by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മാതാവും സഹോദരിയും നിയമസഭാ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മധു വധക്കേസിന്റെ നിയമപരമായ തുടർനടപടികളിലും കേസ് നടത്തിപ്പിലും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കൂടിക്കാഴ്ചയ്ക്കിടെ, തങ്ങൾക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് പിണറായി സർക്കാർ നൽകിയ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.
പരാതി അടിയന്തരമായി റവന്യൂ-തദ്ദേശ വകുപ്പുകൾ വഴി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. മധുവിന്റെ കുടുംബത്തിന്റെ നിയമപോരാട്ടങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്കും സ്പെഷ്യൽ പ്രൊസിക്യൂട്ടർക്കും നിർദ്ദേശം നൽകുമെന്നും സൂചനയുണ്ട്.

by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വിറ്റ PY 535010 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരൂരില്‍ വിറ്റ PT 250880 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മാനന്തവാടിയില്‍ വിറ്റ PV 509442 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PN 535010
PO 535010
PP 535010
PR 535010
PS 535010
PT 535010
PU 535010
PV 535010
PW 535010
PX 535010
PZ 535010
4th Prize ₹5,000/-
1397 1482 1540 1668 2167 2348 2545 3619 3913 4146 4797 5119 5301 5630 8657 8701 9006 9193 9796Kerala Lottery Tickets
5th Prize ₹2,000/-
1951 3566 3613 5398 9009 9278
6th Prize ₹1,000/-
0753 0841 1794 1798 2059 2215 2343 2918 3844 3910 4029 4332 4719 4804 5563 5966 6130 6655 6796 7026 7175 7508 8091 9517 9827
7th Prize ₹500/-
0039 0177 0184 0196 0350 0516 0581 0614 0644 0897 0913 1327 1502 1749 1797 1831 1877 1984 1994 2039 2092 2224 2704 2733 2750 2801 2806 3067 3270 3595 3826 3980 4136 4173 4222 4319 4366 4430 4587 4704 4743 4759 4835 4899 4906 5505 5714 5855 6213 6400 6437 6801 6835 6906 6932 6940 7260 7313 7390 7534 7550 7750 8081 8162 8257 8357 8537 8863 8897 8924 8951 9039 9154 9625 9640 9647
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Jun 4, 2026 | Latest News, കേരളം
എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾ പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യണം. രണ്ടാം വർഷ പരീക്ഷയിലെ മാർക്കുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ (CEE) വെബ്സൈറ്റിൽ ആണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്കുകൾ പരിഗണിക്കുന്നതിനാൽ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
സി.ബി.എസ്.ഇ, ഐ.എസ്.സി, മറ്റ് സംസ്ഥാന ബോർഡുകൾ എന്നിവയിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും മാർക്ക് വിവരങ്ങൾ പ്രത്യേകം സമർപ്പിക്കേണ്ടതുണ്ട്. സമർപ്പിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുകയും ആവശ്യമായ രേഖകൾ കൈവശം സൂക്ഷിക്കുകയും വേണം. തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശന നടപടികളെ ബാധിക്കാൻ സാധ്യതയുണ്ട്.
മാർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം കൺഫർമേഷൻ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. മാർക്കുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 7 വൈകുന്നേരം 6 മണിയാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾ സമയപരിധിക്ക് മുമ്പ് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ CEE കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
https://cee.kerala.gov.in/cee/index.php
by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര പരിഷ്‌കരണമാണ് ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബിവറേജ് കോര്‍പ്പറേഷനുമായി ലയിപ്പിക്കണം. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുജന സേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി നല്‍കണം, കെഎസ്ഇബി സ്വയംപര്യാപ്തമാകണം, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ധവളപത്രത്തില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കിഫ്ബിയില്‍ സമഗ്ര പരിഷ്‌കരണം വേണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ആകെ സ്ഥാപനങ്ങളില്‍ 132 എണ്ണം ഉല്‍പാദനം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഉടമസ്ഥതാ ഘടനയും വ്യത്യസ്തമാണ്. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും അഞ്ച് സ്ഥാപനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചിത നഷ്ടം 2021-22 ലെ 31,571 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 78,851 കോടി രൂപയായി വര്‍ദ്ധിച്ചു. 2024-25 ല്‍ കെഎസ്ആര്‍ടിസി, കെഎസ്എസ്പിഎല്‍, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ആകെ നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണമായി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ നിരന്തരമായ നഷ്ടം ഈ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം ഇല്ലാതാകാന്‍ കാരണമായി. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ബജറ്റ് വിഹിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വരുത്തിവെക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്, അത് അവഗണിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍, പൊതുജന സേവനങ്ങള്‍ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് തുടര്‍ന്നും ലഭ്യവും താങ്ങാനാവുന്നതുമായിരിക്കണം. എന്നാല്‍, പ്രവര്‍ത്തനപരമായ കാര്യക്ഷമതയില്ലായ്മയോ ധന ദുര്‍വിനിയോഗമോ മൂടിവെക്കാന്‍ സാമൂഹിക പ്രതിബദ്ധതയെ ഒരു ഒഴികഴിവായി ഉപയോഗിക്കരുത്. ഇതിനൊരു പരിഹാരം, സബ്സിഡികള്‍ ഉല്‍പാദനാധിഷ്ഠിതമാക്കുന്നതിന് പകരം ഉപഭോഗാധിഷ്ഠിതമാക്കുക എന്നതാണ്. കൂടാതെ, സര്‍ക്കാരിന്റെ വരുമാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് തന്നെ വരണമെന്ന പ്രധാന തത്ത്വത്തിന്റെ ലംഘനം അനുവദിക്കാന്‍ കഴിയില്ല. കെഎസ്ഇബി വൈദ്യുതി നികുതി അടയ്ക്കാത്തത് ഇതിന് ഉദാഹരണമാണ്.
ബിവറേജസ് കോര്‍പ്പറേഷന്‍ അതിന്റെ ലാഭത്തില്‍ നിന്ന് വലിയൊരു തുക വരുമാന/ കോര്‍പ്പറേറ്റ് നികുതിയായി അടയ്ക്കുന്നുണ്ട്. ഇതിന് വിപരീതമായി, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം വലിയ നഷ്ടം നേരിടുന്നു. ഈ രണ്ട് സ്ഥാപനങ്ങളെയും മദ്യവിതരണത്തിനും സിവില്‍ സപ്ലൈസ്/ വ്യവസ്ഥകള്‍ക്കുമായി പ്രത്യേക ഡിവിഷനുകളുള്ള ഒറ്റ കോര്‍പ്പറേഷനായി ലയിപ്പിക്കുന്നത് ഉചിതമായിരിക്കും. ഇത് സിവില്‍ സപ്ലൈസ് ഡിവിഷന്റെ നഷ്ടം ബിവറേജസ് ഡിവിഷന്റെ ലാഭവുമായി തട്ടിക്കിഴിക്കാന്‍ സര്‍ക്കാരിനെ സഹായിക്കും, അതുവഴി നികുതി ഇനത്തില്‍ പുറത്തേക്ക് പോകുന്ന തുക വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ, അല്ലെങ്കില്‍ അടച്ചുപൂട്ടാനോ പരിഗണിക്കാവുന്നതാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം സംസ്ഥാനത്തിന്റെ വികസന ചെലവുകളിലാണ് പ്രതിഫലിക്കുന്നത്. പദ്ധതി ചെലവുകള്‍ നാമമാത്രമായ നിരക്കില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. മൊത്തം ചെലവിന്റെ വിഹിതം എന്ന നിലയില്‍ ഇത് ക്രമമായി ഇടിഞ്ഞ് 2025-26ഓടെ 18 ശതമാനത്തിന് താഴെയായി കുറഞ്ഞു. പദ്ധതി ചെലവുകളിലെ ഈ വെട്ടിക്കുറയ്ക്കല്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എസ്സി/എസ്ടി/ഒബിസി, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതി ചെലവ് മൊത്തം പദ്ധതി ചെലവിന്റെ 9.24 ശതമാനത്തില്‍ നിന്ന് (2017-18ല്‍) 2025-26ല്‍ 3.85 ശതമാനമായി കുറഞ്ഞു. സാമൂഹ്യ സേവനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി ധനസഹായം എന്നിവയാണ് വ്യവസ്ഥാപിതമായി വെട്ടിച്ചുരുക്കലിന് വിധേയമായ മേഖലകള്‍.
കൃഷിയും അനുബന്ധ മേഖലകളും, വിദ്യാഭ്യാസം എന്നിവയിലെ ചെലവുകളിലും ഇടിവുണ്ടായിട്ടുണ്ട്. കേരളത്തിലെ ആസൂത്രണം സാമൂഹിക മാറ്റത്തിനുള്ള ഒരു ഉപകരണമായാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക പ്രതിസന്ധി കേരളം പണ്ടുമുതലേ ഉയര്‍ത്തിപ്പിടിച്ച ഈ മൂല്യങ്ങളുടെ തിളക്കം കുറച്ചിരിക്കുകയാണ്. വളര്‍ച്ച, നിക്ഷേപം, തൊഴില്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി. സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, സ്വകാര്യ നിക്ഷേപങ്ങളെയും സഹകരണ നിക്ഷേപങ്ങളെയും ശക്തമായി പ്രോത്സാഹിപ്പിക്കുകയും, ബജറ്റ് ഇതര വായ്പകളുടെ പരിധിയില്‍ വരാത്ത വിധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കുകയുമാണ് ഇതിനുള്ള പരിഹാരം.
വളര്‍ന്നുവരുന്ന പുത്തന്‍ മേഖലകളിലെ ഭാവി വളര്‍ച്ച, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനായി ഊര്‍ജ്ജ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി തുറന്നുകൊടുക്കേണ്ടതുണ്ട്. ഭൂനിയമങ്ങളോ തൊഴില്‍ നിയമങ്ങളോ സ്ഥാപിത കീഴ്വഴക്കങ്ങളോ ആകട്ടെ, നമ്മുടെ നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിക്കുകയും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ നിര്‍ബന്ധിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനപ്പുറം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുന്‍ ആരോപണത്തെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലില്‍ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.

by Midhun HP News | Jun 4, 2026 | Latest News, കേരളം
വാഹന പ്രേമികളായ യുവാക്കള്‍ക്കും പ്രത്യേകിച്ച് ജെന്‍ സി (Gen Z) തലമുറയ്ക്കും ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD). കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട്, സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മാറ്റങ്ങള്‍ (Modifications) വാഹനങ്ങളില്‍ വരുത്താന്‍ അനുമതി നല്‍കാനാണ് എം.വി.ഡി ആലോചിക്കുന്നത്.
വാഹനങ്ങളുടെ സുരക്ഷയെയും ഘടനയെയും ബാധിക്കാത്ത രീതിയിലുള്ള ചെറിയ മാറ്റങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുക. നിലവില്‍ ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയാല്‍ പോലും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുവാക്കളുടെ താല്പര്യങ്ങള്‍ കൂടി പരിഗണിച്ച് നിയമങ്ങളില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നത്.
ബോഡി സ്റ്റിക്കറുകളും ഗ്രാഫിക്സുകളും: വാഹനത്തിന്റെ ലുക്ക് മാറ്റുന്ന തരത്തിലുള്ള ആകര്‍ഷകമായ സ്റ്റിക്കറിങ്.
അധിക ലൈറ്റുകള്‍: സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍.
അലോയ് വീലുകള്‍: കമ്പനി നിര്‍ദ്ദേശിക്കുന്ന അളവിലുള്ള മാറ്റമില്ലാത്ത അലോയ് വീലുകള്‍.
ബോഡി കിറ്റുകള്‍: വലിപ്പത്തിലോ ഘടനയിലോ വലിയ മാറ്റം വരുത്താത്ത ചെറിയ ബോഡി കിറ്റുകള്‍.
വാഹനത്തിന്റെ എഞ്ചിന്‍ ക്ഷമത മാറ്റുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കോ, റോഡിലെ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ക്കോ, അതിശക്തമായ എല്‍.ഇ.ഡി/എച്ച്.ഐ.ഡി ലൈറ്റുകള്‍ക്കോ യാതൊരുവിധ അനുമതിയും ഉണ്ടായിരിക്കില്ല.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും ഏതൊക്കെ മാറ്റങ്ങളാണ് കൃത്യമായി അനുവദിക്കുക എന്നതിന്റെ സമ്പൂര്‍ണ്ണ പട്ടികയും ഉടന്‍ തന്നെ എം.വി.ഡി പുറത്തുവിടുമെന്നാണ് സൂചന. ഇതോടെ വലിയ പിഴപ്പേടിയില്ലാതെ തന്നെ വാഹനങ്ങള്‍ ചെറുതായി അണിയിച്ചൊരുക്കാന്‍ ഉടമകള്‍ക്ക് സാധിക്കും.

by Midhun HP News | Jun 4, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 1,14,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 14,310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Recent Comments