ഗോവിന്ദച്ചാമിയുടെ മൊഴി, ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷം ജയിൽ ചാട്ടം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം

ഗോവിന്ദച്ചാമിയുടെ മൊഴി, ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷം ജയിൽ ചാട്ടം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.

ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്.

ചങ്ങാതിക്ക് ഒരു മരം പദ്ധതി വിപുലീകരിച്ചു പെരുംകുളം എ എം എൽ പി സ്കൂൾ

ചങ്ങാതിക്ക് ഒരു മരം പദ്ധതി വിപുലീകരിച്ചു പെരുംകുളം എ എം എൽ പി സ്കൂൾ

പെരുംകുളം കുട്ടികളുടെ വീടുകളിൽ ഫല വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന ചങ്ങാതിക്ക് ഒരു മരം പദ്ധതി ക്ക് പെരുംകുളം എ എം എൽ പി എസിൽ തുടക്കമായി. കുട്ടികൾ കൊണ്ട് വന്ന ഫല വൃക്ഷ തൈകൾ പരസ്‌പരം കൈമാറി .സ്കൂൾ അസംബ്ലി യിൽ നടന്ന ചടങ്ങിന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ പ്രവീൺ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും പി ടി എ പ്രസിഡന്റുമായ അൻസർ നിർവഹിച്ചു .കടയ്ക്കാവൂർ കൃഷി ഭവനിലെ കൃഷി അസി സ്റ്റന്റു മാരായ പ്രീത, ആതിര എന്നിവർ പദ്ധതി യെ കുറിച്ചു വിശദീകരിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 ന് ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. അന്ന് കിട്ടിയ മരങ്ങൾ അവർ സംരക്ഷിച്ചു വരുന്നു. സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

സുകുമാരൻ നായർ (92) അന്തരിച്ചു

സുകുമാരൻ നായർ (92) അന്തരിച്ചു

ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർകോണം കുന്നുവിളപുത്തൻവീട്ടിൽ സുകുമാരൻ നായർ (92) അന്തരിച്ചു
മക്കൾ: രമേഷ്ചന്ദ്രൻ. എസ്, സുരേഷ്‌ചന്ദ്രൻ. എസ്, സതീഷ്ചന്ദ്രൻ. എസ്
മരുമകൻ: ഇന്ദിര, ബിന്ദു, ലജി

കിഴുവിലം ആയൂർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ

കിഴുവിലം ആയൂർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ

ചിറയിൻകീഴ്: കിഴുവിലം ആയൂർവേദ ആശുപത്രിയിൽ
നിർമിച്ച പുതിയ കെട്ടിട സമുച്ചയം ശനി വൈകിട്ട് 4.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി ശശി എം എൽ എ അധ്യക്ഷനാകും. 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 2023 ജൂലൈ മാസത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് ഘട്ടമായി നിർമാണം പൂർത്തിയാക്കി നിലവിലുണ്ടായിരുന്ന ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ച് നീക്കിയ ശേഷമാണ് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തന സജ്ജമാക്കിയത്. സംസ്ഥാന സർക്കാർ ആർദ്രം ആരോഗ്യ പദ്ധതിയിലൂടെ ഒരുകോടി അറുപത് ലക്ഷം രൂപയും ദേശീയ ആയുഷ്മിഷനിലൂടെ 75 ലക്ഷം രൂപയുമാണ് ആശുപത്രിയുടെ നവീകരണത്തിനായി അനുവദിച്ചത്.

റിസപ്ഷൻ, കൺസൾട്ടിങ് റൂമുകൾ, ചീഫ് മെഡിക്കൽ ആഫീസർക്കുള്ള മുറി, രോഗികൾക്ക് വിശ്രമസ്ഥലം,
പ്രൊസീജിയർ റൂം, ഫിസിയോതെറാപ്പി യൂണിറ്റ്,ഫാർമസി, നേഴ്സിംങ് റൂം , കിച്ചൺ, മെഡിസിൻ സ്റ്റോർ റൂം തുടങ്ങി വിവിധ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രവർത്തനം തുടങ്ങിയതും,
ചിറയിൻകീഴ് താലൂക്കിലെ പ്രധാനപ്പെട്ട ആയൂർവേദ ആശുപത്രികളിൽ ഒന്നുമാണ് കിഴുവിലത്തേത് . സമീപ പഞ്ചായത്തുകൾക്കുപുറമേ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധിയാളുകളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്.

പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകും.ആരോഗ്യ മേഖലയിൽ എൽ ഡി എഫ് സർക്കാർ കൈവരിച്ച പുരോഗതിയുടെ നേർസാക്ഷ്യം കൂടിയാണ് കിഴുവിലം ആയൂർവേദ ആശുപത്രി.

ഇന്നും സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

ഇന്നും സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,210 രൂപയായി. ഇന്നലെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 1360 രൂപയുടെ കുറവുണ്ടായി.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പവന് 1600 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ബുധനാഴ്ചയിലെ പവന് 75,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഉയര്‍ന്ന വില. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ജയിൽ അധികൃതരുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാനാകില്ല, പിടിക്കപ്പെട്ടത് നാട്ടുകാരുടെ ജാഗ്രതയിൽ: വിഡി സതീശൻ

ജയിൽ അധികൃതരുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാനാകില്ല, പിടിക്കപ്പെട്ടത് നാട്ടുകാരുടെ ജാഗ്രതയിൽ: വിഡി സതീശൻ

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും സർക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവർക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോൾ വ്യക്തമായി. പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ ഇരുത്തിയത് ഇവരെ സഹായിക്കാനാണെന്നും സതീശൻ ആരോപിച്ചു.

തളാപ്പിന് സമീപത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്നയാളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.