ഐപിഎല്‍ ചരിത്രത്തിലാദ്യം; ചെന്നൈ- ബംഗളൂരു മത്സരത്തിന് റെക്കോര്‍ഡ് കാണികള്‍

ഐപിഎല്‍ ചരിത്രത്തിലാദ്യം; ചെന്നൈ- ബംഗളൂരു മത്സരത്തിന് റെക്കോര്‍ഡ് കാണികള്‍

ഐപിഎല്ലിന്റെ പതിനേഴാം സീസണിലെ ആദ്യ ദിനം കാണികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയതായി ഡിസ്‌നി സ്റ്റാര്‍. സീസണിലെ ആദ്യ മത്സരം 16.8 കോടി കാണികള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ഉദ്ഘാടന ദിവസം 1276 കോടി മിനിറ്റ് സമയം കാണികളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരും തമ്മിലായിരുന്നു ആദ്യ മത്സരം. ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കില്‍ 6.1 കോടി കാണികളാണ് ഒരേസമയം മത്സരം കണ്ടത്.

ക്രിക്കറ്റിന്റെയും ടാറ്റ ഐപിഎല്ലിന്റെയും വളര്‍ച്ചയില്‍ ബിസിസിഐയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായി സ്റ്റാര്‍ സ്പോര്‍ട്സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.ഐപിഎല്ലിന് ഒരാഴ്ച മുമ്പ് വരെ 24.5 കോടിയിലധികം കാഴ്ചക്കാരെ ആകര്‍ഷിച്ച പരിപാടികളുടെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ദിനത്തിലെ റെക്കോര്‍ഡ് ടിവി കാഴ്ചക്കാരുടെ എണ്ണം.

‘അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്’; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

‘അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്’; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: റോഡില്‍ വലത്തോട്ടും ഇടത്തോട്ടുമൊക്കെ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. അതുകൊണ്ട് ഇന്‍ഡിക്കേറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം. സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന്‍ ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി മാത്രമേ യാത്ര തുടരാവൂ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് കേടാണ് എന്ന് …….

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാക്കാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം അപ്പോള്‍ . സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന്‍ ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്.

ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി യാത്ര തുടരുക. അല്ലെങ്കില്‍ തീര്‍ച്ചയായും ഹാന്‍ഡ് സിഗ്‌നല്‍ കാണിച്ച് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക.

പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം സ്റ്റേഷനില്‍നിന്നു പോയി തിരികെ എത്തിയ രാജേഷ് സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു.

ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ഉടന്‍ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

പൃഥ്വിക്ക് നാഷണൽ അവാർഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകർ

അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികളികൾ ഏവരും വായിച്ച് ഹൃദ്യസ്ഥമാക്കിയ ആടുജീവിതം നോവൽ സിനിമയാകുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററിൽ എത്തി കഴിഞ്ഞിരിക്കുകയാണ്.

തന്റെ ജീവിതം ബി​ഗ് സ്ക്രീനിൽ കാണാൻ കഥാനായകൻ നജീബും എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ.”ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്.

റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. “ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണൽ അവാർഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാറ്റോ​ഗ്രാഫർ പൊളി”, എന്നാണ് ഒരാൾ പറഞ്ഞത്. “ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ് ആടുജീവിതം! ഹൃദയസ്പർശിയായ അതിജീവന ത്രില്ലറാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാർ നമിച്ചു..വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററിൽ തന്നെ കാണേണ്ട പടം” എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിൻ്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് കേന്ദ്രം

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് കേന്ദ്രം

ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിപ്പിച്ച വേതനം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.