കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വ്യാപിപ്പിക്കുന്നു; മൂന്നു ജില്ലകളില്‍ കൂടി വിതരണം

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വ്യാപിപ്പിക്കുന്നു; മൂന്നു ജില്ലകളില്‍ കൂടി വിതരണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് സംവിധാനം കൂടുതല്‍ ജില്ലകളിലേക്ക്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനം. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ ട്രാവല്‍ കാര്‍ഡിന്റെ വിതരണം ആരംഭിക്കും.

പുതിയ ആന്‍ഡ്രോയ്ഡ് ഇടിഎം ഏര്‍പ്പെടുത്തിയതോടെയാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. എല്ലാത്തരം ബസുകളിലും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടക്ടര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരില്‍നിന്നും കാര്‍ഡ് ലഭിക്കും. 100 രൂപയാണ് വില.

കാര്‍ഡില്‍ സീറോ ബാലന്‍സ് ആയിരിക്കും. യാത്ര ചെയ്യാന്‍ റീചാര്‍ജ് ചെയ്യണം. കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കാര്‍ഡുകള്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കൈമാറാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ യാത്രക്കാര്‍ യൂണിറ്റില്‍ അറിയിക്കണം. ഒരുവര്‍ഷമാണ് കാലാവധി.

തുടര്‍ന്നും ഉപയോഗിക്കാതിരുന്നാല്‍ ആക്ടിവേറ്റ് ചെയ്യണം. നിലവില്‍ 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപയും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപയും അധികമായി ലഭിക്കും. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.ഡിപ്പോകളില്‍ മൊബൈല്‍ ഫോണ്‍ നമ്പരും

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ യാത്രക്കാര്‍ക്ക് ബസ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ലാന്‍ഡ് നമ്പരിന് പുറമേ മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും അനുവദിച്ച് ഉത്തരവ് ഇറങ്ങി. ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പരുകള്‍ പരസ്യപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിപ്പോകളില്‍ മൊബൈല്‍ ഫോണ്‍ നമ്പരും

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ യാത്രക്കാര്‍ക്ക് ബസ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ലാന്‍ഡ് നമ്പരിന് പുറമേ മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും അനുവദിച്ച് ഉത്തരവ് ഇറങ്ങി. ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പരുകള്‍ പരസ്യപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവർന്നു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടിൽ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവർന്ന കേസിൽ തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകൾ പിടിയിൽ. കേസിൽ തമിഴ്‌നാട് തിരുനൽവേലി സ്വദേശിനികളായ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ (49), മീന (29) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കൽ അജയകുമാറിൻ്റെ വീടിൻ്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവർന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.

അജയകുമാർ വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയൽവക്കത്ത് വിവരം അറിയിച്ചപ്പോൾ തമിഴ് സ്ത്രീകൾ അല്പം മുൻപ് പോകുന്നത് കണ്ടതായി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാപ്രാണം വർണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

പുതിയ തുടക്കത്തിന് ഗില്ലും സംഘവും; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

പുതിയ തുടക്കത്തിന് ഗില്ലും സംഘവും; ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ലീഡ്‌സ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റത്തിന് തുടക്കം കൂടിയാകുകയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുന്നത്.

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണിത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരം കൂടിയാണിത്. ഹെഡിങ്ലിയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാണ് ചരിത്രം. ഇത്തവണ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ഗുണം ലഭിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് ക്യൂറേറ്റര്‍ റിച്ചാര്‍ഡ് റോബിന്‍സണ്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ പുതിയ ബാറ്റിങ് നിരയെപ്പറ്റി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടക്കുകയാണ്. യശസ്വി ജയ്‌സ്വാളിനൊപ്പം സായ് സുദര്‍ശന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മലയാളി താരം കരുണ്‍ നായര്‍ മൂന്നാം നമ്പറിലും നായകന്‍ ഗില്‍ നാലാം സ്ഥാനത്തും കളിച്ചേക്കും. പിന്നാലെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, തുടര്‍ന്ന് കെ എല്‍ രാഹുല്‍ എന്നിങ്ങനെയാകും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ശാർദൂൽ ഠാക്കൂറും അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും. ബൗളിങ്ങിനെ ജസ്‌പ്രീത് ബുംറ നയിക്കും. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമിൽ ഉൾപ്പെട്ടേക്കും. ജഡേജ മാത്രമാകും ടീമിലെ സ്പിന്നർ. ഇംഗ്ലണ്ട് ടീമിനെ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സാണ് നയിക്കുന്നത്. സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ക്രിസ് വോക്‌സ്, ജോഷ് ടങ്, ബ്രെണ്ടൻ കാർസ് തുടങ്ങിയവർ ഇം​ഗ്ലീഷ് നിരയിലുണ്ടാകും. ഷൊയ്ബ് ബഷീറാകും ടീമിലെ ഏക സ്പിന്നർ എന്നാണ് റിപ്പോർട്ട്.

ന്യൂനമര്‍ദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ തുടരും, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ തുടരും, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ

തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ

കോഴിക്കോട് : ചോമ്പാല FH മുതല്‍ രാമനാട്ടുകര

കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

വോട്ടർമാരിൽ കൂടുതൽ ഹിന്ദുക്കൾ, ജയിച്ചവർ കൂടുതൽ മുസ്ലിം സ്ഥാനാ‍ർത്ഥികൾ, മതത്തിനുപ്പറം രാഷ്ട്രീയം പറയുന്ന മണ്ഡലം, നിലമ്പൂരി​ന്റെ പ്രത്യേകതകൾ അറിയാം

വോട്ടർമാരിൽ കൂടുതൽ ഹിന്ദുക്കൾ, ജയിച്ചവർ കൂടുതൽ മുസ്ലിം സ്ഥാനാ‍ർത്ഥികൾ, മതത്തിനുപ്പറം രാഷ്ട്രീയം പറയുന്ന മണ്ഡലം, നിലമ്പൂരി​ന്റെ പ്രത്യേകതകൾ അറിയാം

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ നിറഞ്ഞുനിന്നത് നിലമ്പൂരാണ്. ചരിത്രത്തിൽ തന്നെ നിലമ്പൂരിന് ഏറെ പ്രധാന്യമുള്ള പ്രദേശമാണ്. എന്നാൽ, രാഷ്ട്രീയ വിവാദങ്ങളാണ് ആ പ്രദേശത്തെ കുറച്ചുനാളുകളായി ചർച്ചാവിഷയമാക്കിയത്. നേരത്തെ തന്നെ അവിടുത്തെ എം എൽ എ ആയിരുന്ന പി വി അൻവറെതിരായ ആരോപണങ്ങളാണ് വിവാദങ്ങൾക്കടിസ്ഥാനമായതെങ്കിൽ പൊടുന്നെ കാറ്റ് മാറി വീശി. ഭരണകക്ഷി എം എൽ എ ആയ അൻവർ, സർക്കാരിനെതിരെ പ്രത്യേകിച്ച് പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണങ്ങളുമായി എത്തി. ഒരുകാലത്ത് പിതൃതുല്യനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയി അദ്ദേഹത്തി​ന്റെ പോർമുഖം. പിണറായിസം അവസാനിപ്പിക്കുകയാണ് ത​ന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം എം എൽ എ സ്ഥാനം രാജിവെച്ചു. അവസാനം തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു. യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് യു ഡി എഫുമായി തെറ്റി. സതീശനിസവും പിണറായിസവും ഒരുപോലെ അപകടകരമാണെന്ന് പ്രഖ്യാപിച്ചു അദ്ദേഹം മാധ്യമങ്ങളുടെ അരങ്ങ് നിറഞ്ഞു.

ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് തീരുമാനവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങൾ മാറിയെങ്കിലും ജമാ അത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി വിവാദങ്ങൾ യു ഡി എഫിനെ വിടാതെ പിന്തുടർന്നു. ഇടഞ്ഞുനിന്ന അൻവറിനെ കാണാൻ രാത്രിയിലെത്തിയ രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ, തെരഞ്ഞെടുപ്പ് കാലത്തെ വാഹന പരിശോധനയുടെ പേരിലുള്ള കോൺ​ഗ്രസ് പ്രതിഷേധം, തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ മുൻ ഡി സി സി പ്രസിഡ​ന്റും കഴിഞ്ഞ തവണ സ്ഥാനാർത്ഥിയുമായിരുന്ന പ്രകാശി​ന്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകാത്തിന് കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പതിവ് തെറ്റിക്കാതെ നൽകിയ നിഷേധാത്മക മറുപടി എന്നിവയൊക്കെ തെരഞ്ഞെടുപ്പ് വിവാദങ്ങളുടെ വീര്യം വർദ്ധിപ്പിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിലും ശശിതരൂരിന്റെ അസാന്നിദ്ധ്യം വിവാദങ്ങൾ അവസാനിപ്പിക്കാതെ തുടരുന്നതിന് കാരണമായി.

ഇതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല, ആർ എസ് എസ്സുമായുള്ള അടിയന്തരവാസ്ഥക്കാലത്തെ ബന്ധത്തെ കുറിച്ച് പറഞ്ഞ് പുതിയ വിവാദത്തിന് വഴിയൊരുക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അദ്ദേഹം പറഞ്ഞതിൽ നിന്നും രക്ഷപ്പെടാൻ അവസാന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രം​ഗത്തിറങ്ങി. ചരിത്രം പറഞ്ഞും പുസ്തകങ്ങൾ ഉദ്ധരിച്ചും ആർ എസ് എസ് കോൺ​ഗ്രസ് ബന്ധത്തെ ഊട്ടിയുറപ്പിച്ച അദ്ദേഹം തങ്ങൾക്ക് ആർ എസ് എസ്സുമായി ഒരു കാലത്തും കൂട്ടില്ലെന്ന് പറഞ്ഞു. ഇങ്ങനെ വിവാദ​ങ്ങളിലൂടെ കടന്നുപോയതയാണ് കഴിഞ്ഞ ദിവസങ്ങൾ

നിലമ്പൂ‍ർ മണ്ഡലം ഈ വിവാദത്തി​ന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, ശ്രദ്ധേയമാകുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് നിലമ്പൂർ. വയനാട് ലോകസഭാ മണ്ഡലത്തിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലം. വയനാട് ലോകസഭാ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന എന്ന ലോകസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ കോൺ​ഗ്രസിനൊപ്പമായിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് തവണയായി അത് എൽ ഡി എഫിനൊപ്പമാണ്. ദീർഘകാലം കോൺ​ഗ്രസി​ന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂ‍‍രിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളായി ആശാവഹമായിരുന്നില്ല കോൺ​ഗ്രസി​ന്റെ സ്ഥിതി. 20011 ൽ ആര്യാടൻ മുഹമ്മദി​ന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2016ലും 2021 ലും കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു. ഇതായിരുന്നു സ്ഥിതി.

മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ 2011 ലെ ജനസംഖ്യാപ്രകാരമുള്ള കണക്കെടുത്താൽ ഹിന്ദുഭൂരിപക്ഷപ്രദേശമാണ് നിലമ്പൂർ മണ്ഡലം. മൊത്തെ വോട്ടർമാരിൽ 45 ശതമാനത്തിലേറെ ഹിന്ദുക്കളാണ്. 43 ശതമാനത്തോളം മുസ്ലിംവിഭാ​ഗത്തിൽപ്പെട്ടവരും 11 ശതമാനത്തോളം ക്രൈസ്തവ വിഭാ​ഗത്തിൽപ്പെട്ടവരുമാണ്. 2008 ലെ മണ്ഡല പുനർനി‍ർണ്ണയം വരെ യു ഡി എഫി​ന്റെ ശക്തമായ മണ്ഡലമായിരുന്നു ഇത്. എന്നാൽ, അതിന് ശേഷം ആ ​സ്ഥിതിക്ക് മാറ്റം വന്നു. 1965 ൽ നിലവിൽ വന്ന മണ്ഡലം 1977ൽ പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. ഈ പ്രദേശങ്ങളിൽ പൊതുവിൽ മുസ്ലിം ലീ​ഗിന് മുൻതൂക്കം കൂടുതലായിരുന്നു.

നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളും ന​ഗരസഭയും ചേർത്തായിരുന്നു 2008ലെ മണ്ഡല പുനർനിർണ്ണയം. വോട്ടർമാരുടെ എണ്ണത്തിൽ കൂടുതൽ ഹിന്ദു വിഭാ​ഗത്തിൽപ്പെട്ടവരാണെങ്കിലും ഈ മണ്ഡലത്തിൽ നിന്ന് ഒരു തവണ ഒഴികെ ജയിച്ചതെല്ലാം മുസ്ലിം സ്ഥാനാർത്ഥികളാണ്. നിലമ്പൂർ മതത്തിനപ്പുറം രാഷ്ട്രീയം പറയുന്ന മണ്ഡലമാണെന്ന് ഓരോ തെരഞ്ഞെടുപ്പിലും അവ‍ർ ഊട്ടിയുറപ്പിച്ചു.

കേരളത്തിൽ ഒരു നിയമസഭാ​ഗം വെടിയേറ്റ് മരിച്ചത് നിലമ്പൂരിലാണ്. നിലമ്പൂരിലെ ആദ്യ എം എൽ എ ആയിരുന്ന സി പി എം നേതാവ് കെ കുഞ്ഞാലിയാണ് വെടിയേറ്റ് മരിച്ചത്. എം എൽ എ ആയിരിക്കെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ജയിച്ചു. കുഞ്ഞാലി വെടിയേറ്റ് മരിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ പ്രതിയാക്കി. പിന്നീട് അദ്ദേഹത്തെ കോടതി വെറുതെ വിട്ടു. കുഞ്ഞാലി ജയിച്ച രണ്ട് തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച് തോറ്റത് ആര്യാടനായിരുന്നു. ഇതേ ആര്യാടൻ പത്ത് വ‍ർഷത്തിന് ശേഷം ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിലമ്പൂരിൽ മത്സരിച്ചു ജയിച്ചു.

1980ൽ കോൺ​ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഒരു വിഭാ​ഗം ഇടതുമുന്നണിക്കൊപ്പം ചേർന്നു മത്സരിച്ചു. അന്ന് സി. ഹരിദാസ് എന്ന ഇടതുമുന്നണി സ്ഥാനാർത്ഥി ജയിച്ചു. അദ്ദേഹം പത്ത് ദിവസം കഴിഞ്ഞപ്പോൾ എം എൽ എ സ്ഥാനം രാജിവച്ചു. അങ്ങനെ കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം എം എൽ എ ആയിരുന്ന വ്യക്തി എന്ന റെക്കോഡ് അദ്ദേഹത്തിനായി. 1980 ലെ ഇടതുമുന്നണി സർക്കാരിൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് എം എൽ എ ആകാനായിരുന്നു ഹരിദാസ് എം എൽ എ സ്ഥാനം രാജിവച്ചത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരിക്കും നിലമ്പൂർ. ഇപ്പോഴത്തേത് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ്.

ഇരുമുന്നണിയുടെ ഭാ​ഗമായി മത്സരിച്ച് കോൺ​ഗ്രസ് നേതാവ് ജയിച്ച മണ്ഡലമാണ് നിലമ്പൂർ. ആര്യാടൻ മുഹമ്മദ് . മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്ന് എട്ട് തവണ ഒരുകോൺ​ഗ്രസ് നേതാവ് ജയിച്ച മണ്ഡലം. അതിൽ ആറ് തവണയും തുടർച്ചയായ ജയം എന്നതും നിലമ്പൂരിന് മാത്രം അവകാശപ്പെട്ടതാണ്. മലപ്പുറം ജില്ല രൂപീകരണത്തെ എതിർത്ത നേതാവ് അതേ ജില്ലയിലെ മണ്ഡലത്തിൽ നിന്ന് അതിന് ശേഷവും ജയിച്ചു എന്ന പ്രത്യതകയും ആര്യാടൻ മുഹമ്മദിനും നിലമ്പൂരിനുമുണ്ട്.

അറുപത് വ‍ർഷത്തെ ചരിത്രത്തിനിടയിൽ ആറ് പേരാണ് ഈ മണ്ഡലത്തിൽ സി പി എം ചിഹ്നത്തിൽ മത്സരിച്ചിട്ടുള്ളത്. ഇടതുമുന്നണി സ്ഥാനാ‍ർത്ഥികൾ ആറ് തവണ വിജയിച്ചിട്ടുണ്ടെങ്കിലും ആദ്യ രണ്ട് തവണ കഴിഞ്ഞാൽ പിന്നെ ജയിച്ച നാല് തവണയും സി പി എം ചിഹ്നത്തിലായിരുന്നില്ല.

നിലമ്പൂർ മണ്ഡലം കോൺ​ഗ്രസിന് വേണ്ടി ആദ്യമായി പിടിച്ചെടുത്തത് കോൺ​ഗ്രസ് നേതാവായിരുന്ന എം പി ​ഗം​ഗാധരനാണ്. ഉപതെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിലും തുടർച്ചയായി അദ്ദേഹം അവിടെ നിന്ന് വിജയിച്ചു. പിന്നീട്, അദ്ദേഹം ആ മണ്ഡലത്തിലേക്ക് മത്സരിക്കാനായി എത്തിയിട്ടില്ല. എന്നാൽ, പൊന്നാനിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായിരിക്കെ പ്രായപൂർത്തിയാകും മുമ്പ് മകളുടെ വിവാഹം നടത്തിയെന്ന കേസിൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

ഇപ്പോൾ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് സംഭവിച്ചതും വിവാദങ്ങളിലൂടെയാണ്. രണ്ട് തവണ സി പി എം സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും ഏകദേശം മുപ്പത് വ‍ർഷത്തിന് ശേഷം നിലമ്പൂർ മണ്ഡലം പിടിച്ചെടുക്കകയും നിലനിർത്തുകയും ചെയ്ത പി വി അൻവർ എം എൽ എ യുടെ രാജിയാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. എം എൽ എ സ്ഥാനം രാജിവെച്ച അദ്ദേഹത്തിനെ പ്രതിപക്ഷം ആദ്യം ഒപ്പം നിന്നുവെങ്കിലും പിന്നീട് കൈയ്യൊഴിയുകയാണ് ഉണ്ടായത്. ഇതോടെ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച അൻവ‍റും മത്സരരം​ഗത്തെത്തി. ഇതിന് മുമ്പുള്ള സംഭവങ്ങളിലൊക്കെ രാജിവച്ച ആളുടെ പിന്തുണ എതിർപക്ഷത്തിനുണ്ടാകും. അല്ലെങ്കിൽ രാജിവച്ച ആളെ എതിർപക്ഷം പിന്തുണച്ച് സ്ഥാനാർത്ഥിയാക്കും ഇത്തരം വിവാദരാജികളിൽ പൊതുവിൽ കണ്ടുവന്ന രീതിക്കും ഈ തെരഞ്ഞെടുപ്പ് മാറ്റം ഉണ്ടാക്കി.

ഐപിഎല്‍ ഫൈനല്‍ ഡിജിറ്റലായി കണ്ടത് 17 കോടി ആരാധകര്‍; ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യം!

ഐപിഎല്‍ ഫൈനല്‍ ഡിജിറ്റലായി കണ്ടത് 17 കോടി ആരാധകര്‍; ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യം!

ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സീസണാണ് കഴിഞ്ഞത്. ഇപ്പോള്‍ ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് പോരാട്ടം സ്വന്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ടിവി, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കണ്ട ടി20 മത്സരമായി ഫൈനല്‍ മാറി.

ജിയോ ഹോട്ട് സ്റ്റാറാണ് പോരാട്ടം തത്സമയം സംപ്രേഷണം ചെയ്തത്. എതാണ്ട് 17 കോടിയോളം ആരാധകരാണ് മത്സരം ഇത്തരത്തില്‍ ലൈവായി കണ്ടത്. 3107 കോടി മിനിറ്റാണ് വാച്ച് ടൈം. ഇതാണ് സര്‍വകാല റെക്കോര്‍ഡായി മാറിയത്.

ടെലിവിഷനിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വഴി 15 മില്ല്യണ്‍ മിനിറ്റുകളാണ് വാച് ടൈം. 892 മില്ല്യണ്‍ വിഡിയോ വ്യൂസും ഒറ്റ സമയത്ത് 55 മില്ല്യണ്‍ വ്യൂവേഴ്‌സും മത്സരം കണ്ടു. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കണക്ക് ആദ്യമാണ്.

ഫൈനലില്‍ ത്രില്ലര്‍ പോരാട്ടമാണ് അരങ്ങേറിയത്. ക്രിക്കറ്റ് കരിയറില്‍ ഏതാണ്ടെല്ലാം കിരീടങ്ങള്‍ നേടിയിട്ടും 18 വര്‍ഷം ഒറ്റ ടീമില്‍ മാത്രം കളിച്ചിട്ടും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് ഐപിഎല്‍ കിരീടം കിട്ടാക്കനിയായി നില്‍ക്കുകയായിരുന്നു. ആ കാത്തിരിപ്പിനും ഇത്തവണ വിരാമമായി.

ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടിയത് എന്നതും സവിശേഷതയായിരുന്നു. ആര് കപ്പടിച്ചാലും അത് കന്നി നേട്ടമായിരുന്നു.