‘പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം’: ബിജെപി

‘പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം’: ബിജെപി

പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻ്റും സ്റ്റൈപൻ്റും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.സുധീർ ആവശ്യപ്പെട്ടു.

ഇടതു സർക്കാരിൻ്റെയും, എം എൽ എയുടേയും പട്ടികജാതി വഞ്ചനക്കെതിരെ പട്ടികജാതി മോർച്ച നടത്തിയ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സുധീർ. സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ല, പ്രഫഷണൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം, കേരളം കണ്ട ഏറ്റവും വലിയ ദലിത് വിരുദ്ദ സർക്കാരാണിത്, പട്ടികജാതി ക്ഷേമ പദ്ധതികൾ എല്ലാം അട്ടിമറിച്ചു, കഴിഞ്ഞ 8 വർഷം കൊണ്ട് പട്ടികജാതി ക്ഷേമത്തിന് വകയിരുത്തിയ 6458 കോടി രൂപ സർക്കാർ പാഴാക്കി, പട്ടിക ജാതി നിയമനങ്ങൾ നടക്കുന്നില്ല, സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കി, കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അട്ടിമറിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും ഉന്നയിച്ചു.

എസ് സി മോർച്ച ജില്ല പ്രസിഡൻ്റ് ശിവപ്രസാദ് അദ്ധ്യക്ഷനായി. ബിജെപി ജില്ല പ്രസിഡൻ്റ് റജികുമാർ, ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവൻ, ഇലകമൺസതീശൻ, വക്കം സുനിൽ കുമാർ, നിശാന്ത് വഴയില, റിജു, ടി.എൻ. സ്വരാജ്, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാ സ്ഥാപനം നടന്നു

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാ സ്ഥാപനം നടന്നു

പുരവൂർ ഗവ.എസ്‌ വി യുപി സ്കൂളിലെ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാസ്ഥാപനവും സ്കൂൾ വാർഷിക ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി അവർകൾ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി സമാഹാരത്തിന്റെ പ്രകാശനവും സമ്മാനദാനവും നടന്നു. വൈസ് പ്രസിഡന്റ് പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു പ്രദീപ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് അഞ്ചു. ബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സി.എസ്, വാർഡ് മെമ്പർമാരായ വിനീത്.വി.എ നസീം, അൻവർഷ, ഹെഡ്മിസ്ട്രസ് ബിന്ദു കെ.ബി, എസ് എം സി ചെയർപേഴ്സൺ മഞ്ജു. എം, പിടിഎ പ്രസിഡണ്ട് രേവതി. സി, എം പി ടി എ പ്രസിഡന്റ് ശരണ്യ യു.എൻ, സീനിയർ അസിസ്റ്റന്റ് ശാലിനി. ഒ എന്നിവർ സന്നിഹിതരായിരുന്നു.

ആറ്റിങ്ങലിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന്  ദാരുണാന്ത്യം

ആറ്റിങ്ങലിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ കൊട്ടിയോട് രോഹിണി ഭവനിൽ വിജിത്ത് (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11:30 മണിയോടുകൂടിയായിരുന്നു അപകടം.

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വര്‍ധിച്ചത്. 1,14,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വര്‍ധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

കൊല്ലം: കൊല്ലം നിലമേലില്‍ ഭക്ഷ്യവിഷബാധ മൂലം രണ്ട് പേര്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തി. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നിയമാനുസൃത അനുമതിയില്ലെന്നും സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ഹോട്ടലുകളില്‍ 12 എണ്ണം ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സംശയിക്കപ്പെടുന്നുണ്ടെങ്കിലും, മരുമകന്‍ ഷാജിയുടെ റിപ്പോര്‍ട്ടില്‍ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനും രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. റഷീദ ബീവിയുടെ മകള്‍ സജിമോള്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബം ഭക്ഷണം കഴിച്ചുവെന്ന് ആരോപിക്കുന്ന ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും വൃത്തിഹീന സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്.

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം; വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം; വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി

പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകൾക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകൾക്ക് മാത്രം രാവിലെ പത്തുമുതൽ രാത്രി 12വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്.

വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കർണാടകയിൽ രാവിലെ രാവിലെ പത്തു മുതൽ അർധരാത്രി 12വരെയും ബെംഗളൂരുവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണിവരെയുമാണ് ബാറുകൾക്ക് അനുമതി. കർണാടകയിൽ നാലു ലക്ഷം മുതൽ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാർ ലൈസൻസ് ഫീ. തമിഴ്‌നാട്ടിൽ 12 മണിക്കൂറാണ് ബാറുകളുടെ പ്രവർത്തന സമയമെന്നും മന്ത്രി പറഞ്ഞു.