രൂപ വീണ്ടും 87ലേക്ക്, എട്ടുപൈസയുടെ നഷ്ടം; ഓഹരി വിപണിയിലും ഇടിവ്

രൂപ വീണ്ടും 87ലേക്ക്, എട്ടുപൈസയുടെ നഷ്ടം; ഓഹരി വിപണിയിലും ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്ടത്തോടെ 86.96 എന്ന നിലയിലാണ് രൂപ. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.

ഇന്നലെ രൂപ 16 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 86.87 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ കൂട്ടുമെന്ന പ്രഖ്യാപനവുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരിവിപണി വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടം നേരിടുന്നതാണ് ദൃശ്യമായത്. സെന്‍സെക്‌സ് 200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.

സ്വര്‍ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 640 രൂപ

സ്വര്‍ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 640 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍; സച്ചിന്‍ ബേബിക്ക് അര്‍ധ സെഞ്ച്വറി

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍; സച്ചിന്‍ ബേബിക്ക് അര്‍ധ സെഞ്ച്വറി

അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്‌സരത്തിന്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയില്‍. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയിലാണ് കേരളം. കളി നിര്‍ത്തുമ്പോള്‍ 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണര്‍മാര്‍ കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൗട്ടായത്. തൊട്ടു പിറകെ രവി ബിഷ്‌ണോയിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി രോഹന്‍ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്കും അധികം പിടിച്ചു നില്‍ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വ്വില്‍ പട്ടേല്‍ പിടിച്ചാണ് പത്ത് റണ്‍സെടുത്ത വരുണ്‍ പുറത്തായത്.

എന്നാല്‍ പിന്നീടെത്തിയ ജലജ് സക്‌സേന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സ് കേരളത്തിന് കരുത്തായി. 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ അര്‍സന്‍ നഗ്വാസ്വെല്ല ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇത് വരെ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 193 പന്തുകളില്‍ നിന്നാണ് 69 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നത്. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ല

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നും ഫെബ്രുവരി 17 മുതല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ ജനങ്ങളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സൗജന്യം തുടരണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. ടോള്‍ പിരിച്ചാല്‍ തടയുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചത്.

വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി സംരക്ഷണ സമിതി, സ്‌കൂള്‍ ബസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഒരു കാരണവശാലും പ്രദേശവാസികളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറങ്ങി ടോള്‍ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതിനിടെ ടോള്‍ പ്ലാസയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സൗജന്യ പാസിന് അപേക്ഷ നല്‍കിയ 2000 പേരില്‍ 851 പേര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതായും ടോള്‍ അധികൃതര്‍ പറഞ്ഞു. അവരുടെ വാഹനങ്ങളുടെ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ ബാറില്‍ സംഘര്‍ഷം, യുവാവിന്റെ തല അടിച്ചുതകര്‍ത്തു

തൃശൂരില്‍ ബാറില്‍ സംഘര്‍ഷം, യുവാവിന്റെ തല അടിച്ചുതകര്‍ത്തു

തൃശൂര്‍: പെരുമ്പിലാവ് ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ തല അടിച്ചുതകര്‍ത്തു. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മര്‍ദ്ദനമേറ്റത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കെആര്‍ ബാറില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. യുവാവിനെ ബാറിന് പുറത്താക്കി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബാര്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ബാര്‍ ജീവനക്കാരെ ഇയാള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ജീവനക്കാരും സെക്യൂരിറ്റിയും ഇയാളെ അടിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലീസ് ബാര്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

മലയാളികളിലെ അറിയപ്പെടുന്ന പത്ത് കോടിശ്വരന്മാരും അവരുടെ ഇപ്പോഴത്തെ ആസ്തിയും ………

മലയാളികളിലെ അറിയപ്പെടുന്ന പത്ത് കോടിശ്വരന്മാരും അവരുടെ ഇപ്പോഴത്തെ ആസ്തിയും ………

10. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെയും വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിന്റെയും സ്ഥാപകനും ചെയർമാനുമാണ്. 1977-ൽ 1 ലക്ഷം രൂപയുടെ മൂലധനത്തോടെ ആരംഭിച്ച വി-ഗാർഡ് ഇന്ന് 25,000 കോടി രൂപയുടെ വിപണി മൂല്യത്തോടെ വളർന്നു. 2025 മാർച്ച് 31-ന് അദ്ദേഹം ഔദ്യോഗികമായി വിരമിക്കുമെങ്കിലും, കമ്പനികളുമായി നേരിട്ട് ബന്ധം തുടരും. ഇന്ന് അദ്ദേഹത്തിൻ്റെ ആസ്തി 13280 കോടി രൂപ ആയി വിലയിരുത്തപ്പെട്ടു.

9. എസ്.ഡി. ഷിബു ലാൽ
ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 200 കോടി ഡോളർ (16,600 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

8. പി.എൻ.സി. മേനോൻ
ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 280 കോടി ഡോളർ (23,240 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

7. ടി.എസ്. കല്യാണരാമൻ
കല്യാൺ ജൂവലേഴ്‌സിന്റെ സ്ഥാപകനും എംഡിയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 320 കോടി ഡോളർ (26,560 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

6. സണ്ണി വർക്കി
ജെംസ് എജുക്കേഷൻ ഗ്രൂപ്പിന്റെ ചെയർമാനാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 330 കോടി ഡോളർ (27,390 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

5. ബി. രവി പിള്ള
ആർ.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 330 കോടി ഡോളർ (27,390 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

4. ഡോ. ഷംസീർ വയലിൽ
വിപ്രോ ഗ്രൂപ്പിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 350 കോടി ഡോളർ (29,050 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

3. ക്രിസ് ഗോപാലകൃഷ്ണൻ
ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 350 കോടി ഡോളർ (29,050 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

2. ജോയ് ആലുക്കാസ്
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 440 കോടി ഡോളർ (36,520 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.

1. എം.എ. യൂസഫ് അലി
ലുലു ഗ്രൂപ്പിന്റെ ചെയർമാനാണ്. 2024-ലെ ഫോബ്‌സ് പട്ടികയിൽ, അദ്ദേഹത്തിന്റെ ആസ്തി 760 കോടി ഡോളർ (63,080 കോടി രൂപ) ആയി വിലയിരുത്തപ്പെട്ടു.