സുന്ദരൻ (60) നിര്യാതനായി
ഇടയാവണം, കൈലാസം വീട്ടിൽ പരേതനായ വേലുപ്പുള്ള മകൻ സുന്ദരൻ (60) നിര്യാതനായി.
ഭാര്യ: ഗീതാ കുമാരി
മകൻ: സംഗീത എസ് നായർ
മകൾ: സുമി എസ് നായർ
മരുമകൻ: അരുൺ
സഞ്ചയന കർമ്മം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
ഇടയാവണം, കൈലാസം വീട്ടിൽ പരേതനായ വേലുപ്പുള്ള മകൻ സുന്ദരൻ (60) നിര്യാതനായി.
ഭാര്യ: ഗീതാ കുമാരി
മകൻ: സംഗീത എസ് നായർ
മകൾ: സുമി എസ് നായർ
മരുമകൻ: അരുൺ
സഞ്ചയന കർമ്മം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
ടെഹ്‌റാന്‍ : ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് പ്രസിഡന്റ് പെസെഷ്‌കിയന്‍ അവകാശപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചു. ശത്രുവിന് കടുത്ത ശിക്ഷ നൽകി. ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാന്റെ വിജയത്തിൽ സേനകളെ അഭിനന്ദിച്ച പെസഷ്കിയാൻ, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.
അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും, യുഎസുമായി ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും പെസഷ്കിയാൻ പറഞ്ഞു. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇറാൻ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി
വായന പക്ഷാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 6, 7 ക്ലാസിലെ കുട്ടികൾ ആറ്റിങ്ങൽ രാമച്ചം വിള നേതാജി ഗ്രന്ഥശാല സന്ദർശിച്ചു. ലൈബ്രറി സെക്രട്ടറി ഗിരി കെ എസ് കുട്ടികളോട് സംവദിച്ചു. ആയിരക്കണക്കിന് പുസ്തക ശേഖരമുള്ള ലൈബ്രറി കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവും പങ്കുവച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയൻ മാപ്പ് അപേക്ഷ നൽകി എന്ന പേരിൽ ഇടക്കാലത്ത് ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ആൻഡമാൻ ജയിലിലായിരിക്കെ വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് അപേക്ഷ എഴുതി നൽകിയത് പോലെ അടിയന്തരാവസ്ഥയിൽ പിണറായി വിജയൻ മാപ്പ് അപേക്ഷ എഴുതി നൽകിയെന്നായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് 1920 മാർച്ച് 30നാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നാണ് ലഭ്യമായ രേഖകളെല്ലാം വ്യക്തമാക്കുന്നത്. ഇത് രണ്ടും കൂടെ ചേർത്ത് വച്ചാണ് പ്രചാരണം നടത്തിയത്.
പിണറായി വിജയൻ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കിയപ്പോൾ മേയ് 25ന് അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് നൽകിയ കത്താണ് മാപ്പപേക്ഷയായി വ്യാഖ്യാനിച്ച് ഇടക്കാലത്ത് പ്രചാരണം നടത്തിയത്. രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ ജയിൽ വകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിരുന്നു. പിണറായി വിജയൻ എംഎൽഎയുടെ കസ്റ്റഡി നമ്പർ: 255ന്റെ കൈയെഴുത്തു കത്ത് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ഈ യഥാർത്ഥ കത്ത് അധികമാരും കണ്ടിട്ടില്ല.
ഈ കത്തിലേക്ക് പോകുന്നതിന് മുമ്പ് കണ്ണൂർ ജയിലിലെ കഥ കൂടി അറിയാം
കൊളോണിയൽ വിരുദ്ധ പോരാട്ടം മുതൽ സ്വതന്ത്ര ഇന്ത്യയിലെ ഏകാധിപത്യവാഴ്ച വരെയുള്ള ഇരുണ്ടകാലങ്ങളെയും വൻമതിലുകളിൽ കിടന്ന് വിമോചന സ്വപ്നങ്ങൾ കണ്ട് അതിനുള്ളിൽപ്പെട്ടവരുടെയും ഓർമ്മകൾ നിലയ്ക്കാത്ത ചുമരുകളാണ് കണ്ണൂർ സെൻട്രൽ ജയിലേത്. മലബാർ കലാപം, സ്വാതന്ത്ര്യ സമരം, കയ്യൂർ കരിവെള്ളൂർ സമരം, അടിയന്തരാവസ്ഥ വിരുദ്ധ സമരം എന്നിങ്ങനെ വിവിധ സമരങ്ങളുടെ ഭാഗമായവരെ തടവിൽ പാർപ്പിച്ച ഇടം. ആ സ്ഥലത്ത് ആ ചരിത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടുത്തി മ്യൂസിയം ആരംഭിക്കാൻ കണ്ണൂർ ജയിൽ അധികൃതർ ആലോചിക്കുന്നു.
അടിയന്തരാവസ്ഥയുടെ 50 വർഷം എത്തുമ്പോൾ അന്നത്തെ കണ്ണൂർ സെൻട്രൽ ജയിലിന്റെ ചുവരുകൾ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തിന്റെ ഓർമ്മകളെ 50 വർഷത്തിന് ശേഷവും നിശബ്ദമായി ഓർമ്മിക്കുന്നു.
കണ്ണൂർ സെൻട്രൽ ജയിലിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മറ്റ് ശ്രദ്ധേയമായ സംഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ചരിത്ര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ആ ഇരുണ്ട കാലത്തിന്റെ അമ്പതാം വർഷത്തിൽ രാജ്യത്തുടനീളമുള്ള നിരവധി ജയിലുകളെയും പോലെ, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പോലും അറിയാതെ തടവിലാക്കപ്പെട്ട നിരവധി പേരെ കണ്ണൂർ സെൻട്രൽ ജയിലിലും പാർപ്പിച്ചിരുന്നു.
അക്കാലത്ത്, നിരവധി തടവുകാരെ ഒരൊറ്റ ഹാളിൽ തിക്കിത്തിരക്കി പാർപ്പിക്കുന്നത് അസാധാരണമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളും, ആക്ടിവിസ്റ്റുകളും, സാധാരണ പൗരന്മാരും ഒരുപോലെ ജയിലുകൾക്കുള്ളിൽ സ്ഥലപരിമിതി പോലുമില്ലാതെ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു, പലപ്പോഴും ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.
പയ്യന്നൂർ സ്വദേശിയായ ഗോവിന്ദ വർമ്മ രാജൻ (69) 18 വയസ്സുള്ളപ്പോൾ പയ്യന്നൂർ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെ കോളേജ് കാമ്പസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ടു. കാസർഗോഡ് സബ് ജയിലിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പിണറായി വിജയൻ നേരിട്ട പൊലീസ് മർദ്ദനവും എഴുതി കത്തും
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കുത്തുപറമ്പ് എംഎൽഎ ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാക്കിയ ശേഷമായിരന്നു പിണറായി വിജയനെ ജയിലിലടച്ചത്. ജയിൽ മോചിതനായ ശേഷം അദ്ദേഹം എങ്ങനെയാണ് പൊലീസ് രാജ് നടപ്പാക്കിയതെന്ന് നിയമസഭയിൽ വിവരിച്ച രേഖ ഇപ്പോഴും ചരിത്രമാണ്. ആ സമയം ചെയറിലുണ്ടായിരുന്ന ( സ്പീക്കറുടെ കസേരയിൽ) ഡെപ്യൂട്ടി സ്പീക്കറായിരുന്ന ആർ എസ് പി നേതാവ് കൂടെയായ ആർ എസ് ഉണ്ണി (അന്ന് ഭരണപക്ഷത്താണ് ആർ എസ് പി) പിണറായി വിജയന്റെ പ്രസംഗത്തിന് ശേഷം അതിനോട് വൈകാരികമായി നിലയിൽ പ്രതികരിച്ചതും ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തിൽ, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) നെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ആഷിക്കും ഷഹാനയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പൊലീസിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഷിഹാബിനെയും ഷഹാനയെയും നിരന്തരം ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആഷിക്കിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിക്ക് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണ് ഷഹാന ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
Recent Comments