ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചു. ബാരിസാഹി ഗ്രാമത്തില്‍ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പ്പനക്കാരനും പിതാവും കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വിലപേശലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടികള്‍.

എന്നാല്‍ വിഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക ആക്ടിവിസ്റ്റ് പരാതി നല്‍കിയതിന് പിന്നാലെയാണ് നീലഗിരി പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വില്‍പന നടത്താന്‍ ശ്രമിച്ചയാളെയും വാങ്ങാന്‍ എത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിമിനിഭാട്ടി പ്രദേശത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നീലഗിരി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രമോദ് കുമാര്‍ മല്ലിക് പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

നിര്‍മാണ തൊഴിലാളിയായ കുവ എന്ന രാകേഷ് കുമാര്‍ ബെഹറയാണ് കുട്ടിയുടെ പിതാവ്. ഇടപാടിന്റെ ആദ്യഘഡുവായി ഇയാള്‍ക്ക് 50000 രൂപ ലഭിച്ചതായും പൊലിസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കുട്ടിയെ വില്‍പന നടത്താന്‍ മുതിര്‍ന്നത് എന്നാണ് രാകേഷ് കുമാര്‍ ബെഹെറയുടെ പ്രതികരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങള്‍ക്ക് നാല് കുട്ടികളുണ്ട്, അവരെ വളര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ട്. പരിചയക്കാരനാണ് കുട്ടിയെ വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബെഹറ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും വില്‍ക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടി അദ്ദേഹത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന രണ്ടാമത്തെ ഭാര്യയില്‍ ജനിച്ചതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; പ്രണയദിനത്തില്‍ അരുംകൊല

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; പ്രണയദിനത്തില്‍ അരുംകൊല

നോയിഡ: പ്രണയദിനത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അരുംകൊല. 26 വയസുകാരിയെ കാറിനുള്ളില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഇരുവരെയും കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി സ്വദേശി സുമിത്, നോയിഡ സ്വദേശി രേഖ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് പറഞ്ഞു.

സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. തോക്കും കാറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാറിനുള്ളില്‍ നിന്ന് സുമിത് എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. താനും രേഖയുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. എന്നാല്‍ മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും തുടര്‍ന്നാണ് രേഖയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

ഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്.

13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്‌സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്.

ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല.

കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു.

ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്‌നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി.

ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ ആദ്യ പോരില്‍ സിംബാബ്‌വെ വന്‍ അട്ടിമറിയുമായി കളം വാണപ്പോള്‍ മുന്‍ ചാംപ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയ കൊളംബോ മൈതാനത്ത് ഉത്തരമില്ലാതെ നിന്നു. ഇതാദ്യമല്ല ലോകകപ്പ് വേദിയില്‍ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്‌വെ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ടത്.

ഈ ഫലം ഇന്ത്യയെ സംബന്ധിച്ചു ഭാഗ്യമായി മാറുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ കണക്കുകളാണ് ആരാധകരെ അതിനു പ്രേരിപ്പിക്കുന്നത്. അതായത് സിംബാബ്‌വെ അട്ടിമറി നടത്തിയ രണ്ട് ലോകകപ്പുകളിലും കിരീടം സ്വന്തമാക്കിയത് ഇന്ത്യയാണ്!

1983
1983ലെ ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ നടന്ന പോരാട്ടത്തില്‍ സിംബാബ്‌വെ 13 റണ്‍സിനാണ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. ആ ലോകകപ്പിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി കന്നി ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. കപിലിന്റെ ചെകുത്താന്‍മാര്‍ എന്നു പില്‍ക്കാലത്ത് ഖ്യാതി നേടിയ ഇന്ത്യന്‍ സംഘം ഫൈനലില്‍ ഇരട്ട ലോക ചാംപ്യന്‍മാരായി എത്തി ഹാട്രിക്ക് കിരീടം സ്വപ്‌നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് കന്നി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.

2007
ടി20 ലോകകപ്പിന്റെ ആദ്യ അധ്യായത്തിലാണ് പിന്നീട് സിംബാബ്‌വെ ഓസ്‌ട്രേലിയയെ വീണ്ടും അട്ടിമറിച്ചത്. പ്രോസ്പര്‍ ഉത്സേയയുടെ നേതൃത്വത്തില്‍ എത്തിയ സിംബാബ്‌വെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് സംഘത്തെയാണ് അട്ടിമറിച്ചത്. 5 വിക്കറ്റ് വിജയമാണ് സിംബാബ്‌വെ അന്ന് സ്വന്തമാക്കിയത്. ആ ലോകകപ്പിലും കിരീടം ഇന്ത്യ നേടി. ഇന്ത്യയുടെ രണ്ടാം ലോക കിരീടവും ആദ്യ ടി20 ലോകകപ്പ് ട്രോഫിയും. എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.

2026
കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു.

ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടരെ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമും ഇന്ത്യയാണ്. സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച രണ്ട് ലോകകപ്പിലും കിരീടം ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.

ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

ഇറാസ്മസിനു മുന്നില്‍ വീണവര്‍ താരിഖിനെ എങ്ങനെ നേരിടും? ഇന്ത്യയ്ക്കു പുതിയ വെല്ലുവിളി

ഡല്‍ഹി: ടി20 ലോകകപ്പില്‍ നമീബിയന്‍ നായകന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ സ്പിന്‍ ബൗളിങ്ങിനെ ഇന്ത്യ നന്നായി നേരിട്ടോ? ഇന്ത്യക്കെതിെരായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ താരം അമ്പരപ്പിച്ചു. മത്സരത്തില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്റ്റംപിന് തൊട്ടുപിന്നില്‍ നിന്നെറിയുന്ന താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാടുപെട്ടുവെന്നു വേണം മനസിലാക്കാന്‍.

ഞായറാഴ്ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖും സാമാനമായ വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ശൈലിയുമായി ഇറാസ്മസിന്റെ ആക്ഷനുള്ള സാമ്യമാണ് ഇതിന് കാരണം. മത്സരശേഷമുള്ള ഇഷാര്‍ കിഷന്റെ പ്രതികരിച്ച ഉസ്മനെ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്നും പന്ത് നോക്കി കളിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ടി20 പരമാവധി റണ്‍സ് അടിക്കുകയാണ് ലക്ഷ്യം.

ഉസ്മാനെ നേരിടുന്നതില്‍ പ്രത്യേകം തയ്യാറെടുക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ കുറച്ച് വിഡിയോകള്‍ മാത്രമേ കാണുന്നുള്ളൂ, ഏത് തരത്തിലുള്ള ബൗളിങ്ങാണെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും. കുറച്ച് പന്തുകള്‍ ബുദ്ധിട്ടമുട്ടിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയിലും വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള്‍ക്ക് സിക്‌സും ഫോറും അടിക്കാന്‍ കഴിയുമെന്നും, ആ സമയം എങ്ങനെ ചിന്തിക്കുന്നുവെന്നതാണ് പ്രധാനമെന്നും ഇഷാന്‍ കിഷന്‍’ ‘പറഞ്ഞു.

സൈന്യത്തിൽ ചേരാം; 25,000 അഗ്നിവീർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സൈന്യത്തിൽ ചേരാം; 25,000 അഗ്നിവീർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അഗ്നിവീർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ഒന്ന് (01-04-2026) ആണ്.

തസ്തിക, ശമ്പളം, പ്രായപരിധി എന്നിവ
തസ്തികയുടെ പേര്: അഗ്നിവീർ (ജിഡി, ട്രേഡ്സ്മാൻ, ക്ലർക്ക്, മറ്റ് തസ്തികകൾ)

തസ്തികകളുടെ എണ്ണം :25000+ (പ്രതീക്ഷിക്കുന്നത്)

ശമ്പളം
ഒന്നാം വർഷം : 30,000 രൂപ

രണ്ടാം വർഷം :33,000 രൂപ

മൂന്നാം വർഷം :36,500 രൂപ

നാലാം വർഷം : 40,000 രൂപ

പ്രായപരിധി : 17.5 വയസ്സു മുതൽ 21 വയസ്സ് വരെ

2005 ജൂലൈ 01 നും 2009 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

യോഗ്യത
യോഗ്യത: പ്ലസ്ടു, പത്താം ക്ലാസ്, എട്ടാം ക്ലാസ് (തസ്തിക അനുസരിച്ച് യോഗ്യതയിൽ വ്യത്യാസംവരും)

എട്ടാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്

✲എട്ടാം ക്ലാസ് പാസായിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനയില്ല, പക്ഷേ ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.

പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്.

✲അഞ്ച് അടിസ്ഥാന വിഷയങ്ങൾക്ക് ആകെ 45% മാർക്കും ആ അഞ്ച് വിഷയങ്ങളിൽ ഓരോന്നിനും കുറഞ്ഞത് 33% മാർക്കും നേടിയ പത്താം ക്ലാസ് / മെട്രിക് ക്ലാസ് പാസായിരിക്കണം. ഗ്രേഡിംഗ് സമ്പ്രദായം പിന്തുടരുന്ന ബോർഡുകൾക്ക്, മുകളിൽ പറഞ്ഞതുപോലെ ശതമാനത്തിന് ആനുപാതികമായ ഗ്രേഡുകൾ പരിഗണിക്കും.

✲പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും ആവശ്യമായ മറ്റ് എല്ലാ യോഗ്യതകളും നിറവേറ്റുന്നുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. നിയമന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർത്ഥ മാർക്ക്ഷീറ്റ് ഹാജരാക്കുമ്പോൾ മാത്രമേ ഇവരെ നിർദ്ദിഷ്ട തസ്തികകളിൽ നിയമിക്കുകയുള്ളൂ.

പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്

✲ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും 40% മാർക്കും നേടി സയൻസ് വിഷയങ്ങളിൽ 10+2/ഇന്റർമീഡിയറ്റ് വിജയം.

✲ആർട്സ്, കൊമേഴ്‌സ്, സയൻസ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കും മൊത്തം 60% മാർക്കും നേടി 10+2 / ഇന്റർമീഡിയറ്റ് പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് എന്നിവയിൽ 50% മാർക്ക് നേടിയിരിക്കണം.

തസ്തികകളുസരിച്ച് പ്ലസ്ടു വിഷയങ്ങൾ മാറുന്നതാണ്.

അപേക്ഷാ ഫീസ്
എല്ലാ വിഭാഗങ്ങൾക്കും അപേക്ഷയ്ക്ക് 250 രൂപ.

പേയ്‌മെന്റ് മോഡ്: ഓൺലൈൻ (അപേക്ഷ സമയത്ത് വെബ്‌സൈറ്റ് വഴി).

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി :മാർച്ച് ഒന്ന് (01-04-2026)

വിജ്ഞാപനം ഇവിടെ വായിക്കാം

ഔദ്യോഗിക വെബ്സൈറ്റ് : www.joinindianarmy.nic.in