‘വിജയ് സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ല; മുഖ്യമന്ത്രി കസേരയില്‍ സ്റ്റാലിന്‍ തിരിച്ചെത്തും’

‘വിജയ് സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ല; മുഖ്യമന്ത്രി കസേരയില്‍ സ്റ്റാലിന്‍ തിരിച്ചെത്തും’

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ വിജയ് സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ലെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവുമായ അനിത രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയായി വീണ്ടും എംകെ സ്റ്റാലിന്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ പൊതുപരിപാടിയിലായിരുന്നു അനിത രാധാകൃഷ്ണന്‍ ടിവികെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

വില്ലിവാക്കം മണ്ഡലത്തില്‍ നിന്ന് ടിവികെ എംഎല്‍എയായ ആദവ് അര്‍ജുന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് തനിക്കെതിരെ തിരിച്ചെന്തൂരില്‍ മത്സരിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ‘ഇനി നാലുമാസം കൂടിയേ ഈ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളു. ആദവ് അര്‍ജുന്‍, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കൂ, ഞാനും അത് ചെയ്യാം. നമുക്ക് തിരിച്ചെന്തൂരില്‍ നേര്‍ക്ക് നേര്‍ പോരാടാം’ – അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ ഉറച്ച കോട്ടയാണ് തിരുച്ചെന്തൂര്‍. വര്‍ഷങ്ങളായി ഇവിടെ നിന്നുള്ള എംഎല്‍എയായണ് അനിത രാധാകൃഷ്ണന്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ തോല്‍വിയെയും അദ്ദേഹത്തെ ന്യായീകരിച്ചു. പാര്‍ട്ടി അദ്ദേഹത്തോട് ട്രിച്ചിയില്‍ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റാലിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ കൊളത്തൂരിനെ സിംഗപ്പൂര്‍ പോലെയാക്കി. എന്നാല്‍ വിലകെട്ട വോട്ടര്‍മാര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി. നമ്മുടെ തലൈവര്‍ ആണ് അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.

ടിവികെയും ഡിഎംകെയും തമ്മില്‍ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ കടുത്തുവരുന്ന സാഹചര്യത്തിലാണ് പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

വിവിഐപികളുടെ നിര, 15,000 ഇരിപ്പിടങ്ങൾ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

വിവിഐപികളുടെ നിര, 15,000 ഇരിപ്പിടങ്ങൾ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികളുടെ നീണ്ട നിരയുണ്ടാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിലേക്ക് മടങ്ങിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ രാവിലെയെത്തും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. 15,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ സ്റ്റേഡിയത്തിന്റെ ​ഗാലറിയിലും ആളുകൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മഴ ഭീഷണിയുള്ളതിനാൽ ഇവിടെ മേൽക്കൂരകളും സ്ഥാപിച്ചിട്ടുണ്ട്.

ഒരുക്കങ്ങളുടെ അവസാന മണിക്കൂറുകളിലും ജനക്കൂട്ടമെത്തിയത് സംഘാടകരെ കുഴപ്പിച്ചു. സ്റ്റേഡിയത്തിന്റെ നടുവിലാണ് ചടങ്ങിനായി കൂറ്റൻ പന്തൽ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയത്. ജനക്കൂട്ടത്തിന്റെ ബാഹുല്യം കണക്കിലെടുത്തു അതിനു സമീപം രണ്ട് ചെറിയ പന്തൽ കൂടി സ്ഥാപിച്ചു. 3 പന്തലുകളിലായാണ് 15,000 ഇരിപ്പിടങ്ങൾ സജ്ജമാക്കിയത്.

10 വർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനൊരുങ്ങുകയാണ് ജില്ലയിലെ കോൺ​ഗ്രസ് നേതൃത്വം. വിവിധ കേന്ദ്രങ്ങളിൽ കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റുകളുടെ നേതൃത്വത്തിൽ മധുര, പായസ വിതരണമുണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങിനു നേരിട്ടു സാക്ഷ്യം വഹിക്കാൻ കഴിയാത്തവർക്കായി ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കൂറ്റൻ സ്ക്രീനുകളും കോൺ​ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നുണ്ട്. പ്രവർത്തകർക്കു ചടങ്ങിൽ പങ്കെടുക്കാൻ വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തില്ല. ഔദ്യോ​ഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. എന്നാൽ ടിവികെയുടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോ​ഗമിക്കുന്നുണ്ടെന്നും അതിനാൽ വമ്പൻ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ സംസ്ഥാനത്തേക്ക് അപ്പോൾ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വന്നാൽ മൊത്തം ശ്രദ്ധയും അദ്ദേഹത്തിലേക്കു പോകുമെന്ന ആശങ്ക കോൺ​ഗ്രസിനുണ്ട്. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ അമിതമായ ജനത്തിരക്കുണ്ടായത് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങിൽ അദ്ദേഹം കൂടി എത്തിയാൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാന ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.

സത്യപ്രജ്ഞാ ചടങ്ങിലേക്ക് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്. കോൺ​ഗ്രസിന്റെ കൂടി പിന്തുണ വിജയ് സർക്കാരിനുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവർ ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി.

എണ്ണവില കുതിക്കുന്നു, 110 ഡോളറിന് മുകളില്‍; സ്വര്‍ണവില താഴേക്ക്, 1,15,000ല്‍ താഴെ

എണ്ണവില കുതിക്കുന്നു, 110 ഡോളറിന് മുകളില്‍; സ്വര്‍ണവില താഴേക്ക്, 1,15,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് എണ്ണവില 110 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു എന്ന സൂചനയാണ് നല്‍കിയത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു.

ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും

നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നാളെ മുഖ്യമന്ത്രി അടക്കം 21 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

21 മന്ത്രിമാര്‍….

പി കെ കുഞ്ഞാലിക്കുട്ടി

രമേശ് ചെന്നിത്തല

സണ്ണി ജോസഫ്

കെ മുരളീധരന്‍

മോന്‍സ് ജോസഫ്

ഷിബു ബേബി ജോണ്‍

അനൂപ് ജേക്കബ്

സി പി ജോണ്‍

എ പി അനില്‍കുമാര്‍

എന്‍ ഷംസുദ്ദീന്‍

പി സി വിഷ്ണുനാഥ്

റോജി എം ജോണ്‍

ബിന്ദു കൃഷ്്ണ

എം ലിജു

കെ എം ഷാജി

പി കെ ബഷീര്‍

വി ഇ അബ്ദുള്‍ ഗഫൂര്‍

ടി സിദ്ദിഖ്

കെ എ തുളസി

ഒ ജെ ജനീഷ്

എ പി അനില്‍ കുമാര്‍