by Midhun HP News | May 22, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം.
ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ എന്നതാണ് ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുളളില്‍ കേരളത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കായി കെ ഫോണ്‍ വളര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്ന് എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് കെ ഫോണ്‍ അധികൃതര്‍ ആഘോഷമാക്കി. സന്തോഷ് ബാബുവിനൊപ്പം ഐ ടി സ്‌പെഷ്യല്‍ സെക്രട്ടറിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 2023 ജൂണിലാണ് സ്വപ്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. തുടക്കത്തിലെ മന്ദതയ്ക്ക് ശേഷം പദ്ധതി ട്രാക്കിലായി തുടങ്ങി. അതിന്റെ ആദ്യ നേട്ടമാണ് ഒരു ലക്ഷം കണക്ഷന്‍. ആദിവാസി ഊരുകളെ പൂര്‍ണമായി ഇന്റര്‍നെറ്റ് വത്കരിക്കാനുള്ള ദൗത്യമാണ് ഇനി കെ ഫോണിന് മുന്നിലുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ 51 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 230 കോടി രൂപയായി ഉയര്‍ത്താനും ഇന്റര്‍നെറ്റ് സേവന ദാതാവ് ലക്ഷ്യമിടുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) 11,402 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
by Midhun HP News | May 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം സംസ്ഥാന തലസ്ഥാനത്തിന്റെ അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലൊന്നായ കഴക്കൂട്ടത്ത്, കാട്ടുപന്നികളുടെ (Wild boar) ശല്യം, ആക്രമണം, കൃഷിഭൂമിയുടെ വൻതോതിലുള്ള നാശം എന്നിവ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചു. തിരുവനന്തപുരത്തെ ഐടി നഗരം കൂടെയായ ഈ പ്രദേശത്തെ ഭീഷണി കഴക്കൂട്ടം സോണിന് കീഴിലുള്ള നിരവധി നഗരസഭാ വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം കോർപ്പറേഷനെ നിർബന്ധിതരാക്കി.
കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.ആർ.മേശൻ പറയുന്നതനുസരിച്ച്, കാട്ടുപന്നിശല്യം ഭീതിജനകമായി മാറിയിരിക്കുന്നു, തന്റെ വാർഡിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ അഭൂതപൂർവമായ വർദ്ധനവാണ് കാണിക്കുന്നത്. കഴക്കൂട്ടത്തെ മൂന്ന് വാർഡുകളായ കട്ടായിക്കോണം, കഴക്കൂട്ടം, ചന്തവിള എന്നിവിടങ്ങളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നഗരസഭ അനുമതി നൽകി.
“ഇരുട്ടിനുശേഷം ഈ കാട്ടുപന്നികൾ കൂട്ടത്തോടെ ഓടി നടക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. വൻതോതിൽ കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നു, ഇപ്പോൾ കാട്ടുപന്നികൾ കാരണം കർഷകർ കൃഷി ചെയ്യാൻ മടിക്കുന്നു. ഡസൻ കണക്കിന് കാട്ടുപന്നികൾ ഉണ്ട്, ഞങ്ങൾ വളരെ കുറച്ച് മാത്രമേ കൊന്നിട്ടുള്ളൂ. ഒന്നോ രണ്ടോ വെടിവെപ്പുകാർ മാത്രമേയുള്ളൂ, അയൽ വാർഡുകളിലും അവരുടെ സേവനം ആവശ്യമാണ്. അവയിൽ ഏഴ് എണ്ണത്തെ വെടിവെക്കാൻ തന്നെ രണ്ട് രാത്രികൾ വേണ്ടി വന്നു,” അദ്ദേഹം പറഞ്ഞു.
ഇപ്പോൾ കോർപ്പറേഷന്റെ ഭാഗമായ മുൻ പഞ്ചായത്ത് പ്രദേശങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പ്രധാന ആശങ്കയായി മാറുകയാണ്. കാട്ടുപന്നി പ്രശ്നം കാരണം പലരും കൃഷി ഉപേക്ഷിച്ചുവെന്നും ഈ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കാട്ടുപന്നികളുടെ സങ്കേതമായി മാറിയതായും കാണാം.
ഈ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കു കയാണെ ങ്കിലും തന്റെ വാർഡിലെ പ്രധാന തൊഴിലുകളിലൊന്ന് കൃഷിയായിരുന്നുവെന്ന് ചന്തവിള വാർഡ് കൗൺസിലർ എം ബിനു പറഞ്ഞു. “മൂന്ന് വർഷം മുമ്പ് വരെ ഞങ്ങൾ നെൽകൃഷി ചെയ്തിരുന്നു, വിളവെടുത്ത നെല്ല് സപ്ലൈകോയ്ക്ക് നൽകിയിരുന്നു. കാട്ടുപന്നികളുടെ ശല്യം കാരണം ഇപ്പോൾ ഇതെല്ലാം നിർത്തിവച്ചിരിക്കുന്നു. ആളുകൾ സുരക്ഷിതരല്ല, രാത്രിയിൽ ഈ കാട്ടുപന്നികളുടെ ചുറ്റും ആളുകൾ ഒറ്റപ്പെടുമ്പോൾ അത് അപകടകരമാകും,” എം ബിനു പറഞ്ഞു.
സ്പോർട്സ് അതോറിട്ടിയുടെ കീഴിലുള്ള ഫിസിക്കൽ എജ്യൂക്കേഷൻ സ്ഥാപനമായ എൽഎൻസിപിയുടെ പരിസര പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ കാട്ടുപന്നികളുടെ ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് നഗരസഭ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതും കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തീരുമാനിക്കുന്നതും. കാട്ടുപന്നികളുടെ ശല്യം ഗുരുതരമായ ആശങ്കയായി മാറിയിട്ടുണ്ടെന്നും കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മേയർ ആര്യ രാജേന്ദ്രൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
“ഐടി ഹബ്ബിന്റെ വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടത്ത് ദ്രുതഗതിയിലുള്ള വികസനങ്ങൾ നടക്കുന്നുണ്ടെങ്കിലും, കൃഷിയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും അവിടെയുണ്ട്. ശ്രീകാര്യം ഉൾപ്പെടെയുള്ള ചില വാർഡുകളിൽ നിന്ന് ഞങ്ങൾക്ക് പരാതികൾ ലഭിക്കുന്നുണ്ട്. അതിനാൽ നടപടിയെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ പരിധിയിലുള്ള സമാനമായ പ്രശ്നങ്ങളുള്ള മറ്റ് വാർഡുകളെ കണ്ടെത്താനും ശ്രമിക്കുന്നു,” മേയർ പറഞ്ഞു.
by Midhun HP News | May 22, 2025 | Latest News, കേരളം
ആലപ്പുഴ: സ്വർണാഭരണങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗർക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീൻഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി.
സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മൂന്നിന് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നാലെ അമ്മയെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | May 22, 2025 | Latest News, കേരളം
കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വീടിനുള്ളില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പീഡനം സംബന്ധിച്ച ചില സാഹചര്യ തെളിവുകള്‍ ലഭിച്ചതായും പൊലീസ് സൂചിപ്പിച്ചു. ഒന്നിലേറെ തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് സൂചന.
തിങ്കളാഴ്ച വൈകീട്ട് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കണ്ടെടുക്കുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ അമ്മയെ, അതിനു ശേഷം കോടതിയില്‍ ഹാജരാക്കാതെ വീണ്ടും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തു.
ഈ സമയം തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെ ചോദ്യം ചെയ്തതിലൂടെയാണ് പിതാവിന്റെ ബന്ധുക്കളിലേക്കുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ പിതാവിന്റെ അടുത്ത മൂന്നു ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു. ആദ്യ രണ്ടുപേരെ വിട്ടയച്ച ശേഷം മൂന്നാമത്തെയാളെ മാത്രം കസ്റ്റഡിയില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാര്‍ ചേര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കേസില്‍ വിശദമായ അന്വേഷണത്തിന് പുത്തന്‍കുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറല്‍ എസ്പി എം ഹേമലത നിയോഗിച്ചിട്ടുണ്ട്. റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നാണ് സൂചന.
by Midhun HP News | May 22, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിലെ കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.രാത്രി പത്തരയോടെയാണ് സംഭവം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഇന്നലെയും ഹോട്ടൽ തുറന്നിരുന്നു. രാത്രി ഹോട്ടൽ അടച്ച് വീട്ടിലെത്തിയശേഷമുണ്ടായ വഴക്കിനിടെയാണ് കൊലപാതകം നടന്നത്.
വഴക്കിനിടെ വിനോദ് കത്തിയെടുത്ത് വിദ്യയെ കുത്തുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പു തന്നെ വിദ്യ മരിച്ചു. സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Recent Comments