കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാർ അറസ്റ്റിൽ

കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാർ അറസ്റ്റിൽ

ചെന്നൈ വിമാനത്താവളത്തിൽ കള്ളക്കടത്ത് നടത്തിയതിന് ഒരു വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും പിടിയിൽ. മസ്കറ്റിൽ നിന്നും ചെന്നൈയിലെത്തിയ ഒമാൻ എയർ വിമാനത്തിലെ 113 യാത്രക്കാരാണ് കസ്റ്റംസിന്റെ പിടിയിലായത് . വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം ചതിയിൽ പെട്ടതാണെന്ന് കസ്റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞു.

ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാനിൽ 100 കോടിരൂപയുടെ മാരക ലഹരിമരുന്ന് കേരളത്തിൽ നിന്നുള്ള കസ്റ്റംസ്പ്രിവന്‍റീവ് – എക്സൈസ് സംയുക്ത സംഘം പിടികൂടി നശിപ്പിച്ചു. കടലോരത്ത് ബങ്കറിൽ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ ആണ് പ്രാദേശിക സഹായത്തോടെ പിടികൂടിയത്. നാല് വർഷം മുൻപ് മ്യാൻമർ ലഹരിമാഫിയ സംഘം കടലിൽ മുക്കിയ കപ്പലിലെ 4000 കിലോ ലഹരിമരുന്ന് ആൻഡമാൻ തീരത്തടിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ ജൂണിൽ 500 ഗ്രാം മെത്താംഫെറ്റമീനുമായി മൂന്ന് മലയാളികൾ മ‌ഞ്ചേരിയിൽ പിടിയിലായപ്പോഴാണ് മാരക ലഹരി വസ്തു എത്തുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. തുടർന്ന് എക്സൈസ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം വിവരം കൊച്ചി കസ്റ്റംസ് പ്രിവന്ർറീവിന് കൈമാറിയാണ് സംയുക്ത ഓപ്പറേഷന് തീരുമാനിച്ചത്. കേരളത്തിൽ പിടിയിലായവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആൻഡമാനിലെത്തി ആദിവാസി വിഭാഗത്തിലുള്ള യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ആൻഡമാനിലെ മലാക്കയിൽ കടലോരത്ത് ജപ്പാൻ സൈന്യം നേരത്തെ ഉപേക്ഷിച്ച ബങ്കറിൽ ഇയാൾ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ സംയുക്ത സംഘം കണ്ടെത്തി. 2 കിലോയുടെ 25 പാക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. ബങ്കറിൽ വെള്ളം കയറിയതിനാൽ ഇത് പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുർന്ന് സ്ഥലത്ത് തന്നെ നശിപ്പിച്ചു. പ്രദേശവാസികളുടെ കൈയ്യിൽ വ്യാപകമായി മയക്ക് മരുന്ന് ഉണ്ടെന്ന വിവരത്തെ തുടർന്ന് സംയുക്ത സംഘം ആൻഡമാൻ കളക്ടർ ഹരി കള്ളിക്കാട്ടിന്‍റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ ക്ലാസുകൾ നടത്തി. ഇതിന് പിന്നാലെ 2 കിലോയോളം മയക്ക് മരുന്ന് പ്രദേശവാസികൾ ജില്ലാ ഭരണകൂടത്തെ തിരിച്ചേൽപ്പിച്ചു. 98 ശതമാനം പ്യൂരിറ്റിയുള്ളതാണ് പിടികൂടിയ ലഹരിമരുന്ന്.

ഇനിയും നൂറ് കണക്കിന് കിലോ മെത്താംഫെറ്റമീൻ പ്രദേശവാസികളുടെ കൈയ്യിലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. 2019ൽ ഇന്ത്യന്‍ കോസ്റ്റ്ഗാർ‍ഡിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മ്യാൻമറിൽ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പൽ മുക്കിയിരുന്നു. വായുകടക്കാത്ത കവറിലുള്ള ലഹരി മരുന്ന് തീരത്ത് അടിയുകയുകയായിരുന്നു. ഇതാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

ഏഷ്യാ കപ്പ് ആവേശപ്പോരില്‍ ലങ്ക ചാടി ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ കറക്കിയിട്ട് ജഡേജയും കുല്‍ദീപും

ഏഷ്യാ കപ്പ് ആവേശപ്പോരില്‍ ലങ്ക ചാടി ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ കറക്കിയിട്ട് ജഡേജയും കുല്‍ദീപും

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍ 213ന് ഓള്‍ ഔട്ട്, ശ്രീലങ്ക 41.3 ഓവറില്‍ 172ന് ഓള്‍ ഔട്ട്.ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ തുടക്കത്തിലെ തകര്‍ച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.ഇതിന് പിന്നാലെ ദിമുത് കരുണരത്നെയെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(53), ഇഷാന്‍ കിഷന്‍(31), കെ എല്‍ രാഹുല്‍(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 റണ്‍സിന് ഓമ്പതാം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അവസാന വിക്കറ്റില്‍ അക്സര്‍ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേര്‍ന്ന് 27 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ

ഡൽഹി: പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോർട്ട്. പാർലമെൻ്റ് സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം നൽകും. മാർഷലുമാർക്ക് മണിപ്പൂരി തലപ്പാവും താമര ചിഹ്നംപതിച്ച ഷർട്ടുമായിരിക്കും വേഷം. വനിതാ ജീവനക്കാർക്ക് സാരിയായിരിക്കും യൂണിഫോം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനവും നൽകും. ഗണേശ ചതുർത്ഥി ദിനം പ്രത്യേക പൂജയോടെ മന്ദിര പ്രവേശമെന്നും റിപ്പോർട്ട്

ലോക്‌സഭയിലും രാജ്യസഭയിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം അടുത്ത ആഴ്ച ആദ്യ സമ്മേളനം നടത്താൻ തയ്യാറാണ്. നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ക്രീം നിറമുള്ള ജാക്കറ്റുകൾ, പിങ്ക് താമര പ്രിന്റ് ചെയ്ത ക്രീം ഷർട്ടുകൾ, കാക്കി ട്രൗസർ എന്നിവ ലഭിക്കും.

ഇരുസഭകളിലെയും ജീവനക്കാർക്കും ഒരേ യൂണിഫോം ആയിരിക്കും. ചേംബർ അറ്റൻഡർമാര‌ടക്കം സേവനത്തിനായി നിയോ​ഗിച്ച 271 ജീവനക്കാർക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതർ അറിയിച്ചു. വിപാർലമെന്റ് സെക്യൂരിറ്റി സർവീസിലെ (ഓപ്പറേഷൻസ്) സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടിനുപകരം സൈനിക വേഷം ധരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് ഡിസൈനുകൾ തയ്യാറാക്കിയത്. ജൻഡർ ന്യൂട്രൽ യൂണിഫോമുകളായിക്കും നൽകുക. സെപ്റ്റംബർ 18-ന് നിലവിലെ പാർലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുർഥിയായ സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിൽ സമ്മേളനം ചേരും. സെൻട്രൽ ഹാളിൽ പ്രതീകാത്മക സംയുക്ത യോഗം ചേർന്ന് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് പുതിയ പാർലമെന്റിൽ സമ്മേളനം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ലെന്നും കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

‘ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തുശതമാനം അധിക ജിഎസ്ടി’; സര്‍ക്കാര്‍ പരിഗണനയിലെന്ന്‌ കേന്ദ്രമന്ത്രി

‘ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തുശതമാനം അധിക ജിഎസ്ടി’; സര്‍ക്കാര്‍ പരിഗണനയിലെന്ന്‌ കേന്ദ്രമന്ത്രി

ഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് പദ്ധതി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

63-ാംമത് സിയാം വാര്‍ഷിക സമ്മേളനത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. വായു മലിനീകരണം ഉയരുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിന് പരിഹാരമെന്നോണം ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം പരിഗണിക്കണമെന്ന് കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഓടുന്ന വാണിജ്യ വാഹനങ്ങളില്‍ ഒട്ടുമിക്കതും ഡീസല്‍ വാഹനങ്ങളാണ്. യാത്ര വാഹനങ്ങളുടെ കാര്യമെടുത്താല്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹോണ്ടയും ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവില്‍ ഡീസല്‍ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡീസല്‍ കാറുകളോട് ഗുഡ്‌ബൈ പറയാന്‍ സാധിക്കണം. ഡീസല്‍ കാറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണം. അല്ലെങ്കില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റി നികുതി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവില്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമേ അധിക നികുതി സെസിന്റെ രൂപത്തിലും പിരിക്കുന്നുണ്ട്.

മുംബൈയില്‍ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 6 പേർ മരിച്ചു

മുംബൈയില്‍ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 6 പേർ മരിച്ചു

മുംബൈ താനെയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളായആറ് പേര്‍ മരിച്ചു. അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്. കെട്ടിടത്തിലെ വാട്ടര്‍പ്രൂഫിങ് ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ താഴേക്ക് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.