പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്

പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്

പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്. പാർട്ടി ആസ്ഥാനത്തെത്തി രാഹുൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു പ്രവർത്തകർ രാഹുലിന്റെ പിറന്നാൾ ആഘോഷമാക്കി. രാഹുലിന്റെ പിറന്നാൾ പ്രമാണിച്ച് രാവിലെ മുതൽ നൂറുകണക്കിന് പ്രവർത്തകരാണ് എഐസിസി ആസ്ഥാനത്തെത്തിയത്.

പതിവ് പിറന്നാൾ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി രാഹുൽ ഇക്കുറി എഐസിസി ആസ്ഥാനത്തെത്തിയതോടെ ആവേശം ഇരട്ടിയാക്കി. എഐസിസി ആസ്ഥാനത്തെ ആഘോഷം ഉപേക്ഷിച്ച്,ചേരികളിലെത്തി ആവശ്യസാധനങ്ങൾ വിതരണം ചെയ്യാനായിരുന്നു രാഹുൽ പ്രവർത്തകർക്ക് നൽകിയ. എന്നിട്ടും പ്രവർത്തകരും നേതാക്കളും പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചതോടെയാണ് രാഹുൽ എഐസിസി ആസ്ഥാനത്ത് എത്തിയത്.

യോഗം കഴിയുംവരെ രാഹുലിനായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കാത്തു നിന്നു. നഷ്ടപ്രതാപത്തിൽ നിന്ന് കോൺഗ്രസിന്റെ തിരിച്ചുവരവും,പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവും 54 ആം പിറന്നാൾ രാഹുലിന് ഇരട്ടിമധുരമാകും.

കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ കണ്ടെത്തിയത്.

അഞ്ച് നാടൻ ബോംബായിരുന്നു ഉണ്ടായത്. ഇത് കച്ചടക്കാരാണ് കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർ നടപടികൾ പൊലീസ് സ്വീകരിച്ചുവരികെയാണ്.

കടയ്ക്കൽ ദേവസ്വം ബോർഡ് ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കടയ്ക്കൽ ദേവസ്വം ബോർഡ് ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കടക്കൽ ദേവസ്വംബോർഡിലെ ജീവനക്കാരൻ ബിജു വയലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് ബൈക്കിൽ വരവേ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടയ്ക്കൽ ക്ഷേത്രത്തിലെ നാദസ്വരം കലാകാരനായിരുന്നു.

‘അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു, ഒരു ദിവസം രക്ഷിക്കാന്‍ ഒരാളു വന്നു; ഇത്രേയുള്ളൂ’

‘അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു, ഒരു ദിവസം രക്ഷിക്കാന്‍ ഒരാളു വന്നു; ഇത്രേയുള്ളൂ’

ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടുത്തെ അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു… ആടുജീവിതത്തിന് ആസ്വാദനം എഴുതുകയാണ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തേജസ്വിനി.

വായനാദിനത്തില്‍ ആടുജീവിതത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ തന്നെയാണ്, തേജസ്വിനിയുടെ ആസ്വാദനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ”കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആളു വന്നു. രക്ഷിച്ചു കൊണ്ടുപോയി” ഇങ്ങനെയാണ് തേജസ്വിനിയുടെ ആസ്വാദനം. ആടുജീവിതം സിനിമയിലെ പെരിയോനെ എന്ന പാട്ടും തേജസ്വിനി കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത്രയേ ഉള്ളൂ എന്ന കുറിപ്പോടെയാണ് ബെന്യാമിന്‍ കുറിപ്പു പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനു താഴെയാവട്ടെ വായനക്കാരുടെ സ്‌നേഹം നിറയുകയാണ്. ഇതിനെയാണ് നിങ്ങ കൊണ്ടോയി വല്യൊരു ബുക്കായി മാറ്റിയത് എന്നു ചോദിക്കുന്ന വായനക്കാര്‍ തേജസ്വനിക്കു ലവ് ഇമോജികള്‍ വാരിക്കോരിയാണ് നല്‍കിയത്.

മഴയൊഴിഞ്ഞ ‘മണ്‍സൂണ്‍’; ഇതുവരെ 20 ശതമാനം കുറവ്; ഓഗസ്റ്റില്‍ ലാ നിന രൂപപ്പെടും, കനത്ത പേമാരി

മഴയൊഴിഞ്ഞ ‘മണ്‍സൂണ്‍’; ഇതുവരെ 20 ശതമാനം കുറവ്; ഓഗസ്റ്റില്‍ ലാ നിന രൂപപ്പെടും, കനത്ത പേമാരി

ഡല്‍ഹി: മണ്‍സൂണ്‍ ആരംഭിച്ചങ്കെിലും ജൂണ്‍ മാസത്തില്‍ രാജ്യത്ത് 20 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ 18 വരെയുള്ള കാലയളവില്‍ 64.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 80.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ജൂണ്‍ പകുതി പിന്നിട്ടിട്ടും മണ്‍സൂണിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

ജൂണ്‍ 1 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 10.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 70 ശതമാനം കുറവാണിത്. മധ്യ ഇന്ത്യയില്‍ 50.5 മില്ലി മീറ്ററും ( 31 ശതമാനം കുറവ്), തെക്കന്‍ മേഖലയില്‍ 106.6 മില്ലിമീറ്ററും ( 16 ശതമാനം കുറവ്), കിഴക്ക്-വടക്കുകിഴക്കന്‍ മേഖലയില്‍ 146.7 മില്ലി മീറ്ററും ( 15 ശതമാനം കുറവ്) മഴയാണ് ലഭിച്ചത്.

എന്നാല്‍ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 19 നാണ് നിക്കോബാര്‍ ദ്വീപുകളുടെ ഭാഗങ്ങളിലേക്കെത്തിയത്.

ഇത് മെയ് 26-ഓടെ റെമല്‍ ചുഴലിക്കാറ്റിനൊപ്പം രാജ്യത്തിന്റെ ദക്ഷിണമേഖലയിലേക്കും മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും വ്യാപിച്ചു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ ആറു ദിവസം മുമ്പ്, മെയ് 30-ന് കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തി. ജൂണ്‍ 12-ഓടെ, മണ്‍സൂണ്‍ കേരളം, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഴുവനായി വ്യാപിച്ചു.

ദക്ഷിണ മഹാരാഷ്ട്ര, ഛത്തീസ്ഗഢിന്റെയും ഒഡീഷയുടെയും തെക്കന്‍ മേഖലകള്‍, പശ്ചിമ ബംഗാള്‍, സിക്കിം, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മണ്‍സൂണെത്തി. എന്നാല്‍ അതിനുശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് 92 ശതമാനം മഴയുടെ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

മഴക്കുറവ് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. 52 ശതമാനം കൃഷിയും മണ്‍സൂണിനെ ആശ്രയിച്ചാണ്. ജൂണ്‍, ജൂലൈ മാസങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട മണ്‍സൂണ്‍ മാസങ്ങളായി കണക്കാക്കപ്പെടുന്നു. ഖാരിഫ് വിളകളുടെ ഭൂരിഭാഗം വിതയ്ക്കലും ഈ കാലയളവില്‍ നടക്കുന്നു. കുടിവെള്ളത്തിനും വൈദ്യുതി ഉത്പാദനത്തിനും നിര്‍ണായകമായ ജലസംഭരണികള്‍ നിറയുന്നതിനും മണ്‍സൂണ്‍ അത്യന്താപേക്ഷിതമാണ്.