അഞ്ചുതെങ്ങ് സ്വദേശിയായ പതിനാറുകാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു

അഞ്ചുതെങ്ങ് സ്വദേശിയായ പതിനാറുകാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു

അഞ്ചുതെങ്ങ് സ്വദേശിയായ പതിനാറുകാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ പതിനാറുകാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുക്കാ സോക്കാർ ക്ലബിലേക്കാണ് സെലക്ഷൻ ലഭിച്ചത്.

അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിള ശിവാനന്ദനത്തിൽ ബാനർജി സീമ ദമ്പതികളുടെ മകൻ വൈഷ്ണവ് (16) ആണ് ഈ അഭിമാന നേട്ടത്തിന് അർഹനായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി അഞ്ഞൂറോളം പേർ പങ്കെടുത്ത സെലെക്ഷൻ മീറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗ ഗ്രൂപ്പിലാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ വൈഷ്ണവും ഉൾപ്പെട്ടത്. വൈഷ്ണവ് നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്. സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരൻ വിഷ്ണു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലഹരി മുക്ത ക്യാമ്പയിൻ ഉപജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലഹരി മുക്ത ക്യാമ്പയിൻ ഉപജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല സംഘടിപ്പിച്ച ലഹരിമുക്ത ക്യാമ്പയിൻ ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ എസ്.ന്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ സി. എസ്.ഐ. സ്കൂൾ റവ.കെ. റോയ് മോൻ നിർവഹിച്ചു.

കുട്ടികൾക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ അജി.ആർ ബോധവൽകരണ ക്ലാസ് നൽകി. പബ്ളിക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനീഷ് പോൾ, പ്രിൻസിപ്പൽ സിനി തോമസ്, വൈസ് പ്രിൻസിപ്പൽ ശ്രീജ.ഡി.എസ്, അസി. ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ അശ്വതി.ആർ, യൂണിറ്റ് ലീഡർമാരായ സൈലു.എസ്, ഷൈനി. വി, സിന്ധു റാണി.എസ്, കല.എം, ഗീതാകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യബന്ധന യാനം തലകീഴായി മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യബന്ധന യാനം തലകീഴായി മറിഞ്ഞു

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. 8:30 ഓടേയായിരുന്നു സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അഴിമുഖ ചാലിലായിരുന്നു അപകടം നടന്നത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

വെട്ടുതുറ സ്വദേശികളായ അഭിജിത്ത് ( 25 ), ശ്യാം (23) ചിറയിൻകീഴ് സ്വദേശി അഭി (25) തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ നീന്തിക്കയറുകയും ഒരാളെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയുമായിരുന്നു.

ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.

പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ലെന്നാണ് ട്രംപ് ഉത്തരവിട്ടത്.

ഈ ഉത്തരവ് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയില്‍ പോയി. മേരിലന്‍ഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരെയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ടെക് കമ്പനികളില്‍ നിന്ന് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നികുതി, യുഎസ് ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് തീവ്രമഴ സാധ്യത മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് തീവ്രമഴ സാധ്യത മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിനും മുകളിലായി ജൂണ്‍ 29- ഓടെ ചക്രവാത ചുഴി രൂപപ്പെടാനും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യത. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്.

ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും; മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂണ്‍ 28, 29 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യത.

അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു