by Midhun HP News | Mar 15, 2025 | Latest News, കായികം, ജില്ലാ വാർത്ത
റായ്പുര്‍: ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിലെ സഹതാരങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ മാസ്റ്റേഴ്സ് ടീം താമസിക്കുന്ന ഹോട്ടലില്‍ സച്ചിന്റെ നേൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ടീംഗങ്ങളെ മുറിയില്‍ നിന്ന് വിളിച്ചിറക്കി സച്ചിന് ചായങ്ങള്‍ പൂശുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു.
ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയില്‍ അപ്രതിക്ഷിതമായി എത്തിയ സച്ചിന് വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ചായം കലര്‍ത്തിയ വെള്ളം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോളി ആഘോഷത്തിന്റെ വിഡിയോ സച്ചിന് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാന്, രാഹുല്‍ ശര്‍മ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളില്‍ കാണാം.
ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് യുവരാജായിരുന്നു. ടീമിനു വിജയം സമ്മാനിച്ച യുവരാജ് ഉറക്കത്തിലാണെന്ന് വിശദീകരിച്ച ശേഷമാണ് സച്ചിന് വാതിലില്‍ മുട്ടുന്നത്. പുറത്തിറങ്ങിയ യുവരാജിനെ ചായത്തില്‍ കുളിപ്പിച്ചാണ് സച്ചിന് സംഘവും മടങ്ങുന്നത്. പിന്നീട് ടീമംഗമായ അമ്പാട്ടി റായുഡുവിന്റെ മുറിയില്‍ ചെന്നും സംഘം ആഘോഷം തുടര്‍ന്നു.
by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: വലിയകുന്നു ശിവത്തിൽ അമ്പാടി കണ്ണൻ (15) മരണപ്പെട്ടു. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
by Midhun HP News | Mar 15, 2025 | Latest News, കേരളം
കേരളത്തിലെ കോളജുകളും ഓഫിസുകളുമെല്ലാം സന്ദര്‍ശിക്കുമ്പോള്‍ കാണുന്നത് കൂടുതലും പെണ്‍കുട്ടികള്‍, അപ്പോള്‍പ്പിന്നെ നമ്മുടെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോവുന്നുവെന്ന സംശയം മുന്നോട്ടുവയ്ക്കുകയാണ്, മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍. പ്ലസ് ടു വരെ ഏതാണ് 50-50 എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിലും പിന്നീട് തൊഴില്‍ രംഗത്തുമെല്ലാം നോക്കുമ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. എന്താണിതിനു കാരണം? മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം.
അപ്രത്യക്ഷരാകുന്ന ആണ്‍കുട്ടികള്‍ ?
സുഹൃത്തും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ആയ ബിജോയിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചു.
സ്റ്റാഫില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഈയിടെ കേരളത്തിലെ പല കോളേജുകളും ഓഫീസുകളും സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന കാഴ്ചയും വേറൊന്നല്ല.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് 60 ശതമാനത്തിന് മുകളില്‍ പെണ്‍കുട്ടികള്‍ ആണെന്നാണ് വായിച്ചത്. ഇന്ത്യ മൊത്തമെടുത്താല്‍ ഇത് 50 ശതമാനത്തില്‍ താഴെയാണ്. മെഡിക്കല്‍ രംഗത്ത് കേരളത്തില്‍ 65 ശതമാനമാണ് (ഇന്ത്യയില്‍ മൊത്തം 51 ശതമാനം). കഴിഞ്ഞ വര്‍ഷം മണ്ണുത്തിയിലെ അഗ്രികള്‍ച്ചര്‍ ഗ്രാജ്വെറ്റിങ്ങ് ബാച്ചില്‍ സംസാരിക്കുമ്പോള്‍ 81 ശതമാനവും പെണ്‍കുട്ടികളാണ്.
പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് വരുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പഠിച്ചു തൊഴില്‍ നേടിയതിന് ശേഷം വേണമെങ്കില്‍ മാത്രം വിവാഹം എന്നൊരു ചിന്തയിലേക്ക് നമ്മുടെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട്. അതും ശരിയായ ചിന്താഗതിയാണ്.
എന്നാല്‍ എന്നെ അമ്പരപ്പിക്കുന്ന കാര്യം ഇതാണ്. പ്ലസ് ടു വരെ ഏകദേശം 50/50 ആണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ പിന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്താതിരിക്കുന്ന ആണ്‍കുട്ടികള്‍ എവിടെയാണ് പോകുന്നത്?
ഇല്ല, എഞ്ചിനീയിറിംഗ് കോളേജുകളില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പഠിക്കുന്നില്ല. കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളിലും ഏറെക്കുറെ 50/50 സാന്നിധ്യമാണ്.
ഇല്ല, വിദേശത്തേക്ക് പോകുന്നത് കൂടുതല്‍ ആണ്‍കുട്ടികള്‍ അല്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏറ്റവും കൂടുതല്‍ കുട്ടികളെ വിദേശത്തേക്ക് പോകാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തതില്‍ നിന്നും മനസ്സിലായത് അവിടെയും 50/50 ആണ് കാര്യങ്ങള്‍.അപ്പോള്‍ എന്റെ അക്കാദമിക് ചോദ്യം ഇതാണ്.
പ്ലസ് ടു കഴിയുന്ന ആണ്‍കുട്ടികളില്‍ വലിയൊരു ശതമാനം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തുന്നില്ലെങ്കില്‍ അവര്‍ എവിടെയാണ് പോകുന്നത് ?
കൃത്യമായി അറിവോ കണക്കോ ഉള്ളവര്‍ പറഞ്ഞാല്‍ സന്തോഷം.
by Midhun HP News | Mar 15, 2025 | Latest News, കേരളം
കൊച്ചി: ഹോൺ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തി സ്വകാര്യ ബസ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും പരിസരപ്രദേശത്തും മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവർമാരുടെ പേരിൽ കേസെടുത്തത്.
നഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നോ ഹോൺ ദിനാചരണം നടത്തുന്നത്.
കൊച്ചി നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. കൊച്ചി നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോൺ ഡേ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മറ്റ് നിയമലംഘനങ്ങൾക്ക് 36 വാഹനങ്ങൾക്കെതിരെയും കേസെടുത്തു.
by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് ഇടപാടിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നെന്നു സൂചന. ഹോളി ആഘോഷത്തിനായുള്ള കഞ്ചാവ് പിരിവിന് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. പോളിടെക്നിക് കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് ഈ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
‘ഹോളി നമുക്ക് പൊളിക്കണം…’ എന്ന മെസ്സേജോടെയാണ് ഒരു സംഘം വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. പെരിയാർ ഹോസ്റ്റലിൽ ചിലരുടെ നേതൃത്വത്തിൽ കഞ്ചാവ് പിരിവ് എളുപ്പമാക്കാനാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കഞ്ചാവിന്റെ ചില്ലറ വില്പനയ്ക്ക് വിലയിട്ടു. അഞ്ച് ഗ്രാമിന്റെ പൊതിക്ക് 500 രൂപ. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയ വിവരം സെപ്ഷ്യൽ ബ്രാഞ്ച് അറിയുകയും അവർ അതിലേക്ക് നുഴഞ്ഞു കയറി ചാറ്റുകൾ ചോർത്താനും തുടങ്ങി.
എപ്പോൾ, ഏത് മുറിയിൽ കഞ്ചാവ് എത്തും എന്നു വരെയുള്ള വിവരങ്ങൾ ഇവർക്ക് ലഭിച്ചു. കഞ്ചാവ് പൊതി എവിടെ നിന്ന്, എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാൽ കോളജ് കാംപസിലേക്ക് കഞ്ചാവ് എത്താനായി പൊലീസ് കാത്തിരുന്നു. വ്യാഴാഴ്ചയോടെ വാട്സാപ്പ് ഗ്രൂപ്പിൽ ജി 11 എന്ന മുറിയിൽ കഞ്ചാവ് വന്നു എന്ന വിവരം വരുന്നു. ആ മുറിയിലെ താമസക്കാരനായ എം ആകാശ് ആണ് രണ്ട് കിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വില്പന നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിക്കുന്നു.
by Midhun HP News | Mar 15, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി.
സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Recent Comments