തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്. ഉച്ചത്തിലുള്ള മുഴക്കം കേട്ട് ആളുകള്‍ വീടിന് പുറത്തിറങ്ങി. ശബ്ദത്തിന് ശേഷം ചെറിയ തോതില്‍ ചലനം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഭൂചലനത്തില്‍ ആറ് വീടുകള്‍ക്കാണ് പൊട്ടലുണ്ടായത്. കള്ളിക്കാട് ചില വീടുകളുടെ അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ തറയില്‍ വീഴുകയും ടി വിയുടെ മുകളിലിരുന്ന ഫോട്ടോയും ട്രോഫികളും താഴെ വീണ് പൊട്ടുകയും ചെയ്തു.

പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗരോര്‍ജ്ജ പ്ലാന്റിന് അപേക്ഷിക്കാം

സൗരോര്‍ജ്ജ പ്ലാന്റിന് അപേക്ഷിക്കാം

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജപ്ലാന്റ് സ്ഥാപിക്കുന്ന ‘സൗരതേജസ്’ പദ്ധതിയില്‍ അനേര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടു മുതല്‍ മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനവും സബ്‌സിഡി ലഭിക്കും. അനെര്‍ട്ടിന്റെ പി.എം.ജിയിലിലുള്ള ജില്ലാ ഓഫീസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. വൈദ്യുതി ബില്‍, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-0471 2304137, 9188119401.

പട്ടികജാതി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയായ പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് തിരുമല തൃക്കണ്ണാപുരം, റജി ഭവനിൽ അജയ് ജയൻ (21)നെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ നൽകിയിരുന്ന ഇയാളുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള പരിചയമാണ് പീഡനത്തിൽ കലാശിച്ചത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ നിർദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്. ഐ വിജിത്ത് കെ നായർ, രാജേന്ദ്രൻ, എ എസ് ഐ താഹിറുദീൻ, ഷജീം, എസ്.സി. പിഒമാരായ പ്രിജിത്, ഷാജി, ബിനു, സിപിഒമാരായ സോജു, കിരൺ, രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

സർക്കാർ സ്ഥാപനത്തിൽ  ആറ്  മാസത്തെ അഗ്രി ബിസിനസ് കോഴ്‌സിൽ സൗജന്യ പരിശീലനം

സർക്കാർ സ്ഥാപനത്തിൽ ആറ് മാസത്തെ അഗ്രി ബിസിനസ് കോഴ്‌സിൽ സൗജന്യ പരിശീലനം

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ എക്സ്റ്റൻഷൻ സെന്ററിൽ +2 / ഡിഗ്രി യോഗ്യത ഉള്ളവർക്ക് ആറു മാസത്തെ Entrepreneurship Development in Agri-Business സൗജന്യ പരിശീലനം 03 / 01/ 2022 മുതൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :9746870544

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി

ആറ്റിങ്ങൽ : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി. ഐ. റ്റി.ഐ. ജഗ്ഷനിൽ നിന്നും ആരംഭിച്ച് കിഴക്കെ നാലു മുക്കിൽ അവസാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് അംബി രാജ് പ്രതിജ്ഞ ചൊല്ലി. അഡ്വ: ജയകുമാർ അശംസകൾ അർപ്പിച്ചു. എസ്. പ്രശാന്തൻ, എം.എച്.അഷ്റഫ്, കെ.ജി.രവികുമാർ, സതീഷ്, സുരേഷ്, അഡ്വ: സുരേഷ്, മനോജ്, അഡ്വ:താഹ, ഗായത്രി, ഭാസി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

പെട്രോൾ ബോംബെറിഞ്ഞ്  കൊലപാതകശ്രമം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ

പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ

കല്ലമ്പലം: പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെലപാത ശ്രമം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. പാരിപ്പള്ളി , കിഴക്കനേല ,സുനിത മന്ദിരത്തിൽ വിഷ്ണുപ്രസാദ് (24)നെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. 2018 ഡിസംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭം വം നടന്നത്. കല്ലമ്പലം മുത്താന കൊടുവേലിക്കോണത്ത് പ്രവർത്തിക്കുന്ന കെ.വി.എം ബ്രദേഴ്സ് ക്ലബിളിൽ പെട്രോൾ ബോംബെറിഞ്ഞ ശേഷം ക്ലബ് ഭാരവാഹികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മൂന്ന് വർഷക്കാലമായി വിവിധ പ്രദേശങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഒപ്പറേഷൻ ഡ്രോജൻ്റെ ഭാഗമായി വർക്കല ഡി.വൈ.എസ് .പി നിയാസ്.പിക്ക് പ്രതി കടമ്പാട്ടുകോണത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ,ചന്ദ്രശേഖർ , വിജയകുമാർ ജി.എസ്.ഐ ജയൻ എ.എസ്.ഐ നജീബ് സി.പി.ഒ മാരായ വിനോദ് , ഹരിമോൻ , പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തത്. 2108 ലെ മറ്റൊരു കൊലപാതക കേസിലെ വിചാരണ പ്രതി കൂടിയാണ് വിഷ്ണു പ്രസാദ് എന്ന് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.