വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തില്ല. ഔദ്യോ​ഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. എന്നാൽ ടിവികെയുടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോ​ഗമിക്കുന്നുണ്ടെന്നും അതിനാൽ വമ്പൻ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ സംസ്ഥാനത്തേക്ക് അപ്പോൾ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വന്നാൽ മൊത്തം ശ്രദ്ധയും അദ്ദേഹത്തിലേക്കു പോകുമെന്ന ആശങ്ക കോൺ​ഗ്രസിനുണ്ട്. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ അമിതമായ ജനത്തിരക്കുണ്ടായത് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങിൽ അദ്ദേഹം കൂടി എത്തിയാൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാന ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.

സത്യപ്രജ്ഞാ ചടങ്ങിലേക്ക് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്. കോൺ​ഗ്രസിന്റെ കൂടി പിന്തുണ വിജയ് സർക്കാരിനുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവർ ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.

എണ്ണവില കുതിക്കുന്നു, 110 ഡോളറിന് മുകളില്‍; സ്വര്‍ണവില താഴേക്ക്, 1,15,000ല്‍ താഴെ

എണ്ണവില കുതിക്കുന്നു, 110 ഡോളറിന് മുകളില്‍; സ്വര്‍ണവില താഴേക്ക്, 1,15,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് എണ്ണവില 110 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു എന്ന സൂചനയാണ് നല്‍കിയത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു.

ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും

നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നാളെ മുഖ്യമന്ത്രി അടക്കം 21 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

21 മന്ത്രിമാര്‍….

പി കെ കുഞ്ഞാലിക്കുട്ടി

രമേശ് ചെന്നിത്തല

സണ്ണി ജോസഫ്

കെ മുരളീധരന്‍

മോന്‍സ് ജോസഫ്

ഷിബു ബേബി ജോണ്‍

അനൂപ് ജേക്കബ്

സി പി ജോണ്‍

എ പി അനില്‍കുമാര്‍

എന്‍ ഷംസുദ്ദീന്‍

പി സി വിഷ്ണുനാഥ്

റോജി എം ജോണ്‍

ബിന്ദു കൃഷ്്ണ

എം ലിജു

കെ എം ഷാജി

പി കെ ബഷീര്‍

വി ഇ അബ്ദുള്‍ ഗഫൂര്‍

ടി സിദ്ദിഖ്

കെ എ തുളസി

ഒ ജെ ജനീഷ്

എ പി അനില്‍ കുമാര്‍

മന്ത്രി സ്ഥാനം ഉറപ്പിച്ച് അനൂപ് ജേക്കബ്; ടേം വ്യവസ്ഥ വേണ്ടെന്ന് കോൺഗ്രസ്: മാണി സി കാപ്പൻ ഡെപ്യൂട്ടി സ്പീക്കർ

മന്ത്രി സ്ഥാനം ഉറപ്പിച്ച് അനൂപ് ജേക്കബ്; ടേം വ്യവസ്ഥ വേണ്ടെന്ന് കോൺഗ്രസ്: മാണി സി കാപ്പൻ ഡെപ്യൂട്ടി സ്പീക്കർ

ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനത്തിന് ഇല്ലെന്ന അനൂപ് ജേക്കബിന്റെ അവശ്യം കോൺഗ്രസ് അംഗീകരിച്ചെന്ന് സൂചന. അഞ്ച് വർഷവും അനൂപ് ജേക്കബ് തന്നെ മന്ത്രിയാകും. മാണി സി കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. അനൂപ് ജേക്കബിനും മാണി.സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇരുവരും ഇതിനോട് യോജിച്ചിരുന്നില്ല.

പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യമായ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മാണി സി കാപ്പൻ മുന്നോട്ട് വെക്കുകയുണ്ടായി.അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് വി. ഡി സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചത്. ‘ടീം യുഡിഎഫ്’ എന്നല്ലേ നേതാക്കൾ പറയുന്നത്, താനും അതിന്റെ ഭാഗമല്ലേ? അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചത്.

അതേസമയം, ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമെന്ന കോൺഗ്രസ് ഫോർമുലയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വഴങ്ങി. രണ്ട് മന്ത്രിസ്ഥാനമെന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ജലസേചന വകുപ്പാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുക

പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ

പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ പഴയ മന്ത്രിമാരുടെ കാറുകൾ തന്നെ ഉപയോ​ഗിക്കും. വിഎൻ വാസവൻ ഉപയോ​ഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനമായി ഉപയോ​ഗിക്കുക. ഏറ്റവും കുറവ് ദൂരം ഓടിയ കാർ എന്ന നിലയ്ക്കാണ് ഈ തീരുമാനം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎൻ വാസവന്റേത്. ആ വാഹനമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോ​ഗികവാഹനമായി വി ഡി സതീശൻ ഉപയോ​​ഗിക്കുക. പിണറായി വിജയൻ ഉപയോ​ഗിച്ച കറുത്ത കാർ ഇല്ല. പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോ​ഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് മാറ്റി ഉപയോ​ഗിക്കാനാണ് തീരുമാനം.

‘വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാം’; ബാങ്ക് അക്കൗണ്ടിനെ ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം, പുതിയ ഫീച്ചര്‍

‘വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാം’; ബാങ്ക് അക്കൗണ്ടിനെ ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം, പുതിയ ഫീച്ചര്‍

ഡല്‍ഹി: ചാറ്റ് ജിപിടിയില്‍ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

പൊതുവായ ബജറ്റിങ് ടിപ്പുകള്‍ നല്‍കുന്നതിനപ്പുറം, ഉപയോക്താവിന്റെ പണം ലാഭിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകള്‍ എന്നിവ നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍. ഈ പുതിയ അപ്ഡേറ്റ് വഴി എഐ ചാറ്റ്ബോട്ട് ഒരു വ്യക്തിഗത ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും.

ചാറ്റ് ജിപിടിക്കുള്ളില്‍ ‘Finances’ എന്ന പേരില്‍ പുതിയ സെക്ഷന്‍ ആരംഭിച്ചാണ് പുതിയ ഫീച്ചറിന് തുടക്കമിട്ടത്. ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തു കഴിഞ്ഞാല്‍, അവരുടെ ചെലവ് ശീലങ്ങള്‍, സബ്സ്‌ക്രിപ്ഷനുകള്‍, വരാനിരിക്കുന്ന പേയ്മെന്റുകള്‍, സമ്പാദ്യം, പോര്‍ട്ട്ഫോളിയോ പ്രകടനം എന്നിവയെല്ലാം ഒരിടത്ത് കാണിക്കുന്ന ഒരു ഡാഷ്ബോര്‍ഡ് ലഭ്യമാകും. പണം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം വിവിധ ബാങ്കിങ് ആപ്പുകള്‍, സ്പ്രെഡ്ഷീറ്റുകള്‍, മറ്റ് ഫിനാന്‍സ് ടൂളുകള്‍ എന്നിവ മാറി മാറി ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ ഫീച്ചര്‍ ആര്‍ക്കൊക്കെ ലഭ്യമാകും?

നിലവില്‍ ഈ ഫീച്ചര്‍ യുഎസിലുള്ള ചാറ്റ്ജിപിടി പ്രോ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് വെബിലും ഐഒഎസിലും ലഭ്യമാണ്. ആളുകള്‍ ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് പഠിച്ച ശേഷം, ഇത് പ്ലസ് ഉപയോക്താക്കളിലേക്കും തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പണ്‍എഐ പദ്ധതിയിടുന്നത്.

ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടി സൈഡ്ബാറിലുള്ള Finances ടാബ് തുറന്ന് ‘Get started’ എന്നതില്‍ ക്ലിക്ക് ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ ചാറ്റില്‍ നേരിട്ട് ‘@Finances, connect my accounts’ എന്ന് ടൈപ്പ് ചെയ്താലും സേവനം ലഭിക്കും. അക്കൗണ്ട് വെരിഫൈ ചെയ്ത് കഴിഞ്ഞാല്‍, ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും സമന്വയിപ്പിക്കാനും തരംതിരിക്കാനും ചാറ്റ്ജിപിടി തുടങ്ങും. ഇതിന് കുറച്ച് മിനിറ്റുകള്‍ എടുത്തേക്കാം. അക്കൗണ്ടുകള്‍ കണക്റ്റ് ചെയ്തു കഴിഞ്ഞാല്‍, വെറും പൊതുവായ ഉപദേശങ്ങള്‍ക്ക് പകരം യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടിക്ക് കഴിയുമെന്നാണ് അവകാശവാദം.

അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചതിനുശേഷം ചാറ്റ്ജിപിടിക്ക് ബാലന്‍സുകള്‍, ഇടപാടുകള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍ എന്നിവ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ഓപ്പണ്‍എഐ പറയുന്നു. എന്നാല്‍ പൂര്‍ണ്ണ അക്കൗണ്ട് നമ്പറുകള്‍ കാണാനോ ബാങ്ക് അക്കൗണ്ടുകളില്‍ മാറ്റങ്ങള്‍ വരുത്താനോ കഴിയില്ല. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ അക്കൗണ്ടുകള്‍ വിച്ഛേദിക്കാം. വിച്ഛേദിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ സമന്വയിപ്പിച്ച സാമ്പത്തിക ഡാറ്റ അതിന്റെ സിസ്റ്റങ്ങളില്‍ നിന്ന് ഇല്ലാതാക്കുമെന്നും ഓപ്പണ്‍എഐ അവകാശപ്പെടുന്നു.