നാവായിക്കുളത്തിൻ്റെ അഭിമാനമായ വൈഷ്ണവിന് ബി.ജെ.പി. ആദരവ് നൽകി

നാവായിക്കുളത്തിൻ്റെ അഭിമാനമായ വൈഷ്ണവിന് ബി.ജെ.പി. ആദരവ് നൽകി

ഡൽഹിയിൽ നടന്ന ഭാരതത്തിൻ്റെ 74 മത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി. കേഡറ്റ് കൊട്ടിയം പോളിടെക്നിക് വിദ്യാർത്ഥിയും ഇരുപത്തിയെട്ടാംമൈൽ സ്വദേശിയും ആയ വൈഷ്ണവിന് ബി.ജെ.പി ഇരുപത്തിയെട്ടാംമൈൽ വാർഡ് കമ്മറ്റി ആദരവ് നൽകി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു. പഞ്ചായത്ത് അംഗങ്ങളായ ജിഷ്ണു.എസ്.ഗോവിന്ദ്, അരുൺ കുമാർ എസ്. നാവായിക്കുളം നോർത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി, നേതാക്കളായ അനിൽ കുമാർ, സന്തോഷ് വെട്ടിയാറ എന്നിവർ പങ്കെടുത്തു.

സി. ഭവാനി അമ്മ (88) നിര്യാതയായി

സി. ഭവാനി അമ്മ (88) നിര്യാതയായി

ആറ്റിങ്ങൽ പാലസ് റോഡിൽ “കഞ്ചൻ” നിൽ പി.എൻ.ആർ.എ 91 പരേതനായ വാസു പിള്ളയുടെ സഹധർമ്മിണി സി ഭവാനി അമ്മ (88) നിര്യാതയായി.

മകൻ: അഡ്വ. ആറ്റിങ്ങൽ വി രാധാകൃഷ്ണൻ.
മരുമകൾ: വി.എൻ കവിത (അധ്യാപിക,ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ)

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യം ഒരുക്കും; തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യം ഒരുക്കും; തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള

തിരുവനന്തപുരം: വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 15 കോടി നീക്കിവയ്ക്കുന്നതായി ബജറ്റില്‍ പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തില്‍ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.

കേരളം വളര്‍ച്ചയുടെ പാതയില്‍ ആണ്. സംസ്ഥാനത്തിന്റെ വ്യവസായ രംഗം ഉള്‍പ്പെടെ തിരിച്ചുവരവു നടത്തിയെന്ന് മന്ത്രി പറഞ്ഞു.

മീമ്പാട്ടു  കുളത്തിലെ  മത്സ്യകൃഷി  വിളവെടുപ്പ് നടത്തി

മീമ്പാട്ടു കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ആറ്റിങ്ങൽ: കൊടുമൺ മീമ്പാട്ടു കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി നിർവഹിച്ചു . വൈസ് ചെയർമാൻ തുളസിധരൻ പിള്ള, ഫിഷറീസ് കോർഡിനേറ്റർ പ്രേമ, കൊടുമൺ കർഷകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു .

ഓസ്‍കര്‍ നേട്ടത്തിനോട് അടുത്ത് ആര്‍ആര്‍ആര്‍; ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ഓസ്‍കര്‍ നേട്ടത്തിനോട് അടുത്ത് ആര്‍ആര്‍ആര്‍; ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ്എസ് രാജമൗലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷന്‍.

വർക്കലയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസ്സിൽ നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

വർക്കലയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസ്സിൽ നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

വർക്കലയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസ്സിൽ നാലംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ .ഇലകമൺ സ്വദേശി മുഹമ്മദ് സെയ്ദ് ആണ് പിടിയിലായത്. കേസിൽ പ്രതിയായ, വിഷ്ണു, മറ്റുള്ള രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ എന്നിവരും കേസിൽ പ്രതികളാണ്. ഇവർക്ക് എതിരെ ജുവനൈൽ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു. വർക്കല കിഴക്കേപ്പുറം, ഇ.പി. കോളനി സ്വദേശിയായ ജുബിൻ (15) എന്ന പ്ലസ് വൺ വിദ്യാർത്ഥിയെ നാലംഗ സംഘം ദേഹോപദ്രവം ഏല്പിച്ച കേസിലാണ് സെയ്ദിനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

കേസ്സിൽ ഒന്നാം പ്രതിയായ ഇയാൾ ഇ പി കോളനി കേന്ദ്രീകരിച്ച് സ്ഥിരം അടിപിടി, മറ്റ് അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയ്ക്കെതിരെ സമാനമായ വേറെയും നാലോളം കേസുകൾ നിലവിലുണ്ട്.

എസ്‌സി മോണറ്ററിംഗ് കമ്മിറ്റി മെമ്പറായ കുട്ടപ്പന്റെ മകനായ ജുബിൻ വീടിനു സമീപത്തുള്ള കുളത്തിൽ കുളിക്കാനായികുമ്പോ വഴിയരികിൽ ഇരുന്ന നാലംഗസംഘം മർദ്ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചു എന്നും അതിന് വിസമ്മതിച്ചതിലുള്ള വൈരാഗ്യം കാരണമാണ് തന്നെ മർദ്ധിച്ചത് എന്നുമാണ് ജൂബിൻ പോലീസിന് നൽകിയ മൊഴി. തൊട്ടടുത്ത ദിവസം മൂന്നുമണിയോടുകൂടി നാലംഗ സംഘം ജുബിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ജുബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അക്രമികളിൽ ഒരാളിന്റെ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു ജുബിന്റെ വയറ്റിലും കവിളിലും മാരകമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂക്കിലും ചെവിയിൽ നിന്നും രക്തം വാർന്നൊലിച്ച് അവശ നിലയിലായിരുന്നു കുട്ടി. ജൂബിന്റെ നിലവിളി കേട്ട് വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ജൂബിന്റെ മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ ആക്രമി സംഘങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ അബോധാവസ്ഥയിലായിരുന്ന ജുബിനെയും കൂട്ടി പിതാവ് കുട്ടപ്പൻ വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ചെവിയിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് കണ്ട് പോലീസ് കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു

എന്നാൽ അയിരൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിനു പിറ്റേന്ന് കുട്ടിയുടെ മൊഴിയെടുക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴിയെ നിസ്സാര വൽക്കരിച്ചു വീടിനുള്ളിൽ കയറി ആക്രമിച്ചു എന്നത് വീടിൻറെ വെളിയിൽ വച്ച് ആക്രമിച്ചു എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് കുട്ടിയുടെ കുടുംബത്തെ ആശങ്കയിലാക്കിയിരുന്നു. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികൾ ഒളിവിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വർക്കലയിലെ ഇലകമൺ,കിഴക്കേപ്പുറം, ഇ പി . കോളനി, പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ വ്യാപകമായി വിപണനവും ഉപയോഗവും നടക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്.