by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കിളിമാനൂരില്‍ റോഡപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവ് ആംബുലന്‍സ് കയറി മരിച്ചു. പുളിമാത്ത് കുടിയേല സ്വദേശി വിശാഖ് (22) ആണ് മരിച്ചത്. കിളിമാനൂര്‍ പൊരുന്തമന്‍ എംസി റോഡിലാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന പുളിമാത്ത് സ്വദേശി കൃഷ്ണ സുരേഷിന് (23) ഗുരുതര പരുക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെയായിരുന്നു അപകടം.
കാരേറ്റ് ഭാഗത്ത് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോയ ബൈക്കാണ് പിക്കപ്പില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിശാഖ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം കിളിമാനൂര്‍ ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേക്ക് രോഗിയുമായ വന്ന ആംബുലന്‍സിന് അടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു.
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
സർവ്വീസുകളുടെ സമയക്രമം
ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)
1. 19.45 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
2. 20.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
3. 21.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
4. 23.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
5. 20.45 ബെംഗളൂരു – മലപ്പുറം(SF)
കുട്ട, മാനന്തവാടി വഴി
6. 19.15 ബെംഗളൂരു – തൃശ്ശൂർ(SF)
മൈസൂർ, കുട്ട വഴി
7. 18.30 ബെംഗളൂരു – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
8. 19.30 ബെംഗളൂരു – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
9. 17.00 ബെംഗളൂരു – അടൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
10. 17.30 ബെംഗളൂരു – കൊല്ലം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
11. 18.20 ബെംഗളൂരു – കൊട്ടാരക്കര (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
12. 18.00 ബെംഗളൂരു – പുനലൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
13. 19.10 ബെംഗളൂരു – ചേർത്തല (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
14. 19.30 ബെംഗളൂരു – ഹരിപ്പാട്(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
15. 19.10 ബെംഗളൂരു – കോട്ടയം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
16. 20.30 ബെംഗളൂരു – കണ്ണൂർ(SF)
ഇരിട്ടി, മട്ടന്നൂർ വഴി
17. 21.45 ബെംഗളൂരു – കണ്ണൂർ (SF)(S/Dlx.)
ഇരിട്ടി, മട്ടന്നൂർ വഴി
18. 22.00 ബെംഗളൂരു – പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി
19. 21.40 ബെംഗളൂരു – കാഞ്ഞങ്ങാട്
ചെറുപുഴ വഴി
20. 19.30 ബെംഗളൂരു – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
22. 19.30 ചെന്നൈ – എറണാകുളം(S/DIx.)
സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
24.09.2025 മുതൽ 13.10.2025 വരെ
1. 20.15 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
6. 21.15 തൃശ്ശൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
7. 19.00 എറണാകുളം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
8. 19.30 എറണാകുളം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
9. 17.30 അടൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
11. 15.10 പുനലൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
10. 18.00 കൊല്ലം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
12. 17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
13. 17.30 ചേർത്തല – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
14. 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
15. 18.10 കോട്ടയം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
16. 20.10 കണ്ണൂർ – ബെംഗളൂരു (SF)
മട്ടന്നൂർ, ഇരിട്ടി വഴി
17. 21.40 കണ്ണൂർ – ബെംഗളൂരു (SF)
ഇരിട്ടി, കൂട്ടുപുഴ വഴി
18. 20.15 പയ്യന്നൂർ – ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
19. 18.40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
20. 18.00 തിരുവനന്തപുരം – ബെംഗളൂരു (S/Dlx.)
നാഗർകോവിൽ, മധുര വഴി
21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)
നാഗർകോവിൽ വഴി
22. 19.30 എറണാകുളം – ചെന്നൈ (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
by Midhun HP News | Sep 17, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സന്നിധാനത്തിലെ സ്വര്‍ണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളുടെയും പീഠത്തിലെയും തൂക്കത്തിലെ കുറവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പെട്രോളോ മറ്റോ ആണെങ്കില്‍ ആവിയായി പോകാമെന്ന് വിചാരിക്കാം. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം നിസ്സാരമായി കാണാനാകില്ലെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ചീഫ് വിജലന്‍സ് ഓഫീസര്‍ക്ക് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി നിരീക്ഷിച്ചു. 1999 ല്‍ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതായി രേഖകളുണ്ട്. പിന്നെ എന്തിനാണ് 2019 ല്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോയതെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു.
ദ്വാരപാലക ശില്പങ്ങളും സ്വര്‍ണപ്പാളികളും പീഠവും 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു. ഇതിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. സ്വര്‍ണപ്പാളികള്‍ക്ക് 25 കിലോ 400 ഗ്രാം ഭാരവും, രണ്ട് പീഠങ്ങള്‍ക്ക് 17 കിലോ 400 ഗ്രാം ഭാരം എന്നിങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ രേഖകളിലുള്ളത്. ചെന്നൈയിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വര്‍ണ്ണപ്പാളികള്‍ ഒന്നര മാസത്തിന് ശേഷമാണ് തിരിച്ചെത്തിക്കുന്നത്.
അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ എത്തിക്കുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരാരും അനുഗമിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് തിരുവാഭരണം കമ്മീഷണര്‍ തൂക്കം രേഖപ്പെടുത്തിയപ്പോഴാണ് നാലു കിലോയുടെ കുറവ് രേഖപ്പെടുത്തുന്നത്. ദ്വാരപാലകശില്പം പൊതിയാനായി രണ്ടു സെറ്റ് സ്വര്‍ണ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടോയെന്നും, രണ്ടാമതൊരു സെറ്റ് ഉണ്ടെങ്കില്‍ അതേപ്പറ്റി കോടതിയെ അറിയിക്കാനും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വർണ്ണപീഠം നിർമ്മിച്ച് നൽകി: സ്പോൺസർ
അതിനിടെ, ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോഴാണ് പുതിയത് നിര്‍മിച്ചു നൽകിയത്. അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
കീഴാറ്റിങ്ങൽ കുളപ്പാടം വട്ടങ്ങാട്ട് വീട്ടിൽ കെഎസ്ആർടിസി റിട്ട:ജീവനക്കാരൻ തങ്കപ്പൻപിള്ള (79) അന്തരിച്ചു.
ഭാര്യ: സരസ്വതി അമ്മ
മക്കൾ: ദിനേശ്, ദിലീഷ് (യു എസ്), ദീപ്തി (അധ്യാപിക ബിസിവി സ്കൂൾ നെടുമങ്ങാട്), ദീപക്
മരുമക്കൾ: സുകന്യ (പിഡബ്ല്യുഡി), എൽ സൗമ്യാരാജൻ (യു എസ്), അരുൺ (ടാക്സ് പ്രാക്ടീഷണർ), കൃപ വിനോദ്
സഞ്ചയനം: ശനിയാഴ്ച 8.30ന്
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിധ്യ തുരുത്ത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച ‘നിറവ്’ എന്ന് പേരിട്ട പച്ചത്തുരുത്തിനാണ്, കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യം നെഞ്ചേറ്റി, സ്കൂളിലെ ഏഴ് സെൻറ് തരിശുഭൂമിയിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇനം സസ്യങ്ങളാണ് ഈ ഹരിത തുരുത്തിലുള്ളത്. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവയാൽ സമ്പന്നമായ ‘നിറവ്’, പട്ടണത്തിന് നടുവിലൊരു ജൈവവൈവിധ്യ കലവറയായി മാറിക്കഴിഞ്ഞു. പച്ചത്തുരുത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങാതെ, അതിന്റെ കൃത്യമായ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പൂർണ്ണമായി നിർവഹിക്കുന്നത്.
നഗരമധ്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഒരു ഹരിത മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റു സ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്. ഈ മാതൃകാപരമായ ഉദ്യമമാണ് ഗവൺമെൻറ് മോഡൽ വി & എച്ച് എസ് എസ് ആറ്റിങ്ങലിനെ ഒന്നാം സ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്കാരത്തിനും അർഹമാക്കിയത്.
Recent Comments