ഭാരതി (103) നിര്യാതയായി
ആറ്റിങ്ങൽ: കൈലാത്തുകോണം ഭാവന ജംഗ്ഷൻ പുതുവൽവിള വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ഭാരതി (103) നിര്യാതയായി.
മക്കൾ: സുദേവൻ (late), ശശി (late), ഉഷ, ഇന്ദിര.
മരുമക്കൾ: മോഹനൻ (late), ജലജ.
ആറ്റിങ്ങൽ: കൈലാത്തുകോണം ഭാവന ജംഗ്ഷൻ പുതുവൽവിള വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ഭാരതി (103) നിര്യാതയായി.
മക്കൾ: സുദേവൻ (late), ശശി (late), ഉഷ, ഇന്ദിര.
മരുമക്കൾ: മോഹനൻ (late), ജലജ.
തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവെച്ച് സംസ്ഥാന ബജറ്റ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണന ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. അവരുടെ ജീവിത സുരക്ഷയാണ്. അവരുടെ ദുരിതമകറ്റാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
‘ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകളുടെയും പക്ഷത്തല്ല, മനുഷ്യന്റെ പക്ഷത്താണ് ഞങ്ങള്‍. വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ ആക്രമണങ്ങളെയും പ്രചരിപ്പിച്ച അസത്യങ്ങളെയും നേരിട്ട് മുന്നേറി വന്നവരാണ് ഞങ്ങള്‍. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. അത് മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ്.’- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
‘ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹ്യസുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യര്‍ക്ക് കിടപ്പാടവും ഒരു കോടിയലധികം പേര്‍ക്ക് സൗജന്യ ചികിത്സയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചനവും കടക്കെണിയില്‍ വീണവര്‍ക്ക് കിടപ്പാടം സംരക്ഷിച്ച് കൊടുക്കലും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളും സര്‍ക്കാര്‍ ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങള്‍ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഓരോ നിശ്വാസത്തിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്’- ധനമന്ത്രി വ്യക്തമാക്കി.


സർക്കാർ ജീവനക്കാർക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിച്ച് സംസ്ഥാന ബജറ്റ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് അഷ്വേര്‍ഡ് പെന്‍ഷന്‍. നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷനുണ്ടായിരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് സ്‌കീം പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ഡിഎ കുടിശ്ശിക തീര്‍ക്കും
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തുതീര്‍ക്കും
12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു
12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. സമയബന്ധിതമായി നടപ്പിലാക്കും
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു
മണമ്പൂർ ലയൺസ് ക്ലബ്ബിന്റെയും, തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിന്റെയും കെടിസിടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 31 -ാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കെടിസിടി ഓഡിറ്റോറിയത്തിൽ വച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. തിമിരം കണ്ടെത്തുന്ന ഏവർക്കും ശസ്ത്രക്രിയ ഭക്ഷണം താമസം യാത്ര ചിലവ് എല്ലാം തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രമേഹ നിർണയം സൗജന്യമായി നടത്താവുന്നതാണ്.
അന്വേഷണങ്ങൾക്ക്:-
Ln. സനൽ കുമാർ -9447655573
Ln.വിജയകുമാർ -9249714234
Ln.ഷിജു ഷറഫ് -8606224050.
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് ഹബ്ബുകളാക്കി മാറ്റുമെന്ന് സര്‍ക്കാര്‍. പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇന്ധന വിലവര്‍ധന മൂലവും പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴില്‍ രംഗത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച്, പുതിയ ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് 40,000 രൂപ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാനായി തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കും. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി 20 കോടി രൂപ മാറ്റിവെക്കുന്നതായി ധനമന്ത്രി ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകള്‍’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ് ബജറ്റ് പ്രഖ്യാപനം.
കേരളത്തിലെ 5000 ഓളം വരുന്ന അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെ സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ ഓട്ടോ സ്റ്റാന്‍ഡുകള്‍ നിര്‍മ്മിക്കും. അവിടെ സോളാര്‍ അധിഷ്ഠിത ചാര്‍ജിങ് യൂണിറ്റുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ നീക്കിവെക്കുന്നുവെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.


തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സിഐആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 റോഡുകളുടെ വികസനത്തിനാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ഉയര്‍ത്തിയ ആവശ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രഖ്യാപനം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനക്ഷേമ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കിടയില്‍ മറ്റൊരു സന്തോഷവര്‍ത്തമാനം കൂടി എന്ന് പരാമര്‍ശത്തോടെയാണ് മന്ത്രി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ പ്രഖ്യാപിച്ചത്. 486.33 കിലോമീറ്റര്‍ റോഡുകള്‍ സിഐആര്‍എഫില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച മുഖ്യമന്ത്രിക്കും, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും നന്ദി അറിയിക്കുന്നു.
റോഡ് പ്രവൃത്തികള്‍ക്കുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 39 പ്രധാനപ്പെട്ട റോഡുകളില്‍ വരുന്ന മാറ്റം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.


അതിനിടെ, സംസ്ഥാനത്തെ റോഡ് ഗതാഗതം സുഗമാക്കാന്‍ ഉതകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എംസി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കൊട്ടാരക്കര ബൈപ്പാസിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു.
Recent Comments