by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളുണ്ടായാല്‍ വാട്‌സ്ആപ്പിലൂടെ തന്നെ നിരീക്ഷണ സംഘങ്ങളായ പൊലീസുകാര്‍ക്ക് വിവരം നല്‍കാം. സൈബര്‍ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകള്‍, വിവിധ ജില്ലകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം നമ്പറുകളും വാട്‌സ്ആപ്പും നല്‍കിയിട്ടുണ്ട്.
by liji HP News | Mar 20, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. 2021 ജനുവരി ഒന്ന് മുതൽ പ്രാബല്യം നൽകിയാണ് വർധന.
പുതിയ ശബള നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് അഞ്ച് ശതമാനവും (ഇനി 81 ശതമാനം) നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് എട്ട് ശതമാനവും( ഇനി 163 ശതമാനം) ക്ഷാമബത്ത വർധിപ്പിച്ചു.നേരത്തെയുള്ളത് ഉൾപ്പെടെ രണ്ട് ശബള പരിഷ്കരണവും ലഭിക്കാത്തവർക്കും ഒരു ശബള പരിഷ്കരണവും ലഭിക്കാത്തവർക്കും ക്ഷാമബത്ത് 13 ശതമാനം വർധിപ്പിച്ചു. ഇനി യഥാക്രമം 182 ശതമാനം, 356 ശതമാനം കുടിശിക എങ്ങനെ നൽകുമെന്ന് ഉത്തരവിലില്ല.
by liji HP News | Mar 20, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സ്വാമിയുടെ വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടക്കമാകും. അഞ്ചാം ഉത്സവമായ ഇന്ന് രാത്രി ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുക. ഉത്സവബലി, ശ്രൂഭൂതബലി എന്നിവയുടെ താന്ത്രിക കർമങ്ങളിലൂടെ ചൈതന്യമേറിയ അയ്യപ്പ സ്വാമിയെ ആഘോഷമായാണ് എഴുന്നള്ളിക്കുന്നത്.
വെളിനല്ലൂർ മണികണ്ഠനാണ് ദേവന്റെ തിടമ്പേറ്റുക. ഇന്നലെ ശബരിമലയിൽ ഉത്സവബലി തൊഴാൻ തീർത്ഥാടകരുടെ തിരക്കുണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മൂലബിംബത്തിലെ ചൈത്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. മേൽശാന്തി പിഎൻ മഹേഷ് ശ്രീബലി വിഗ്രഹം എടുത്തു. മേളത്തിന്റെ അകമ്പടിയിൽ ഉത്സവബലി കർമങ്ങൾക്കായി ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ചു. ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് നാല് പ്രദക്ഷിണം പൂർത്തിയാക്കി. അഷ്ടദിക്പാലകർക്കും ബലിതൂകി. പിന്നീട് ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിച്ചു. ഈ സമയത്തായിരുന്നു ഉത്സവബലി ദർശനം.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി. ഏപ്രില്‍ 19നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.
17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭ സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളും ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര അഞ്ചുസീറ്റുകള്‍ വീതം, ബിഹാര്‍ 4, പശ്ചിമ ബംഗാള്‍ 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പ്. മാര്‍ച്ച് 27 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മാര്‍ച്ച് 28നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30.
by liji HP News | Mar 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ചരിത്രവും ഐതീഹ്യങ്ങളും സവിശേഷാചാരങ്ങളും ഇഴചേരുന്ന അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ നായ്‌വയ്പുത്സവത്തിന് കഴിഞ്ഞ ദിവസം കൊടിയേറി. ഒരു മതില്‍ക്കെട്ടിനുള്ളില്‍ രണ്ട് ആരാധനാമൂര്‍ത്തികളുള്ള ക്ഷേത്രമാണിത്. പ്രധാനപ്രതിഷ്ഠ ശിവനാണ്. എങ്കിലും ഇണ്ടല്‍ ഇളയ്ക്കുന്ന ശാസ്താവിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ജാതിമതവ്യസ്യാസങ്ങളില്ലാതെ ഒരു നാടൊന്നാകെ ആഘോഷത്തിന്റെ ലഹരിയിലാകുന്ന ദിവസങ്ങളാണ് ഇണ്ടിളയപ്പന്‍ക്ഷേത്രത്തിലെ നായ്‌വയ്പുത്സവം.
ഇന്ന് രാവിലെ 8.30 ന് ഭാഗവതപാരായണം, 10 ന് കലശപൂജ, 10.30 ന് ആവണിഞ്ചേരി സദ്യ, വൈകീട്ട് 6.45 ന് സംഗീതക്കച്ചേരി, രാത്രി 7.30 ന് കഥകളി: അയ്യപ്പചരിതം. 20 ന് വൈകീട്ട് 5.30 ന് ക്ലാസ്സിക്കല്‍ പിന്നല്‍ തിരുവാതിര-ലാസ്യനടനം, 6.45 ന് നൃത്തസന്ധ്യ, രാത്രി 9.30 ന് ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് ഷോ.
21 ന് രാവിലെ 10.30 ന് നാഗരൂട്ട്, 12.30 ന് കലശാഭിഷേകവും നാഗപൂജയും വൈകീട്ട് 6 ന് സംഗീതക്കച്ചേരി, രാത്രി 8 ന് നൃത്തനൃത്യങ്ങള്‍.
22 ന് രാവിലെ 10.30 ന് സമൂഹസദ്യ, വൈകീട്ട് 6 ന് ഭജന്‍, രാത്രി 8 ന് മ്യൂസിക് ഫെസ്റ്റിവല്‍: ആറ്റിങ്ങല്‍ വൈബ്.
23 ന് രാവിലെ 9 ന് അമ്പലംമുക്ക് ജങ്ഷനില്‍ ഗജസ്വീകരണം, 10 ന് കലശപൂജ, വൈകീട്ട് 5 ന് ആവണിഞ്ചേരി പൂരം, 5.15 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന തിരുമുമ്പില്‍ മേളം, 5.30 ന് കുടമാറ്റം, രാത്രി 8 ന് ആകാശപ്പൂരം.
24 ന് രാവിലെ 10.30 ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദര്‍ശനം, വൈകീട്ട് 6 ന് നൃത്താര്‍ച്ചന, രാത്രി 8 ന് മ്യൂസിക് ഇവന്റ്, 11 ന് പള്ളിവേട്ടയ്‌ക്കെഴുന്നള്ളത്ത്, വെളുപ്പിന് 1 ന് പള്ളിവേട്ട.
25 ന് രാവിലെ 9 ന് പൂമൂടല്‍, 10.30 ന് മഹാമൃത്യുഞ്ജയഹോമം, വൈകീട്ട് 4.30 ന് ആറാട്ടെഴുന്നള്ളത്ത്, 5.30 ന് നടയില്‍ സേവ, 6 ന് താലപ്പൊലിയുടെ അകമ്പടിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 6.15 ന് നൃത്തനൃത്യങ്ങള്‍, രാത്രി 7 ന് പുഷ്പാഭിഷേകം, 7.30 ന് തിരുവാതിര, 9 ന് മഹാദേവക്ഷേത്രത്തിലെ കൊടിയിറക്കം, തുടര്‍ന്ന് വലിയ കാണിക്ക, 10.30 ന് നാടന്‍പാട്ട്, വെളുപ്പിന് 2 ന് ഉരുള്‍, 4.30 ന് ഉരുള്‍ സന്ധിപ്പ്.
26 ന് രാത്രി 7.15 ന് പ്ലാറ്റ്‌ഫോം കച്ചേരി, രാത്രി 8 ന് പനവേലിപ്പറമ്പിലേയ്ക്ക് നായ്‌വയ്‌പെഴുന്നള്ളത്ത്, 9.30 ന് നാടകം: ജീവിതം സാക്ഷി, വെളുപ്പിന് 1.30 ന് നൃത്തനാടകം: ദേവിശാകംബരി, 5.30 ന് നായ്‌വയ്‌പെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി നായ്‌വയ്‌പോടുകൂടി കൊടിയിറക്കം, 6 ന് ദ്രവ്യകലശം.
മണ്ണില്‍തീര്‍ത്ത മൃഗങ്ങളുടെയും മനുഷ്യരുടെയും മനുഷ്യാവയവങ്ങളുടെയും രൂപങ്ങള്‍ ഭക്തര്‍ നടയ്ക്ക് വയ്ക്കുന്നതാണ് നായ്‌വയ്പ് ചടങ്ങ്. ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ ഭാഗത്ത് കളിമണ്‍ പാത്രനിര്‍മ്മാണം ഉപജീവനോപാധിയായി സ്വീകരിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരാണ് ഈ രൂപങ്ങളുണ്ടാക്കി ക്ഷേത്രത്തില്‍ വില്പനയ്‌ക്കെത്തിക്കുന്നത്. പൗരാണികതയുടെ പെരുമയും ആചാരാനുഷ്ഠാനങ്ങളുടെ നിറവുമാണ് നായ്‌വയ്പുത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Recent Comments