റണ്ണൊഴുകും, സഞ്ജുവോ, പന്തോ?; കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

റണ്ണൊഴുകും, സഞ്ജുവോ, പന്തോ?; കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. സഞ്ജുവും കൂട്ടരും രണ്ടാം ജയം തേടി ഇറങ്ങുമ്പോള്‍ ആദ്യ ജയത്തിനാണ് ഋഷഭ് പന്തും സംഘവും ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് ഡല്‍ഹി തോറ്റത്. ലക്‌നൗവിനെതിരെയാണ് രാജസ്ഥാന്‍ ജയം നേടിയത്. ജയ്പൂരില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയ കുതിപ്പ് തുടരാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. ജയ്പൂരിലെ പിച്ച് പേസിനെ പിന്തുണക്കുന്നതല്ല. കഴിഞ്ഞ മത്സരഫലം ഇത് തെളിയിച്ചിരുന്നു. പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായേക്കാം. അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ ടീമുകള്‍ അടിച്ചെടുത്തേക്കും.

രാജസ്ഥാനും ഡല്‍ഹിയും ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 13 എണ്ണത്തില്‍ ഡല്‍ഹി വിജയിച്ചു, 14 എണ്ണം രാജസ്ഥാന്‍ നേടി. റോയല്‍സിനെതിരെ ഡല്‍ഹിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 207 ആണ്, ഡല്‍ഹിക്കെതിരെ രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 222ഉം.

തോല്‍വിക്ക് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; നായകന്‍ ഗില്ലിന് പിഴ; 12 ലക്ഷം രൂപ ഒടുക്കണം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഔവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ. ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.

‘ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ ടീമിന്റെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി,’ ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചു സ്ഥിരീകരണം നടത്തിയത്.

രണ്ട് തവണയായി പാക് ക്രിക്കറ്റിന്റെ തലപ്പത്തിരുന്ന ആളാണ് ഷഹരിയാര്‍ ഖാന്‍. 2003 മുതല്‍ 06 വരെയും 2014 മുതല്‍ 17 വരെയുമായിരുന്നു അദ്ദേഹം അധ്യക്ഷനായി ഇരുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ കസിനാണ് ഷഹരിയാര്‍ ഖാന്‍. ക്രിക്കറ്റ് ചെയര്‍മാന്‍ സ്ഥാനത്തു വരും മുന്‍പ് അദ്ദേഹം നയതന്ത്ര സെക്രട്ടറിയായിരുന്നു.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

റിയാദ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല.

മത്സരത്തില്‍ ഇരു ടീമുകള്‍ക്കും അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് മികച്ച പൊസിഷനില്‍ എത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങിലൂടെ ഇന്ത്യയുടെ ഭാഗത്ത് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. മലയാളി സഹല്‍ അബ്ദുല്‍ സമദില്ലാതെ ഇന്ത്യ ഇറങ്ങിയത്. താരത്തിനു പരിക്കാണ് തിരിച്ചടിയായത്.

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്താൻ വിവാദ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു

മുൻ പാകിസ്ഥാൻ വിവാദ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറിൽ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റിൽ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

1958 ലെ ബ്രിഡ്ജ്ടൗൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് 20 ആം വയസിൽ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. 1972-73 പര്യടനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ അവസാന ടെസ്റ്റ് കളിച്ചു. 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം അഞ്ച് സെഞ്ചുറികളും 16 അർധസെഞ്ചുറികളും സഹിതം 2,991 റൺസ് നേടിയിട്ടുണ്ട്. ഓഫ് സ്പിൻ ബൗളർ കൂടിയായ അഹമ്മദ് 22 വിക്കറ്റുകളും വീഴ്ത്തി.

വലിയ വിവാദങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിരമിച്ചത്. മെൽബൺ ടെസ്റ്റിൽ ഓസീസ് പേസർ ഡെന്നിസ് ലില്ലിക്കെതിരെ അഹമ്മദ് വഴക്കിട്ടിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാൻ അഹമ്മദ് വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. ഇത് പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി. അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സാത്വിക്- ചിരാഗ് സഖ്യം; ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രീ ക്വാർട്ടറിൽ

ലണ്ടന്‍: ഇന്ത്യന്‍ പുരുഷ ഡബിള്‍സിലെ കരുത്തരായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍ണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. മൂന്ന് തവണ ലോക ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍- ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം ഞെട്ടിച്ചത്.

കരുത്തരായ എതിരാളികള്‍ക്കെതിരെ അനായാസ മുന്നേറ്റമാണ് ഇന്ത്യന്‍ സഖ്യം നടത്തിയത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ സഖ്യം കളിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് യുടിലിറ്റ അരേനയിലും കണ്ടത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ആധികാരിക വിജയമാണ് ഇന്ത്യന്‍ സഖ്യം നേടിയത്. സ്‌കോര്‍: 21-18, 21-14.

പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ തന്നെ മുഹമ്മദ് ഷൊഹിബുള്‍- ബഗാസ് മൗലാന സഖ്യമാണ് സാത്വിക്- ചിരാഗ് സഖ്യത്തിന്റെ എതിരാളികള്‍.