കരിച്ചയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് നാളെ രാവിലെ 10 മണിക്ക്

കരിച്ചയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് നാളെ രാവിലെ 10 മണിക്ക്

ആറ്റിങ്ങൽ കരിച്ചയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് മഹോത്സവം 16ന് രാവിലെ 10 മണിക്ക് നടക്കും.

ആറ്റിങ്ങൽ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച പ്രതിയെ അറസ്റ്റ്‌ ചെയ്തു. തൃശ്ശൂർ സ്വദേശി സിജോ ഫ്രാൻസിസ് (41) ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ ജ്വല്ലറിയിൽ മോഷണം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അജയൻ ജെ, സബ് ഇൻസ്പെക്ടർ ജിഷ്ണു എം എസ്, സി പി ഒമാരായ അനന്തു, ശ്രീനാഥ്, ദീപു കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും താമസിച്ചിരുന്ന മുറിയിൽ നിന്നും സ്വർണം കണ്ടെടുത്തു. സിജോ ഫ്രാൻസിസ് നാളുകളായി കസ്റ്റമേഴ്സിനെ കബളിപ്പിച്ചും സ്റ്റോക്കിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

വെഞ്ഞാറമൂട്ടിൽ ടോറസ് ലോറിയിൽ ഇലക്ട്രിക് ലൈൻ കമ്പി കുടുങ്ങി രണ്ട് പോസ്റ്റുകൾ നിലം പതിച്ചു

വെഞ്ഞാറമൂട്ടിൽ ടോറസ് ലോറിയിൽ ഇലക്ട്രിക് ലൈൻ കമ്പി കുടുങ്ങി രണ്ട് പോസ്റ്റുകൾ നിലം പതിച്ചു

വെഞ്ഞാറമൂട്ടിൽ ടോറസ് ലോറിയിൽ ഇലക്ട്രിക് ലൈൻ കമ്പി കുടുങ്ങി രണ്ട് പോസ്റ്റുകൾ നിലം പതിച്ചു. വെഞ്ഞാറമൂട് മുക്കുന്നൂർ ചിറവിള ജംഗ്ഷന് സമീപം പന്ത്രണ്ടര മണിയോടെയാണ് സംഭവം.

വെഞ്ഞാറമൂട്ടിൽ മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരുന്നു. വെഞ്ഞാറമൂട് ജംഗ്ഷനിൽ ഹെവി വാഹനങ്ങൾ ഒന്നും കടക്കാൻ പാടില്ലെന്ന് കർശന നിർദേശം ഉള്ളതിനാൽ ഹെവി വാഹനങ്ങൾ ജംഗ്ഷനിൽ എത്താതെ മൂക്കുന്നൂർ വഴിയാണ് കടന്നു പോകുന്നത്.

ടോറസ് ലോറി ചിറവിള എത്തിയപ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ കുടുങ്ങുകയും ലോറി മുന്നോട്ട് പോയപ്പോൾ ലൈൻ കമ്പി വലിഞ്ഞ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിക്കുകയും ചെയ്യു. ഉടൻ തന്നെ കെ എസ് ഇ ബി ഇടപ്പെട്ട് ലൈൻ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാൽ പോസ്റ്റുകൾ റോഡിൽ വീണതിനാൽ പ്രദേശത്ത് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.

വലിയ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിനാൽ ഇട റോഡുകളിൽ ലൈൻ കമ്പികൾ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങൾ ഉണ്ടെങ്കിൽ ഉടനടി അധികൃതർ ഇടപെട്ടു പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇട റോഡുകളിൽ വാഹന തടസ്സം ഉണ്ടായാൽ അത് ഗതാഗതം പുനഃ സ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടി വരുമെന്നാണ് യാത്രക്കാരും പറയുന്നത്.

ആറ്റിങ്ങൽ ദേശീയ പാതയിൽ മാമത്ത് വാഹനാപകടം

ആറ്റിങ്ങൽ ദേശീയ പാതയിൽ മാമത്ത് വാഹനാപകടം

ആറ്റിങ്ങൽ: വൈകുന്നേരത്തോടെ മാമം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. പുകപരിശോധന കഴിഞ്ഞിറങ്ങിയ കാറും കരുനാഗപള്ളിയിൽ പോയ ബസും ആറ്റിങ്ങൽ സ്കൂൾ ബസ്സുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം നടസ്സപ്പെട്ടു.

സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചു; തിരുവനന്തപുരത്ത് സഹപാഠികളും അധ്യാപികയും ആശുപത്രിയില്‍

സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചു; തിരുവനന്തപുരത്ത് സഹപാഠികളും അധ്യാപികയും ആശുപത്രിയില്‍

തിരുവനന്തപുരം: കല്ലിയൂര്‍ പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഒരു വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ അടിച്ചതാണ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളും ഒരു അധ്യാപികയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ഇവരെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുന്നമൂട് സ്‌കൂളില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയത്ത് കുട്ടികള്‍ക്ക് സാരമായ ശ്വാസതടസ്സമുണ്ടായിരുന്നെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ആര്‍ കൃഷ്ണ വേണി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വിദ്യാര്‍ത്ഥികളെയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ നാലും ആണ്‍കുട്ടികളാണ്. പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

റെഡ് കോപ്പ് എന്ന പെപ്പര്‍ സ്‌പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായും ആറ് വിദ്യാര്‍ഥികളെയും നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഹിജാബ്  വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ. തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളില്‍ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു. അതോടെ ആ പ്രശ്‌നം തീര്‍ന്നു. ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ എന്തിന്റെ പേരിലായാലും ആര്‍ക്കും അവകാശമില്ല. കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതിന് അവര്‍ മറുപടി നല്‍കണം. ഭരണഘടന പറയുന്നതനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കാന്‍ സ്‌കൂള്‍ തയ്യാറാകണം. മന്ത്രി പറഞ്ഞു.

ശിരോവസ്ത്രം ധരിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ പുറത്ത് നിര്‍ത്തുവാനുള്ള തീരുമാനം ചട്ട വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റിനോട് വിശദീകരണം തേടിയതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പേരില്‍ വര്‍ഗീയ വേർതിരിവ് ഉണ്ടാക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളും കോടതിവിധികളും മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

നടപടികള്‍ പാലിക്കാതെ മാനേജ്‌മെന്റിന്റെ താല്‍പര്യത്തിന് അനുസൃതമായി നില്‍ക്കുന്ന പിടിഎ ആണ് ഇവിടെ രൂപീകരിച്ചു വരുന്നത്. അന്വേഷണത്തോട് നിസ്സഹകരണമാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ആണെങ്കിൽ എൻഒസി പുതുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. അതെല്ലാം ആലോചിച്ചു മുന്നോട്ട് പോകണം. വിഷയം ചിലർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു എന്ന് മനസിലായതിനാലാണ് വിഷയം ഇവിടെ അവസാനിപ്പിക്കാം എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.