by Midhun HP News | Jan 8, 2025 | Latest News, കേരളം
പാലക്കാട് മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്.
995 പോയിന്റുമായാണ് തൃശ്ശൂർ കുതിക്കുന്നത്. പാലക്കാട് 992 പോയിന്റുമായി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. കലോത്സവത്തിന്റെ ആദ്യ ദിനങ്ങളിൽ മുന്നിലായിരുന്ന കണ്ണൂർ 990 പോയിന്റുമായി മൂന്നാമതാണ്. കോഴിക്കോട് 985 പോയിന്റുമായി നാലാമതും 969 പോയിന്റുമായി മലപ്പുറം അഞ്ചാമതുമാണ്
by Midhun HP News | Jan 8, 2025 | Latest News, കേരളം
ആലപ്പുഴ: അമ്പലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ പാലത്തില്‍ അഭ്യാസപ്രകടനം നടത്തുന്നതായുള്ള വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രദേശത്ത് പരിശോധന കര്‍ശനമാക്കി.
ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്. ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ചാണ് യുവാക്കള്‍ ബൈക്കുകള്‍ ഓടിച്ചിരുന്നത്.അപകടത്തിന് കാരണമാകുന്ന ഇത്തരം അഭ്യാസങ്ങള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ മഫ്തിയില്‍ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശത്തുമായി രണ്ടു സംഘമാണ് പരിശോധന നടത്തിയത്. ഇനിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ബൈക്കുകള്‍ ഓടിച്ചാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ രമണന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഡ്രൈവിങ്ങുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവയുടെ വിഡിയോയും ചിത്രങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ എം. പരിവാഹനനില്‍ പൊതുജനങ്ങള്‍ അപ് ലോഡ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
by Midhun HP News | Jan 8, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മകരവിളക്ക് തീർത്ഥാടനത്തിന്‍റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളേയും നിരോധിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം ക്രിഷ്ണൻ എസ് ഐ.എ.എസ് വാർത്താകുറിപ്പിൽ അറിയിച്ചു. ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പിൽ പറയുന്നു.
by Midhun HP News | Jan 8, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം പറവൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്റ്റിയറിങ് തകരാര്‍ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങ്ങിന്റെ ഭാഗങ്ങള്‍ അഴിഞ്ഞുവീണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബസിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നു.
വള്ളുവള്ളി അത്താണിയില്‍ ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയ ഡ്രൈവറെ ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടക്കത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. പരിക്കേറ്റവരില്‍ 24 പേരെ കൊച്ചിയിലെ ആശുപത്രിയിലും ആറുപേരെ പറവൂരിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തിന് തൊട്ടുമുന്‍പ് തന്നെ വാഹനത്തിന് വിറയല്‍ അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ഇക്കാര്യം ഡ്രൈവര്‍ കണ്ടക്ടറോട് പറഞ്ഞിരുന്നു. വിറയല്‍ അനുഭവപ്പെടുന്നുണ്ട്, വണ്ടി വേണമെങ്കില്‍ നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ വാഹനത്തില്‍ നിറയെ യാത്രക്കാരാണ്. എല്ലാവരും ജോലിക്കാരാണ്. കൂടാതെ സമയം പോകും. അതുകൊണ്ട് വാഹനം നിര്‍ത്തേണ്ട എന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതായും യാത്രക്കാര്‍ പറയുന്നു.
ഇതിന് ശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മുന്നോട്ടുപോയി വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും യാത്രക്കാര്‍ പറയുന്നു. വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. 2025 ഫെബ്രുവരി വരെ ബസിന് ഫിറ്റ്‌നസ് ഉണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ബസിന്റെ ടയറുകള്‍ പൂര്‍ണമായി തേഞ്ഞുതീര്‍ന്ന് കമ്പികള്‍ പുറത്ത് കാണാന്‍ കഴിയുന്ന നിലയിലായിരുന്നു.
by Midhun HP News | Jan 8, 2025 | Latest News, കേരളം
കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികളാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇവർക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.
പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 10 പ്രതികൾക്കും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
by Midhun HP News | Jan 7, 2025 | Latest News, കേരളം
പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ 15ന് ആയിരുന്നു സംഭവം. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവിനെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Recent Comments