തെത്തുന്നത്. പ്രമുഖ സിനിമാ നിരൂപക അനുപമ ചോപ്രയും പ്രതികരണവുമായി എത്തി. നിതിന്‍ ദേശായിയുടെ വര്‍ക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുന്നതില്‍ സന്തോഷമുണ്ടെന്നാണ് അവര്‍ കുറിച്ചത്.

കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്; ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ

കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്; ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ

ന്യൂഡൽഹി: കർഷകരുടെ റെയിൽ പാതാ ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് റെയിൽ പാത ഉപരോധിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബിൽ നിന്ന് ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ചെങ്കിലും അനുവദിക്കാത്തതിൽ കേന്ദ്രത്തെ കർഷകരുടെ ശക്തി അറിയിക്കാനാണ് ട്രെയിൻ തടയൽ പ്രതിഷേധമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു.

മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് ട്രെയിൻ തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക സുന്ദരി പട്ടം ക്രിസ്റ്റീന ഫിസ്കോവയ്ക്ക്

ലോക സുന്ദരി പട്ടം ക്രിസ്റ്റീന ഫിസ്കോവയ്ക്ക്

മുംബൈ: 71ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയ്ക്ക്. ലെബനന്‍റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എട്ടിൽ എത്തിയെങ്കിലും അവസാന നാലിൽ ഇടം പിടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് ജേതാവ് കരോലിന ബിയലാസ്ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാർത്തി.

28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിനു ഇന്ത്യ വേദിയായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ. 112 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. 12 അം​ഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.

25കാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡിമിനിസ്ട്രേഷനിലും ബിരുദം. ക്രിസ്റ്റീന ഫിസ്കോ എന്ന ഫൗണ്ടഷന്‍റെ സ്ഥാപക കൂടിയാണ്. നിരവധി കുട്ടികൾക്ക് ഈ ഫൗണ്ടേഷൻ വഴി പഠനത്തിനുള്ള അവസരവും ഇവർ ഒരുക്കുന്നു. ടാൻസാനിയയിലെ നിർധനരായ കുട്ടികൾക്കായി ഒരു സ്കൂളും ക്രിസ്റ്റീന സ്ഥാപിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍, ഉദ്ഘാടനം ചെയ്ത് മോദി

ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍, ഉദ്ഘാടനം ചെയ്ത് മോദി

ഇറ്റാനഗര്‍: ലോകത്തെ ഏറ്റവും നീളം കൂടി ബൈ ലെയിന്‍ ടണല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചല്‍ പ്രദേശില്‍ തന്ത്രപ്രധാനമായ സെല ടണലിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്.

825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിച്ചത്. പടിഞ്ഞാറന്‍ കാമെങ് ജില്ലയില്‍ 13,700 അടി ഉയരത്തില്‍ തേസ്പൂരിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 2019 ഫെബ്രുവരിയിലാണ് മോദി പദ്ധതിയുടെ തറക്കല്ലിട്ടത്.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടു തുരങ്കപാതകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നതാണ് സെല പദ്ധതി. ടണല്‍ ഒന്നിന് 980 മീറ്റര്‍ നീളമുണ്ട്.

ടണല്‍ രണ്ടിന് 1555 മീറ്ററാണ് നീളം. കൂടാതെ ടണല്‍ രണ്ടിൽ ഗതാഗതത്തിനും അടിയന്തര സേവനങ്ങള്‍ക്കും ഒരു ബൈ ലെയിന്‍ കൂടിയുണ്ട്.രണ്ടു ടണലുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ലിങ്ക് റോഡിന് 1200 മീറ്ററാണ് ദൂരം. ഏത് കാലാവസ്ഥയിലും തന്ത്രപ്രധാനമായ തവാങ് മേഖലയുമായുള്ള കണക്ടിവിറ്റി ഉറപ്പാക്കുന്ന തരത്തിലാണ് ടണലിന്റെ നിര്‍മ്മാണം. എന്‍ജിനീയറിങ് അത്ഭുതം എന്ന തരത്തിലാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എല്‍എസിയില്‍ ഫോര്‍വേര്‍ഡ് പ്രദേശങ്ങളിലേക്ക് സൈനികരെ വേഗത്തില്‍ വിന്യസിക്കാന്‍ ഈ തുരങ്ക പദ്ധതിയിലൂടെ സാധിക്കും. കൂടാതെ ആയുധങ്ങളും യന്ത്രങ്ങളും എളുപ്പം എത്തിക്കാന്‍ കഴിയും വിധവുമാണ് ഇതിന്റെ നിര്‍മ്മാണം.

ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ പുതിയ പ്രസിഡന്റാകും; തെരഞ്ഞെടുപ്പ് നാളെ

ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ പുതിയ പ്രസിഡന്റാകും; തെരഞ്ഞെടുപ്പ് നാളെ

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആസിഫ് അലി സര്‍ദാരി പുതിയ പ്രസിഡന്റാകും. സഖ്യകക്ഷികള്‍ക്ക് നല്‍കിയ വിരുന്നില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് സര്‍ദാരിയുടെ പേര് പ്രഖ്യാപിച്ചത്. നാളെയാണ് പാകിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമാണ് ആസിഫ് അലി സര്‍ദാരി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടേയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയാണ് സര്‍ദാരി.സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്- പാകിസ്ഥാന്‍ പാര്‍ട്ടിയും സര്‍ദാരിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിഎംഎല്‍-എന്‍-പിപിപി സഖ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഷഹബാസിനെ പ്രധാനമന്ത്രിയായും സര്‍ദാരിയെ പ്രസിഡന്റായും തീരുമാനിച്ചത്.

ആസിഫ് അലി സര്‍ദാരി നേരത്തെ 2008 മുതല്‍ 2013 വരെ പാകിസ്ഥാന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. കാര്‍ഷിക മേഖലയുടെ പുരോഗതിയിലൂടെ പ്രശ്‌നങ്ങള്‍ ഗണ്യമായി ലഘൂകരിക്കാന്‍ കഴിയുമെന്ന് സര്‍ദാരി പറഞ്ഞു.

അര്‍ധരാത്രിയില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍; മുന്നില്‍ നഗ്നയായ യുവതി; നഷ്ടമായത് 8.6 ലക്ഷം

അര്‍ധരാത്രിയില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍; മുന്നില്‍ നഗ്നയായ യുവതി; നഷ്ടമായത് 8.6 ലക്ഷം

ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി സഹോദരങ്ങള്‍ 8.6 ലക്ഷം രൂപ തട്ടി. അര്‍ധനഗ്നയായ സ്ത്രീക്കൊപ്പം നില്‍ക്കുന്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത്ത് സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ (39), സഹോദരന്‍ ആമിര്‍ ഖാന്‍ (26) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ക്ക് അര്‍ധരാത്രിയില്‍ ഒരു വിഡിയോ കോള്‍വന്നു. അടിയന്തര ആവശ്യത്തിനായി ഏതെങ്കിലും രോഗികള്‍ വിളിക്കുന്നതാകുമെന്ന് കരുതി കോള്‍ എടുത്ത ഡോക്ടര്‍ക്കു മുന്നില്‍ മറുതലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടത്. അര്‍ധനഗ്‌നയായ സ്ത്രീയാണ്. സ്ത്രീയുമായുള്ള വിഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് ഇവര്‍ 8.6 ലക്ഷം രൂപ തട്ടിയെടുത്തു.