by Midhun HP News | Dec 5, 2025 | Latest News, ജില്ലാ വാർത്ത
ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ – കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു.
2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ക കെ.എസ്.ആര്‍.ടി.സി 19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.
19.12.2025 മുതല്‍ 05.01.2026 വരെ ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സർവ്വീസുകള്‍
1. 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
3. 21.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
4. 23.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂര്‍ – മലപ്പുറം (SF) – മൈസൂര്‍, കുട്ട വഴി
6. 17.00 ബാംഗ്ലൂര്‍ – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി
7. 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
8. 18.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
9. 19.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
10. 19.45 ബാംഗ്ലൂര്‍ – എറണാകുളം (Multi Axle) – കോയമ്പത്തൂര്‍, പാലക്കാട് വഴി
11. 17.30 ബാംഗ്ലൂര്‍ – കൊല്ലം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 18.20 ബാംഗ്ലൂര്‍ – കൊട്ടാരക്കര (AC Seater) – കോയമ്പത്തൂര്‍, പാലക്കാട് വഴി
13. 18.00 ബാംഗ്ലൂര്‍ – പുനലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 19.10 ബാംഗ്ലൂര്‍ – ചേര്ത്തlല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 19.30 ബാംഗ്ലൂര്‍ – ഹരിപ്പാട് (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 19.10 ബാംഗ്ലൂര്‍ – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
17. 19.50 ബാംഗ്ലൂര്‍ – കോട്ടയം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
18. 19.20 ബാംഗ്ലൂര്‍ – പാല (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
19. 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
20. 21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍ (SF) – ഇരിട്ടി, മട്ടന്നൂര്‍ വഴി
21. 21.15 ബാംഗ്ലൂര്‍ – കണ്ണൂര്‍ (S/Dlx.) – ഇരിട്ടി, മട്ടന്നൂര്‍ വഴി
22. 22.00 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Dlx.) – ചെറുപുഴ വഴി(alternative days)
23. 22.10 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Exp.) – ചെറുപുഴ വഴി(alternative days)
24. 21.40 ബാംഗ്ലൂര്‍ – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി
25. 19.30 ബാംഗ്ലൂര്‍ – തിരുവനന്തപുരം (Multi Axle) – നാഗര്‍കോവില്‍ വഴി
26. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗര്‍കോവില്‍ വഴി
27. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂര്‍ വഴി
19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തില്‍ നിന്നുള്ള അധിക സർവ്വീസുകള്‍
1. 20.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം – ബാംഗ്ലൂര്‍ (SF) – മാനന്തവാടി, കുട്ട വഴി
6. 20.00 സുല്താ ് ന്ബ്ത്തേരി – ബാംഗ്ലൂര്‍(SF) – മൈസൂര്‍ വഴി
7. 21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
8. 19.00 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
9. 19.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
10. 20.00 എറണാകുളം – ബാംഗ്ലൂര്‍ (Multi Axle) – കോയമ്പത്തൂര്‍, സേലം വഴി
11. 18.00 കൊല്ലം – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
12. 15.10 പുനലൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
13. 17.20 കൊട്ടാരക്കര – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
14. 17.30 ചേര്ത്ത്ല – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
15. 17.40 ഹരിപ്പാട് – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
16. 18.10 കോട്ടയം – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
17. 18.30 കോട്ടയം – ബാംഗ്ലൂര്‍ (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
18. 19.00 പാല – ബാംഗ്ലൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
19. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
20. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍ (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
21. 21.30 കണ്ണൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) – മട്ടന്നൂര്‍, ഇരിട്ടി വഴി
22. 20.15 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)
23. 20.25 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ (S/Exp.) – ചെറുപുഴ, മൈസൂര്‍ വഴി(alternative days)
24. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂര്‍ (S/Dlx.) – ചെറുപുഴ, മൈസൂര്‍ വഴി
25. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (Multi Axle) – നാഗര്‍കോവില്‍, മധുര വഴി
26. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍കോവില്‍ വഴി
27. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 9188933716
എറണാകുളം
ഫോൺ നമ്പർ – 9188933779
കോഴിക്കോട്
ഫോൺ നമ്പർ – 9188933809
കണ്ണൂർ
ഫോൺ നമ്പർ – 9188933822
ബാംഗ്ലൂർ
ഫോൺ നമ്പർ – 9188933820
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011(Tollfree)
KSRTC STATION MASTER OFFICE CONTACT NUMBER 👇
https://docs.google.com/spreadsheets/d/1hsKCoKWfjnbrJpLNtMWN8A1hSiH9CfZoQL2ymD71h20/edit?usp=drive_link
by Midhun HP News | Dec 5, 2025 | Latest News, കേരളം
പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറയിൽ 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ ഗൾഫിൽ ഒളിവിൽ ആയിരുന്ന യുവാവിനെ എയർപോർട്ടിൽ എത്തിയപ്പോൾ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ജൂൺ പതിനെട്ടാം തീയതി വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു ചിതറ കാക്കാംകുന്ന് സ്വദേശിനിയായ 14കാരിയെ കാണുന്നത്.
തുടർന്ന് കുട്ടിയെ പാങ്ങോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരീച്ചിരുന്നു. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് വീട്ടിൽ നിന്നും ആത്മഹത്യ കുറുപ്പ് കണ്ടെടുത്തു. തുടർന്നാണ് അന്വേഷണം അജ്മലിലേക്ക് എത്തുന്നത്.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊട്ടാരക്കര നീലേശ്വരത്ത് കിടപ്പ് രോഗിയുടെ പരിചരണത്തിനായി വന്ന ഒരു ഹോം നഴ്സിന്റെ ക്രൂര കവർച്ചാ പ്രവർത്തി പുറത്തായി. കാരുണ്യവും സമർപ്പണവും നിറഞ്ഞ നഴ്‌സിംഗ് എന്ന പദത്തെ തന്നെ നാണം കെടിപ്പിക്കുന്ന രീതിയിലാണ് തിരുവല്ല സ്വദേശി അനീഷ് രോഗിയുടെ വീട്ടിൽ നടന്നത്.
പരിചരണത്തിനായി എത്തിയതായി വിശ്വാസം നേടി, രോഗബാധിതനായ ഗൃഹനാഥന്റെ എടിഎം കാർഡ് കൈവശപ്പെടുത്തി, പാസ്‌വേഡ് മനസിലാക്കി ₹75,000 രൂപ പിരിച്ചെടുത്തതായിരുന്നു ഇയാളുടെ നീക്കം. സംശയം തോന്നിയ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനീഷ് കവർച്ച നടത്തിയ വിവരം പുറത്തായത്.
പല പ്രദേശങ്ങളിലും രോഗികളെ പരിചരിക്കുന്ന പേരിൽ എത്തി ഇത്തരത്തിൽ പണം കവർന്നിട്ടുണ്ടെന്ന സംശയങ്ങൾ പൊലീസ് ഉന്നയിക്കുന്നു. കൂടുതൽ പരാതികൾ വരാൻ സാധ്യതയുള്ളതിനാൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മനുഷ്യസേവനത്തിന്റെ ഏറ്റവും ഉയർന്ന നിയോഗമായി കണക്കാക്കപ്പെടുന്ന നഴ്‌സിംഗ് രംഗത്തിന്റെ വിശ്വാസ്യത itself ഇത്തരം പ്രവൃത്തികൾ തകർക്കുന്നു എന്നതാണ് നാട്ടുകാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രതിഷേധം.



by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതുമായ പ്രതിസന്ധി ഇന്നും തുടരുന്നു. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്നും സര്‍വീസുകളെ പ്രശ്‌നം ബാധിച്ചതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധമാണ് യാത്രക്കാര്‍ ഉയർത്തുന്നത്. ഡല്‍ഹിയില്‍ നിന്നും ഇന്ന് അര്‍ദ്ധരാത്രി വരെയുള്ള ഇൻഡിഗോയുടെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ആറു മണി വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി.
വിമാനത്താവളത്തില്‍ തറയില്‍ വിശ്രമിക്കുന്ന യാക്രക്കാരുടെയും കൂട്ടിയിട്ടിരിക്കുന്ന ലഗേജുകളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി യാത്രക്കാര്‍ ഇന്‍ഡിഗോയ്ക്ക് എതിരെ മുദ്രാവാക്യം ഉള്‍പ്പെടെ മുഴക്കുന്ന നിലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. മണിക്കൂറുകളായി കാത്തു നില്‍ക്കുമ്പോഴും വിമാനം എപ്പോള്‍ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പോലും നല്‍കാന്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ 8.05ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം ഇതുവരെ അനിശ്ചിതമായി വൈകിയിരിക്കുയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്നതില്‍ കൃത്യമായ അറിയിപ്പും യാത്രക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനിടെ രാവിലെ 11.40 ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം വിമാനം റദ്ദാക്കിയതായി ഇന്‍ഡിഗോ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ വൈകീട്ട് 6.20 ന് പുറപ്പെടേണ്ട ബംഗളൂരു തിരുവനന്തപുരം വിമാനം കൃത്യസമയം പാലിക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു.
വിമാനസര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ സാരമായി വലച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-അബുദാബി വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു.
അതേസമയം, വിമാന സര്‍വീസുകള്‍ ക്രമം തെറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തി. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നു എന്നാണ് കമ്പനിയുടെ പ്രതികരണം.
ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കും. യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചാല്‍ മതി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ കുറിച്ചു.
ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.



അതേസമയം, വിമാന സര്‍വീസുകള്‍ ക്രമം തെറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തി. ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നു എന്നാണ് കമ്പനിയുടെ പ്രതികരണം.
ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കും. യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചാല്‍ മതി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ കുറിച്ചു.
ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.
by Midhun HP News | Dec 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദി ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ആദ്യകാല തിരുവനന്തപുരം മേയര്‍മാരിലൊരാളായ സത്യകാമന്‍ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂര്‍ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നണിയില്‍ നിലകൊണ്ട ജയശങ്കര്‍ പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. 1998 – 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. എസ് ജയശങ്കറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിന്‍ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നതെന്നാണ് സൂചന. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.
യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് താന്‍ നിര്‍ബന്ധിച്ചിട്ടില്ല. തനിക്കെതിരായ പരാതി സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുവെന്നാണ് വിവരം. ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
അതേസമയം, ഒമ്പതാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പാലക്കാടു നിന്നും മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.



Recent Comments