by Midhun HP News | Dec 15, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും.
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുൽ പറയുന്നത്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
വെളളൂർകോണം സൊസൈറ്റിമുക്ക് അനന്ദു ഭവനിൽ സുനിൽകുമാർ (51) അന്തരിച്ചു.
ഭാര്യ: സരിത
മക്കൾ: അനന്ദു, അനഘ
by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ മുൻ കൗൺസിലറും, വീക്ഷണം ആറ്റിങ്ങൽ പ്രാദേശിക ലേഖകനുമായ കെ. ജെ. രവികുമാറിന്റെ വീടിനു നേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം മുനിസിപ്പൽ ഇലക്ഷൻ റിസൾട്ട് വന്നതിനു പിന്നാലെയാണ് ഡിയോ സ്കൂട്ടറിൽ എത്തിയ രണ്ട് സിപിഎം പ്രാദേശിക പ്രവർത്തകർ മൂന്ന് പ്രാവശ്യമായി രവികുമാറിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
ആദ്യത്തെ രണ്ടെണ്ണം വീടിന്റെ മതിലിനും, ഗേറ്റിനും നേരെയും, മൂന്നാമത്തേതു വീടിന്റെ മുറ്റത്തുമാണ് എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് മുറ്റത്തു ഇറങ്ങി നോക്കിയപ്പോൾ അക്രമികൾ കൊലവിളി നടത്തി സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. തുടർന്നു രവികുമാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയും കേരള പോലീസ് ഫോറിൻസ് വിഭാഗം വീട്ടിൽ വന്നു പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട് തൊപ്പി ചന്തയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നിൽ കാർ ഇടിച്ചു കയറ്റി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ആലംകോടിന് സമീപത്തുള്ള തൊപ്പി ചന്ത ജംഗ്ഷനിൽ ബസ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിലാണ് അമിത വേഗതയിൽ വന്ന കാർ ബസ്സിന്റെ പിന്നിൽ ഇടിച്ചു കയറ്റിയത് കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാറിനുള്ളിൽ 4 യുവാക്കൾ ഉണ്ടായിരുന്നു യുവാക്കളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച അധ്യാപകൻ കെ. സതീഷ് (55) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. കവടിയാർ പണ്ഡിറ്റ് കോളനി സ്വദേശിയായ സതീഷിന്റെ വൃക്കകളും കരളും കണ്ണുകളുമാണ് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും, ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും, കണ്ണുകൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽ മോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. സതീഷിൻ്റെ കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. സതീഷിന് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
കഴിഞ്ഞ എട്ടിന് രാവിലെ ഏജീസ് ഓഫീസിനു സമീപത്തു വെച്ച് സതീഷ് സഞ്ചരിച്ച സ്കൂട്ടറിനെ ഒരു കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ 12-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഭാര്യ മമതയും മക്കളായ യദു എം.സതീഷ്, ദയ എം. സതീഷ് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിനു തയ്യാറാവുകയായിരുന്നു. സതീഷ് മരണാനന്തര അവയവദാനത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടും ബാംഗങ്ങൾ അറിയിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻ്റ് ഓർഗനൈസേഷൻ്റെ ഏകോപനത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തൃശ്ശൂർ ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു കെ. സതീഷ്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ഇന്ന് രാവിലെ 11ന് ആണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്യൂമറേഷന് ഫോം സമർപ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. വിതരണം ചെയ്ത ഫോമുകളിൽ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തു.
ഫോമുകൾ ഇനിയും സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരും. മരിച്ചവരും താമസസ്ഥലം മാറിയവരും ഇതില് ഉള്പ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
Recent Comments