തുടക്കത്തില്‍ തന്നെ തിരിച്ചടി; രോഹിതും ശുഭ്മാന്‍ ഗില്ലും പുറത്ത്

തുടക്കത്തില്‍ തന്നെ തിരിച്ചടി; രോഹിതും ശുഭ്മാന്‍ ഗില്ലും പുറത്ത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 432 റണ്‍സ് കൂടി വേണം.

മൂന്ന് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും നാല് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും വിക്കറ്റുകള്‍ പങ്കിട്ടു. നേരത്തെ ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് തിളങ്ങി. മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു.

ട്രാവിസ് ഹെഡ്ഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന മികച്ച സ്‌കോറില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ശേഷിച്ച ഏഴ് വിക്കറ്റുകള്‍ 142 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഏഴാമനായി എത്തിയ അലക്സ് കാരിയാണ് ഓസ്ട്രേലിയന്‍ സ്‌കോര്‍ 450 കടത്തിയത്. താരം 48 റണ്‍സെടുത്തു.

ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. താരം 25 ഫോറും ഒരു സിക്സും പറത്തി. കാമറൂണ്‍ ഗ്രീന്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഒന്നാം ദിനം സെഞ്ച്വറി വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി. ബാറ്റിങ് തുടര്‍ന്ന സ്മിത്ത് 121റണ്‍സുമായി മടങ്ങി. 19 ഫോറുകള്‍ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് റണ്‍സുമായി റണ്ണൗട്ടായി കൂടാരം കയറി.

നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. എന്നാല്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി മടങ്ങി. മര്‍നസ് ലബുഷെയ്ന്‍ 26 റണ്‍സുമായും പുറത്തായി. പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഒന്‍പത് റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.

കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷം സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി.

പത്തു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിയായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് തുടര്‍ന്നുള്ള 3 ദിവസം വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ

TRAIN NO & NAME TOWARDS ARRIVAL DEPARTURE

16348 മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 03:05 03:06
16302 തിരുവനന്തപുരം-ഷൊർണ്ണൂർ വേണാട് എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 05:51 05:52 16650 നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 06:36 06:37
16729 മധുര-പുനലൂർ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 07:11 07:12
06423 കൊല്ലം-തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 07:37 07:38
16630 മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 07:49 07:50
16381 പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 08:46 08:47
06426 നാഗർകോവിൽ കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 08:51 08:52
16303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 09:14 09:15
16382 കന്യാകുമാരി -പൂനെ ജയന്തി ജനത എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 11:05 11:06
16526 ബാംഗ്ലൂർ -കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 11:10 11:11
06772 കൊല്ലം-കന്യാകുമാരി മെമു (വെള്ളിയാഴ്ച്ച ഒഴികെ) തിരുവനന്തപുരം ഭാഗത്തേയ്ക്ക് 12:27 12:28
16525 കന്യാകുമാരി -ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 13:06 13:07
16366 നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 15:21 15:22
06427 കൊല്ലം – നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 16:07 16:08
06425 കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 16:49 16:50
16649 മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 18:03 18:04
16304 തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 18:11 18:12
06424 തിരുവനന്തപുരം- കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 18:41 18:42
16730 പുനലൂർ- മധുര എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 19:09 19:10
16629 തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 19:12 19:13
06773 കന്യാകുമാരി -കൊല്ലം മെമു (വെള്ളിയാഴ്ച്ച ഒഴികെ) കൊല്ലം ഭാഗത്തേയ്ക്ക് 19:43 19:44
16347 തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 21:16 21:17
16301 ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് 21:27 21:28
16127 ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ്സ് കൊല്ലം ഭാഗത്തേയ്ക്ക് 23:44 23:45

വിദേശത്തെ പണമിടപാടുകളും ഇനി ഈസി; റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ

മുംബൈ: ആ​ഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. റുപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ രാജ്യാന്തര തലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

വിദേശ അധികാരപരിധിയിൽ ഇഷ്യൂ ചെയ്യുന്നതിനായി റുപേ കാർഡുകൾ പ്രവർത്തനക്ഷമമാക്കും. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ ഇത് വിപുലീകരിക്കും. പുതിയ തീരുമാനം ആഗോളതലത്തിൽ റുപേ കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.

ആർബിഐ തീരുമാനത്തോടെ, വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്‌സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാനാകും. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണംവഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റൂപെ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1944 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5560 രൂപയും സ്വര്‍ണം പവന് 44,480 രൂപയുമായിരുന്നു.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഔദ്യോഗിക വില 44,160 രൂപയും ഗ്രാമിന് 5520 രൂപയുമായി. ഗ്രാമിന് നാല്‍പത് രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണം. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.

അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി

അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി

കോട്ടയം: അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി കോട്ടയം എസ്പി.വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നു എന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. ഈ കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.

ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.